Skip to main content

ഉടൽജീവിയിടം

പക്ഷികൾക്ക് 
പരിശീലനത്തിന് അനുവദിക്കുന്ന ആകാശം പോലെ
ശൂന്യത അനുവദിക്കുകയായിരുന്നു
ഉടലിന്

ശരിയായ ആകാശം അനുവദിക്കുമ്പോൾ
പക്ഷി ചെയ്യുന്നതെന്തും

ആകാശം മനസ്സിലാകാത്തവർക്കായി
ആകാശം കഴിഞ്ഞ് 
അരികിൽ
ശൂന്യതയുടെ ടിപ്പണി സൂക്ഷിക്കുന്നത് പോലെ,
മനുഷ്യനെ മനസ്സിലാകാത്തവർക്കായി
അരികിൽ വെച്ചതാവണം,
പ്രണയത്തിന്റെ ടിപ്പണി

ആകാശം തട്ടിപ്പറിക്കപ്പെട്ട പക്ഷി

കാട് പുറന്തള്ളിയ പാടുകൾ കൊണ്ട് കെട്ടിവെച്ച 
ഒരപേക്ഷഫോം എന്ന നിലയിൽ 
ഒരു മൃഗം

ചുവരിനും കാറ്റിനും ഇടയിൽ
കാതിന്റെ തീയതിയുള്ള കലണ്ടറാവുകയായിരുന്നു

വെറുതെയിരിക്കുമ്പോൾ 
തീ പിടിക്കും വിരൽ 
ബീഡി പോലെ ആകാശത്തെ 
തെറുത്തുവെക്കും കാത്

തീ കെടുത്തി ഉപയോഗിക്കുകയായിരുന്നു
കവിത, ഒരു വിരലിനെ
കെടുമ്പോൾ തീയതിയായി  
തീപിടിക്കുമ്പോൾ വിരലായി
അത് സമാന്തരമായി തുടർന്നൂ, കവിതയിൽ

പൊന്മാനരികിൽ നീലയായി
ജനലിന്നരികിൽ ചതുരമായി
അത് പടർന്നു,
കവിതയുടെ ചിത്തിരവള്ളി

നിശ്ചലതയുടെ അടുത്തെത്തുമ്പോൾ
നായ അതിന്റെ 
മൂന്നാം കാലം ഉയർത്തി
തീയതിയുടെ ഒരു കൊള്ളി പുറത്തേക്കിടുന്നത് പോലെ

ആകാശം ഒരു നായയല്ല

അതിന്റെ നിശ്ചലതക്കരികിൽ തീയതി
അഥവാ,
ആകാശ പുറന്തോടിന്നരികിലെ പക്ഷിനിശ്ചലത
അത് പുറത്തേക്കിട്ടുന്നില്ല

താക്കോൽ പഴുതുകൾ പൊട്ടിച്ചൊഴിച്ച്
വീട്,
മുറിയുടെ ഓംലറ്റ് ഉണ്ടാക്കുന്നത് പോലെ

പകലിന്റെ വെള്ള
ഏകാന്തതയുടെ മഞ്ഞക്കരു

ഇണചേരും രണ്ട് ബുൾസൈയ്യുകൾ

അവർക്കരികിൽ പക്ഷിയിൽ നിന്നിറങ്ങി
ശൂന്യതയുടെ പാടുകളുള്ള
ഒരു മൃഗമായി തുടരുകയാവണം ആകാശം

ശരിക്കും
അനുഭവിച്ചുതുടങ്ങിയോ
മനുഷ്യനെന്ന ശിക്ഷ?
അറിയില്ല

കവിതയിൽ ഒളിച്ച്  
ജീവിതത്തിന് പുറത്തുകടക്കും
ഒരു ജനത

പൂക്കളാവുന്നതാവണം
തെറ്റിന്റെ നാലിതൾ വലിച്ചിഴപ്പ്

ഏതോ പൂക്കാലത്തിൻ്റെ
മറവിൽ
നമ്മുടെ ദൈവങ്ങൾ 
തെറ്റു ചെയ്തിരിക്കുന്നു
വിരിയുന്ന തിരക്കിനിടയിൽ
നമ്മൾ അത് പൊറുത്തിരിക്കുന്നു

ഇനിയും നമ്മൾ അപേക്ഷിച്ചിട്ടില്ലാത്ത
മുൻകൂർ ജാമ്യം മാത്രമാകും മതം

സുഖം എന്ന വാക്കിന്റെ 
നിഘണ്ടുതുറക്കുന്നു
വിരൽത്തുമ്പിൽ മൗനം പുരട്ടി,
ഓരോ കോശവും പതിയേ
പരിശോധിക്കും ഒരു ജനത

തിരികെ വെയ്ക്കുവാൻ
പരതുകയാവണം
ഓരോ മരച്ചുവട്ടിലും വലിച്ചിഴക്കും
വള്ളിച്ചെടിയോളം നിശ്ശബ്ദത

പരസ്പര വിശ്വാസത്തിൻ്റെ മൊട്ടാണ്
ഇനി വിരിയാൻ ബാക്കി

ചുരുക്കിപ്പറഞ്ഞാൽ
നമ്മൾ ഓരോരുത്തരും
ഗുരുത്വാകർഷണത്തിന്റെ ഭാഷയിൽ
ഭൂമി,
നിരന്തരം കുശലാന്വേഷണം നടത്തുന്ന
ഒരാൾ!

ഭ്രമണത്തിന്റെ ചിറകുള്ള മഴപ്പാറ്റയായി
തീയതിയുടെ തീയിൽ
പറന്നുപറ്റുമ്പോഴും
ഗുരുത്വാകർഷണത്തിന്റെ പുറന്തോടുള്ള ജീവിയായി തുടരും ഭൂമി

ഒരു തിരുത്ത് വെച്ച് പുറന്തോട് അടയ്ക്കുന്നു

ഗൃഹാതുരത്തത്തിന്റെ പുറംന്തോടുള്ള
ഉടൽജീവി എന്നൊരു ഒത്തുതീർപ്പിലെത്തുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...