Skip to main content

ഒഴുക്കിൻ്റെ ബൊക്കെ നഗ്നതയുടേതും

ഒഴുക്കിന്റെ ബൊക്കെ നൽകി പുഴ,
രണ്ട് മീനുകളെ
സ്വീകരിക്കുന്നത് പോലെ

നഗ്നത ഒരു ബൊക്കെയല്ല
എന്നിട്ടും അത് നൽകി
രതികഴിഞ്ഞ രണ്ടുടലുകളെ 
നമ്മൾ സ്വീകരിക്കുന്നു

അരികിൽ കടൽ
അവർ മിനുകൾ എന്ന് നമ്മൾ
അവർക്കരികിൽ
നോക്കി നിൽക്കുന്നു

നൃത്തം കഴിഞ്ഞു 
ഉടൽ പിൻവലിച്ചാലും
നൃത്തത്തിന്റെ ഓളങ്ങൾ അന്തരീക്ഷത്തിൽ
തങ്ങിനിൽക്കുന്നത് പോലെ
ഓളം ചേർത്ത ഉടലിന്റെ 
രണ്ട് മീനോളം പിൻവലിപ്പ്

കലകളുടെ ഫ്രൈയിമിൽ 
ഓർമ്മകളുടെ ചന്ദ്രൻ
ചന്ദ്രനോളം പിൻവലിപ്പ്
കലകൾക്കരികിൽ

മേഘം കഴിഞ്ഞ് 
ആകാശം കണ്ടെടുക്കും
അതിന്റെ സാവകാശം

ഒരു വളവ് കഴിഞ്ഞ് പുഴ,
ഒഴുക്കിന്റെ സാവകാശങ്ങൾ,
വീണ്ടെടുക്കുമ്പോലെ തന്നെ

കഥ പോലെയല്ല കവിത
കഥ കഴിഞ്ഞ് ഒരു വാക്കും
മനുഷ്യനിലേക്ക് മടങ്ങിവരുന്നില്ല

കവിത,
ഒരു വാക്കിന്റെ മടങ്ങിവരവ്
ഒരു പക്ഷേ ജീവിതം പോലെ തന്നെ
ജീവിതത്തിലേക്ക്

മാനത്തിന്നരികിൽ ചന്ദ്രക്കല പോലെ 
ഉടലിന്നരികിൽ
കലകളുടെ വീണ്ടെടുപ്പ്
 
ഉടലിന്നരികിൽ
ചെയ്തരതികളുടെ തങ്ങിനിൽപ്പ്
ഒരു പക്ഷേ തൂവലുകൾ പോലെ തന്നെ

ചന്ദ്രക്കലനെഞ്ച്
പ്രാവുകളേപ്പോലെ അതിൻ്റെ 
കുറുകലുകളുടെ കല നെഞ്ചിൽ

ചന്ദ്രനേപ്പോലെ തന്നെ
ഉടലിൻ്റെ കലയിലേക്ക്
അതിന്റെ തിരിഞ്ഞുവരവും

പെയ്ത്തു മഴയുടെ പുറന്തോട്
എന്നിട്ടും ഉള്ളിൽ മഴ രാവുന്ന ജീവി

ഉള്ളിലേക്കും തിരയിലേക്കുമുള്ള 
അതിന്റെ കടലോളം
തുളുമ്പൽ

കഥയിലേക്കും കവിതയിലേക്കും
തുളുമ്പി വീഴും
ഒരു വാക്കിന്റെ കനൽ പോലെ
കലയുടെ നിരന്തര തിരുത്തലാവണം

ഉടലിന്നരികിലെ ഭ്രാന്തിൻ്റെ കല
ശിവൻ്റെ ചിത്രത്തിന്നരികിൽ
മാനത്തെ ചന്ദ്രക്കല പോലെ തന്നെ

രതിമൂർച്ഛയുടെ ബാക്കി കിട്ടാനുള്ള
യാത്രക്കാരനെപ്പോലെ
ചെയ്ത രതിക്കരിലിറങ്ങുന്നു
കാത്തുനിൽപ്പുകളുടെ
ഉടൽമൂർച്ഛകളിലേക്ക് നടക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...