Skip to main content

ഒഴുക്കിൻ്റെ ബൊക്കെ നഗ്നതയുടേതും

ഒഴുക്കിന്റെ ബൊക്കെ നൽകി പുഴ,
രണ്ട് മീനുകളെ
സ്വീകരിക്കുന്നത് പോലെ

നഗ്നത ഒരു ബൊക്കെയല്ല
എന്നിട്ടും അത് നൽകി
രതികഴിഞ്ഞ രണ്ടുടലുകളെ 
നമ്മൾ സ്വീകരിക്കുന്നു

അരികിൽ കടൽ
അവർ മിനുകൾ എന്ന് നമ്മൾ
അവർക്കരികിൽ
നോക്കി നിൽക്കുന്നു

നൃത്തം കഴിഞ്ഞു 
ഉടൽ പിൻവലിച്ചാലും
നൃത്തത്തിന്റെ ഓളങ്ങൾ അന്തരീക്ഷത്തിൽ
തങ്ങിനിൽക്കുന്നത് പോലെ
ഓളം ചേർത്ത ഉടലിന്റെ 
രണ്ട് മീനോളം പിൻവലിപ്പ്

കലകളുടെ ഫ്രൈയിമിൽ 
ഓർമ്മകളുടെ ചന്ദ്രൻ
ചന്ദ്രനോളം പിൻവലിപ്പ്
കലകൾക്കരികിൽ

മേഘം കഴിഞ്ഞ് 
ആകാശം കണ്ടെടുക്കും
അതിന്റെ സാവകാശം

ഒരു വളവ് കഴിഞ്ഞ് പുഴ,
ഒഴുക്കിന്റെ സാവകാശങ്ങൾ,
വീണ്ടെടുക്കുമ്പോലെ തന്നെ

കഥ പോലെയല്ല കവിത
കഥ കഴിഞ്ഞ് ഒരു വാക്കും
മനുഷ്യനിലേക്ക് മടങ്ങിവരുന്നില്ല

കവിത,
ഒരു വാക്കിന്റെ മടങ്ങിവരവ്
ഒരു പക്ഷേ ജീവിതം പോലെ തന്നെ
ജീവിതത്തിലേക്ക്

മാനത്തിന്നരികിൽ ചന്ദ്രക്കല പോലെ 
ഉടലിന്നരികിൽ
കലകളുടെ വീണ്ടെടുപ്പ്
 
ഉടലിന്നരികിൽ
ചെയ്തരതികളുടെ തങ്ങിനിൽപ്പ്
ഒരു പക്ഷേ തൂവലുകൾ പോലെ തന്നെ

ചന്ദ്രക്കലനെഞ്ച്
പ്രാവുകളേപ്പോലെ അതിൻ്റെ 
കുറുകലുകളുടെ കല നെഞ്ചിൽ

ചന്ദ്രനേപ്പോലെ തന്നെ
ഉടലിൻ്റെ കലയിലേക്ക്
അതിന്റെ തിരിഞ്ഞുവരവും

പെയ്ത്തു മഴയുടെ പുറന്തോട്
എന്നിട്ടും ഉള്ളിൽ മഴ രാവുന്ന ജീവി

ഉള്ളിലേക്കും തിരയിലേക്കുമുള്ള 
അതിന്റെ കടലോളം
തുളുമ്പൽ

കഥയിലേക്കും കവിതയിലേക്കും
തുളുമ്പി വീഴും
ഒരു വാക്കിന്റെ കനൽ പോലെ
കലയുടെ നിരന്തര തിരുത്തലാവണം

ഉടലിന്നരികിലെ ഭ്രാന്തിൻ്റെ കല
ശിവൻ്റെ ചിത്രത്തിന്നരികിൽ
മാനത്തെ ചന്ദ്രക്കല പോലെ തന്നെ

രതിമൂർച്ഛയുടെ ബാക്കി കിട്ടാനുള്ള
യാത്രക്കാരനെപ്പോലെ
ചെയ്ത രതിക്കരിലിറങ്ങുന്നു
കാത്തുനിൽപ്പുകളുടെ
ഉടൽമൂർച്ഛകളിലേക്ക് നടക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ്

ഇനിയും വിരിയാത്ത പൂക്കളിലാണ് വസന്തങ്ങൾ, അവയുടെ  പ്രലോഭനങ്ങൾ ഇട്ട് വെയ്ക്കുക അതറിയാഞ്ഞിട്ടല്ല മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ് മൂളിപ്പാട്ടുകൾ മൊട്ടുകളിൽ തട്ടുന്ന വിധം ചെറിയ ചൂടുള്ള പനി ലളിതമായ മഞ്ഞുകാലങ്ങൾ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു. അവഗണിച്ചു എന്ന  വാക്കാണ് ആശ്വാസത്തിനോട്  കൂടുതൽ ചേർന്നുനിൽക്കുക അതും അറിയാഞ്ഞിട്ടല്ല ദൈവത്തിന് പകൽവെളിച്ചങ്ങളോട് എന്നും പ്രണയം എന്ന് തോന്നിപ്പിക്കും വണ്ണം, ഒരു ബൾബിൽ കൊള്ളും പകൽവെളിച്ചം എടുത്തുവെക്കുവാൻ ഇരുട്ടിനോട് ചട്ടം കെട്ടുന്നു ദൈവം മഞ്ഞാകുവാൻ പോകുന്ന താഴ്വരയിൽ അരയോളം ഒഴുക്ക് പിടിച്ചിട്ട് ഒരരുവി മഞ്ഞ് കാലത്തിൻ്റെ  നഗ്നതയുള്ള ദൈവം എന്ന തിരുത്ത് അപ്പോൾ അരുവിയിൽ  കൂവലിൻ്റ മറുക്  കുയിലുകൾ ഒളിപ്പിച്ചു വെക്കുമിടം ദൈവത്തിൻ്റെ നാഭി ദൈവം കഴിഞ്ഞും കൂവുന്നു ഒരു പക്ഷേ ദൈവത്തിൻ്റെ നാണത്തിൽ കുയിലുകൾ പറ്റിപ്പിടിക്കും വിധം എന്നാവണം ഒരു കൂക്കിൽ എത്ര നേരം തങ്ങിനിൽക്കും കുയിലുകൾ കേൾവിക്കൊപ്പം തിരിഞ്ഞുനോക്കുന്നുണ്ടാവണം ദൈവം അതും കേട്ടുകേൾവികൾക്കൊപ്പമുള്ള തിരിഞ്ഞുനോട്ടങ്ങളിലാവണം കൂടുതൽ നേരം ദൈവം തങ്ങിനിൽക്കുന്നുണ്ടാവുക വെള്ളാരങ്കല്...

ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം

തുമ്പിക്കും ശാന്തതക്കും വേണ്ടി ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം ഭാഷ കൂടെ  ചെറുവിരലുകളുടെ ആൽബമുണ്ടാക്കുന്നു അനക്കാത്തതിന് എല്ലാ ചെറുവിരലുകളുടേയും നിശ്ചലതയോട് കലഹിക്കുന്നു പ്രതിഷേധചന്ദ്രൻ്റെ കല മാനത്ത് അതും പ്രതിഷേധം പുനഃസ്ഥാപിക്കപ്പെടും വണ്ണം ചരിച്ച് പ്രതിഷേധകല എന്ന വിധം മാനത്ത് മുകളിൽ  കലകളിൽ തുടരുന്ന ചന്ദ്രൻ  ചിലപ്പോൾ മാഞ്ഞ് ചിലപ്പോൾ മങ്ങി എന്ന് തുടർച്ചകൾ നിശ്ചലതകളുടെ മായ്ക്കപ്പെടുന്ന കല കലയിൽ നിന്ന് അടർന്ന് മാറി  അതിൻ്റെ  പുന:ചരിവുകൾ ചരിയുന്നതിൻ്റെ കല മാനത്ത്  എന്ന് ഉറപ്പിക്കുന്നു ചരിയുവാനുള്ള സ്വാതന്ത്ര്യം സ്വതന്ത്ര ചരിവ് കലകളുടെ മാനത്ത് ഒരു ചരിവാകും സൂര്യൻ ഒപ്പം സ്വാതന്ത്ര്യവും ആൽബങ്ങളിൽ ചരിവുകളുടെ കൂട്ടിവെപ്പ് ഒരു ഒട്ടിച്ചുവെപ്പാവും കല ചരിവുകളുടേത് മാത്രവും ഒരു മുറി തേങ്ങയിൽ കൊള്ളുന്ന ജീവിതം കല ചിരകിയെടുക്കുന്നു ഉടച്ച തേങ്ങാവെള്ളത്തിൽ അന്തരീക്ഷത്തിൻ്റെ ചരിവ് കലർത്തുന്നു എടുത്തുകളയാൻ തൊട്ട വിരലിൽ അന്തരീക്ഷത്തിൻ്റെ  ചരിവുകളുടെ നാരുകൾ ഓരോ ഇലയിലും വ്യത്യസ്ഥ മണങ്ങളുള്ള നാരകങ്ങൾ ഉടലിൽ വ്യത്യസ്ഥമൂക്കുകൾ പരിശീലിക്കുന്നു ഭയക്കുവാനുള്ള സ്വാതന്ത്...

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...