Skip to main content

മനുഷ്യരെ കോരിയൊഴിക്കുന്ന തെരുവ്

മനുഷ്യരെ കോരിയൊഴിക്കുന്ന തെരുവ്

*

നിറത്തിന് പുറത്ത്
തൂക്കണാംക്കുരുവി തൂക്കും
അരക്കെട്ടിന്റെ 
വിസിറ്റിംങ് കാർഡുകൾ

അകത്തുകയറുകയായിരുന്നു
അത് വകഞ്ഞ്

തുറക്കും മുമ്പ് മുറി,
നിറത്തിന്റെ കാറ്റലോഗാവും ഇടം

പൊന്മാൻ ലോഡ്ജിൽ
നിറത്തിന്റെ മുറിയെടുക്കും നീല

അകത്ത്,
തരിശ്ശുകിടക്കും കിടക്ക

തുമ്പിയ്ക്കൊപ്പം പകുക്കുകയായിരുന്നു
കുളി പകുക്കുന്നത് പോലെ
മഗ്ഗിലെടുത്ത ആകാശം

തുളുമ്പി 
മുറിയ്ക്ക് പുറത്തേയ്ക്ക്
ജാലകം
അകത്തേയ്ക്ക് പതിയേ വെയിലും

കപ്പിലെടുത്ത സൂര്യനുമായി
കഴിഞ്ഞ ദിവസത്തിന്റെ ബാൽക്കണിയിൽ വന്നുനിൽക്കും
പകൽ

നിലത്തേയ്ക്ക് തുളുമ്പി പകൽ
തുമ്പിയുടെ ചുണ്ടായി
മറ്റൊരു ചുണ്ടിലേയ്ക്ക് പുരണ്ടു
തുളുമ്പുന്ന സൂര്യൻ

പക്ഷികളുടെ പകലിലേയ്ക്ക്
ഇടപെട്ടതേയില്ല 
ഞാനും എന്റെ തൂവലും
ഞാൻ ഒരു ദിവസത്തേയ്ക്ക് പക്ഷിയായവൻ

2
തുമ്പിയുടെ കണ്ണുകൾക്കിടയിൽ
അതിന് താഴെ 
ചെന്നിരിയ്ക്കും ഉടൽ
ഒരു ദിവസത്തിന്റെ ആഴം

അതും ശരാശരി പകുത്തത്

തുമ്പിയുടെ
കണ്ണുകളിലെ കൗതുകവും പകുക്കുകയായിരുന്നു പതിയേ

നനഞ്ഞ ദേഹത്തുനിന്നും
മുകളിലേയ്ക്ക് 
കുളി അഴിച്ചെടുക്കും മഗ്ഗ്,
ഇപ്പോൾ തുമ്പിയുടെ ഉടൽ

വെള്ളത്തിന് മുമ്പിലേയ്ക്ക്
കുളിക്കുന്നതിന് മുമ്പുള്ള ദേഹം
ഉന്തിക്കൊണ്ട് വെയ്ക്കുകയായിരുന്നു
തുമ്പി

കുളിക്കുന്ന കല്ലുകൾക്കിടയിൽ
ഉടൽ ഒരു വെള്ളാരങ്കല്ല്
ചുറ്റും തുള്ളലിന്റെ തുള്ളികൾ
കുളി അവിടെ ഒരു കൊത്തങ്കല്ലാട്ടം

3
നനയാതെ ഒഴിച്ചിടുന്ന ഭാഗങ്ങളോട്
തുടക്കം കൊണ്ട് കലഹിയ്ക്കുന്ന 
ഒരു റോഡ് റോളർ പോലെ
നനഞ്ഞുതുടങ്ങുകയായിരുന്നു 
ഉടലും കലഹവും 

പുറത്ത് പകലും നനയുന്നു

ചാറ്റൽമഴ, ഒരു തുമ്പി ഉടൽ
കൃത്യമായിപ്പറഞ്ഞാൽ 
ഒരു റോഡ് റോളർ,  നനയുവാൻ
ആവശ്യമുള്ളയത്ര

നനവിന്റെ തുടക്കം 
ജമന്തിപ്പൂവിൽ നിന്നും
അഴിച്ചെടുക്കുന്ന മഞ്ഞ

തെരുവിൽ പകൽ
തുമ്പിയുടെ നാവിന്റെ നനവ്

4
ഇന്നലെയെല്ലാം കല്ലുകൾ
ഉടൽ, തുമ്പിയുടെ ചിറകുകടക്കും റോഡ്റോളർ
അത് ഇരുട്ടിലേയ്ക്ക് ഉരുളുന്നു

തുമ്പിയ്ക്ക് മുമ്പിൽ
ഞാൻ
തിരിഞ്ഞുനോട്ടത്തിന്റെ 
കാക്കിയിട്ട പൂവ്

അരികിൽ പൂക്കളുടെ റോഡ്റോളർ
കോരിയൊഴിക്കും തെരുവ്

സൂര്യന്റെ റോഡ്റോളറാകണം അസ്തമയം
അടുത്തടുത്ത് വരുന്ന
പകൽ ഞെരിയുന്ന ശബ്ദം
വിഷാദവും ഞെരിയുന്നു

ആരുടെ പരാതിയായാലും
ഒരു പരിഹാരത്തിനായി തിരയെടുക്കുമ്പോലെ
ആരുടെ പരാതിപ്പെട്ടിയാവും
ഈ കടൽ

അറിയില്ല,
കഴിഞ്ഞിട്ടുമില്ല
പൊന്മാനുടലുള്ള പകൽ

ഉടലിന്റെ ഓർക്കെസ്ട്രയിൽ
തുമ്പികൾ വയലിനുകൾ

വിരലുകളുടെ തിരയുള്ള കടലാവുമായിരിയ്ക്കും 
ഇനി എന്റേതാവും മുമ്പ് 
പതിയേ,
തുമ്പിയ്ക്കരികിൽ
മുറിയെടുത്ത ഉടൽ.

Comments

  1. നിറം ഉടലിനാൽ കടമെടുക്കുന്ന ജീവിതങ്ങൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി ഇരുകര കാണാതെ ഒഴുകും നദി കണ്ണീർ കയങ്ങൾ തീർക്കും നദി പ്രത്യയ ശാസ്ത്രം മറക്കും നദി മുഷ്ടി ചുരുട്ടാൻ മറന്ന നദി കണ്ണുരുട്ടാൻ പഠിച്ച നദി മർക്കട മുഷ്ടികൾ തീർത്ത നദി കുലം മറന്നോഴുകുന്ന മരണ നദി വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി സംസ്കാരം കുലം കുത്തിയ ദുരന്ത നദി ജനഹിതം കടപുഴക്കിയ ദുരിത നദി അടിസ്ഥാന വർഗം മറക്കും നദി നഗരങ്ങൾ താണ്ടി തടിച്ച നദി മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി അറബി കടലിൽ പതിക്കും നദി എന്തിനോ ഒഴുകുന്ന ഏതോ നദി                                                നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന്  വേനലിൽ കുളിര് പകർന്ന പുഴ  ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ അദ്വാന സ്വേദം അറിഞ്ഞ പുഴ  മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ  മുദ്രാവാക്യങ്ങൾ വിളിച്ച പുഴ  തടസ്സങ്ങൾ പലതും കടന്ന പുഴ കൃഷിയിടങ്ങൾ നനച്ച പുഴ  ജനമനസ്സുകളറിഞ്ഞ പുഴ  നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ വിഷം കലരാ തെളിനീർ പ...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...