Skip to main content

മനുഷ്യരെ കോരിയൊഴിക്കുന്ന തെരുവ്

മനുഷ്യരെ കോരിയൊഴിക്കുന്ന തെരുവ്

*

നിറത്തിന് പുറത്ത്
തൂക്കണാംക്കുരുവി തൂക്കും
അരക്കെട്ടിന്റെ 
വിസിറ്റിംങ് കാർഡുകൾ

അകത്തുകയറുകയായിരുന്നു
അത് വകഞ്ഞ്

തുറക്കും മുമ്പ് മുറി,
നിറത്തിന്റെ കാറ്റലോഗാവും ഇടം

പൊന്മാൻ ലോഡ്ജിൽ
നിറത്തിന്റെ മുറിയെടുക്കും നീല

അകത്ത്,
തരിശ്ശുകിടക്കും കിടക്ക

തുമ്പിയ്ക്കൊപ്പം പകുക്കുകയായിരുന്നു
കുളി പകുക്കുന്നത് പോലെ
മഗ്ഗിലെടുത്ത ആകാശം

തുളുമ്പി 
മുറിയ്ക്ക് പുറത്തേയ്ക്ക്
ജാലകം
അകത്തേയ്ക്ക് പതിയേ വെയിലും

കപ്പിലെടുത്ത സൂര്യനുമായി
കഴിഞ്ഞ ദിവസത്തിന്റെ ബാൽക്കണിയിൽ വന്നുനിൽക്കും
പകൽ

നിലത്തേയ്ക്ക് തുളുമ്പി പകൽ
തുമ്പിയുടെ ചുണ്ടായി
മറ്റൊരു ചുണ്ടിലേയ്ക്ക് പുരണ്ടു
തുളുമ്പുന്ന സൂര്യൻ

പക്ഷികളുടെ പകലിലേയ്ക്ക്
ഇടപെട്ടതേയില്ല 
ഞാനും എന്റെ തൂവലും
ഞാൻ ഒരു ദിവസത്തേയ്ക്ക് പക്ഷിയായവൻ

2
തുമ്പിയുടെ കണ്ണുകൾക്കിടയിൽ
അതിന് താഴെ 
ചെന്നിരിയ്ക്കും ഉടൽ
ഒരു ദിവസത്തിന്റെ ആഴം

അതും ശരാശരി പകുത്തത്

തുമ്പിയുടെ
കണ്ണുകളിലെ കൗതുകവും പകുക്കുകയായിരുന്നു പതിയേ

നനഞ്ഞ ദേഹത്തുനിന്നും
മുകളിലേയ്ക്ക് 
കുളി അഴിച്ചെടുക്കും മഗ്ഗ്,
ഇപ്പോൾ തുമ്പിയുടെ ഉടൽ

വെള്ളത്തിന് മുമ്പിലേയ്ക്ക്
കുളിക്കുന്നതിന് മുമ്പുള്ള ദേഹം
ഉന്തിക്കൊണ്ട് വെയ്ക്കുകയായിരുന്നു
തുമ്പി

കുളിക്കുന്ന കല്ലുകൾക്കിടയിൽ
ഉടൽ ഒരു വെള്ളാരങ്കല്ല്
ചുറ്റും തുള്ളലിന്റെ തുള്ളികൾ
കുളി അവിടെ ഒരു കൊത്തങ്കല്ലാട്ടം

3
നനയാതെ ഒഴിച്ചിടുന്ന ഭാഗങ്ങളോട്
തുടക്കം കൊണ്ട് കലഹിയ്ക്കുന്ന 
ഒരു റോഡ് റോളർ പോലെ
നനഞ്ഞുതുടങ്ങുകയായിരുന്നു 
ഉടലും കലഹവും 

പുറത്ത് പകലും നനയുന്നു

ചാറ്റൽമഴ, ഒരു തുമ്പി ഉടൽ
കൃത്യമായിപ്പറഞ്ഞാൽ 
ഒരു റോഡ് റോളർ,  നനയുവാൻ
ആവശ്യമുള്ളയത്ര

നനവിന്റെ തുടക്കം 
ജമന്തിപ്പൂവിൽ നിന്നും
അഴിച്ചെടുക്കുന്ന മഞ്ഞ

തെരുവിൽ പകൽ
തുമ്പിയുടെ നാവിന്റെ നനവ്

4
ഇന്നലെയെല്ലാം കല്ലുകൾ
ഉടൽ, തുമ്പിയുടെ ചിറകുകടക്കും റോഡ്റോളർ
അത് ഇരുട്ടിലേയ്ക്ക് ഉരുളുന്നു

തുമ്പിയ്ക്ക് മുമ്പിൽ
ഞാൻ
തിരിഞ്ഞുനോട്ടത്തിന്റെ 
കാക്കിയിട്ട പൂവ്

അരികിൽ പൂക്കളുടെ റോഡ്റോളർ
കോരിയൊഴിക്കും തെരുവ്

സൂര്യന്റെ റോഡ്റോളറാകണം അസ്തമയം
അടുത്തടുത്ത് വരുന്ന
പകൽ ഞെരിയുന്ന ശബ്ദം
വിഷാദവും ഞെരിയുന്നു

ആരുടെ പരാതിയായാലും
ഒരു പരിഹാരത്തിനായി തിരയെടുക്കുമ്പോലെ
ആരുടെ പരാതിപ്പെട്ടിയാവും
ഈ കടൽ

അറിയില്ല,
കഴിഞ്ഞിട്ടുമില്ല
പൊന്മാനുടലുള്ള പകൽ

ഉടലിന്റെ ഓർക്കെസ്ട്രയിൽ
തുമ്പികൾ വയലിനുകൾ

വിരലുകളുടെ തിരയുള്ള കടലാവുമായിരിയ്ക്കും 
ഇനി എന്റേതാവും മുമ്പ് 
പതിയേ,
തുമ്പിയ്ക്കരികിൽ
മുറിയെടുത്ത ഉടൽ.

Comments

  1. നിറം ഉടലിനാൽ കടമെടുക്കുന്ന ജീവിതങ്ങൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...