Skip to main content

ഓർമ്മ ഒരു ഭാഷ

ഒഴുകുന്ന കിഴക്കെന്ന പുഴയ്ക്കരികിൽ
സൂര്യനൊരു നഗരമാവുന്നു
സൂര്യനാഗരികത

കെട്ടിവെയ്ക്കും മൂന്ന് വരകളിൽ
ഒന്നിന്റെ നൂല് മരമഴിയ്ക്കുമ്പോൾ
പതിയേ ഒരു പതാകയാവും
അണ്ണാൻ

നിലത്തേയ്ക്കിടും ഝില്ലുകളുടെ കല്ലുകൾ
താഴെ നിറയും സ്വരത്തിന്റെ കുടം 

അതിൽ നിന്നും പുറത്തേയ്ക്ക്
ഒഴുകും ആദ്യസ്വരത്തിൽ
ഒരു പക്ഷേ പതഞ്ഞ്,
ജതി കൈയ്യിലെടുത്ത്
മരം പൂരിപ്പിയ്ക്കും കയറ്റം

ആരോഹണത്തിൽ മൂന്ന് വരവരച്ച് 
അതിൽ രണ്ടുവരകൾ മാത്രം
മരം നിലത്ത് വെയ്ക്കുന്നു
വേരുകൾ ഉലയാതെ
ചില്ലകൾ അനങ്ങാതെ

വള്ളിച്ചെടി ഇലകളുടെ സ്റ്റേഷനുള്ള
തീവണ്ടിയാകുമ്പോലെ
മൂന്ന് ബോഗി അണ്ണാൻതുള്ളികളിൽ മഴ തോർച്ചകളുടെ സ്റ്റേഷനുകളുള്ള മെട്രോ

മഴ ഒരു പെയ്ത്ത് മൃഗം
പിന്തുടരും
തുള്ളികളുടെ അമ്പുകൾ

മഴയെന്ന കാലാൽ
മേഘചതുരംഗത്തിലെ
മഴയെന്ന കറുത്തകരു

ഒരു നീക്കമെടുക്കുന്നു
മൂന്ന് വരകൾ വരയ്ക്കുന്നു
അതിലൊന്ന് തോർച്ച,
മഴ തിരിച്ച് വെയ്ക്കുന്നു

രണ്ടുമിന്നലുകളുടെ ഇടവേളയിൽ
നിറഞ്ഞൊഴുകും മാനം
പിടിച്ചുവെയ്ക്കുവാൻ
വാരിക്കീഴിലേയ്ക്ക് നീക്കിവെയ്ക്കും
കുടമാവുന്നു 

മഴ മറവികളുടെ 
തലമുറയിലെ മൂന്ന് തുള്ളികൾ

പുഴ അതിന്റെ ഉറവയിൽ
ആരുമിടാത്ത വെള്ളത്തിന്റെ കല്ലുകൾക്കിടയിൽ
പതിയേ നിറയും സ്വരം

പുഴയുടെ ഒഴുക്കഴിയ്ക്കും മുമ്പ്
പുഴയിലേയ്ക്ക്
പുഴയുടെ മുമ്പിലേയ്ക്ക് നീന്തിയെത്തും മീൻ
പതിയേ മന്ത്രിയ്ക്കും മന്ത്രം

കടലിന്റെ തിരക്കിനിടകിൽ
പടിഞ്ഞാറ് ഒരു കക്ക
സൂര്യനൊരു മുത്ത്

അവസാനിയ്ക്കാത്ത
അവസാന പീരിയേഡ് പോലെ
അനന്തത

ഏകാന്തത ഒരു കളവ്
നീ അതിന്റെ അളവും

ആക്രമണത്തിന്റെ നീല അയ്ക്കുന്നു സഹനത്തിന്റെ പീലിയും
വിധി, വേട്ടമൃഗത്തിന്റെ 
നാണം കുണുങ്ങിയായ ഇരട്ട

മറവിയിൽ നീല പുരട്ടുന്നു
വിരലിന്റെ വള്ളിയഴിയ്ക്കുന്നു
അതും നീലനിറത്തിൽ
ഉടലിന്റെ നീലപ്പൊന്മാനിനെ പതിഞ്ഞ സ്വരത്തിൽ 
മന്ത്രങ്ങളില്ലാതെ സ്വതന്ത്രമാക്കുന്നു

മുത്തിലേയ്ക്ക് സുഷിരമൊഴിയ്ക്കുന്നു
മരത്തിലേയ്ക്ക് ഉലച്ചിലും
പുഴ പൊങ്ങുന്ന ഒച്ച

ഓർമ്മയില്ല
ഓർത്തുവെയ്ക്കുവാൻ ഒന്നുമില്ല
പറന്നതും
എന്നോ പഠിച്ചിരിയ്ക്കുന്നു
അനാദിയിലേയ്ക്ക്
ചേക്കേറുന്നതിന്റെ ഭാഷ.

Comments

  1. അവസാനിയ്ക്കാത്ത
    അവസാന പീരിയേഡ് പോലെ
    അനന്തത
    ആശംസകൾ

    ReplyDelete

  2. ഓർമ്മയില്ല
    ഓർത്തുവെയ്ക്കുവാൻ ഒന്നുമില്ല

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി ഇരുകര കാണാതെ ഒഴുകും നദി കണ്ണീർ കയങ്ങൾ തീർക്കും നദി പ്രത്യയ ശാസ്ത്രം മറക്കും നദി മുഷ്ടി ചുരുട്ടാൻ മറന്ന നദി കണ്ണുരുട്ടാൻ പഠിച്ച നദി മർക്കട മുഷ്ടികൾ തീർത്ത നദി കുലം മറന്നോഴുകുന്ന മരണ നദി വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി സംസ്കാരം കുലം കുത്തിയ ദുരന്ത നദി ജനഹിതം കടപുഴക്കിയ ദുരിത നദി അടിസ്ഥാന വർഗം മറക്കും നദി നഗരങ്ങൾ താണ്ടി തടിച്ച നദി മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി അറബി കടലിൽ പതിക്കും നദി എന്തിനോ ഒഴുകുന്ന ഏതോ നദി                                                നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന്  വേനലിൽ കുളിര് പകർന്ന പുഴ  ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ അദ്വാന സ്വേദം അറിഞ്ഞ പുഴ  മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ  മുദ്രാവാക്യങ്ങൾ വിളിച്ച പുഴ  തടസ്സങ്ങൾ പലതും കടന്ന പുഴ കൃഷിയിടങ്ങൾ നനച്ച പുഴ  ജനമനസ്സുകളറിഞ്ഞ പുഴ  നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ വിഷം കലരാ തെളിനീർ പ...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...