മരിച്ചുപോയ ഒരാളുടെ നിഴൽ
നന്നാക്കുന്ന സൂര്യൻ
പഴഞ്ചൻ വാച്ച് നന്നാക്കുന്നയാൾ
കണ്ണുകൾക്കിടയിൽ വെയ്ക്കുന്ന
സൂക്ഷ്മദർശിനിയുടെ
ഒറ്റക്കുഴൽ പോലെയോ
കുപ്പായം തുന്നുന്നയാൾ
സൂചികൊള്ളാതെ
കൈവിരലിൽ അണിഞ്ഞിരുന്ന
പഴഞ്ചൻ,
ലോഹവളയം പോലെയോ
സൂര്യന്റെ,
പ്രപഞ്ചമുള്ളടത്തോളം പഴക്കമുള്ള
ഒരു പഴഞ്ചൻ,
ഉപകരണമാവണമെന്നുണ്ട്
എനിയ്ക്ക്
പ്രണയം
സൂക്ഷമദർശിനിയെക്കാൾ സൂക്ഷമമാന്നെന്നും
പ്രപഞ്ചത്തേക്കാൾ പഴക്കമുള്ളതാണെന്നും
ഒരു ഉപകരണമാന്നെന്നും
വാദിച്ചുനോക്കി
മരിച്ചുപോകണം എന്ന നിർബന്ധത്തെ
ഒഴിവാക്കി
അരികിൽ നിൽക്കുന്ന
ദൈവത്തിന്റെ കാലിൽ ചവിട്ടുന്നു
വെറുതേ,
അറിയാത്ത വണ്ണം
അതേ എന്ന് തലയാട്ടുമായിരിയ്ക്കും,
എന്നെങ്കിലും
ദൈവം.
ReplyDeleteസൂക്ഷമദർശിനിയെക്കാൾ സൂക്ഷ്മമായ
പ്രപഞ്ചത്തേക്കാൾ പഴക്കമുള്ളതായ
ഒരു ഉപകരണം തന്നെയാണ് പ്രണയം ..