Skip to main content

കടൽ ഒരു തെച്ചിത്തിരുത്ത്

നീ നീല തിരുത്തും കടൽ

കണ്ണുകളാൽ എഴുതും 
ആഴത്തിന്റെ കഥകളിപദം
അരക്കെട്ടിലേയ്ക്ക് പിരിച്ചെടുക്കും
നടത്തത്തിന്റെ തവിട്ട്കയർ 
കണ്ണിന് ചുറ്റും മൈന കറക്കും
മഞ്ഞകളുടെ റാട്ട്

ഒരു വഞ്ചി പുഴയെ തിരുത്തുമെങ്കിൽ

ഞാൻ പുഴയുടെ അളവെടുത്ത്
വഞ്ചിയുടെ തുണി
മടിയിലിട്ട് മടക്കി
തോണി തുന്നും വെറും 
തുന്നൽകാരൻ

നീ പുഴയുടെ മാറിടം ഒളിപ്പിയ്ക്കും അക്കരെയുടെ പേഴ്സ് 
എങ്കിൽ എന്റെ 
തുന്നി തീരാത്ത വഞ്ചി ഒരു പോക്കറ്റടിക്കാരൻ

പുഴയുടെ പാതിയൊഴുക്ക്
അഴിയ്ക്കും കരയുടെ ഹൂക്ക്
വിരലിനെ അവിടെനിർത്തി
ഒരു കൂക്കിന്റെ അറ്റത്തേയ്ക്ക് 
ചുണ്ട് മാത്രം എടുത്ത്
മീനുമായി പുറപ്പെടും 
കടത്തുകാരൻ

വെച്ചുമറന്നിട്ടുണ്ടാവുമോ 
വാട്ടിയ ഇലയിൽ വെച്ച് പൊതിഞ്ഞുകൊടുക്കും ഉദയം

സൂര്യനെ ഒരുക്കി വിടും
അമ്മയാവും കിഴക്ക്.

ഒരു മുറുക്കാൻ ഏറ്റുവാങ്ങും
അണപ്പല്ലിന്റെ ആദ്യകടി
പച്ചയഴിയുന്ന നീര്

നമ്മൾ,
കൂട്ടിമുട്ടാൻ തുടങ്ങും
ഒരിടവേളയുടെ രണ്ടറ്റം

നീ ഒരു പുഴയേ തിരുത്തുമെങ്കിൽ

പവിഴമല്ലിപ്പൂക്കൾ പോലെ
ഇരുനിറങ്ങളിൽ
നിന്റെ പാതിവെച്ച കാലടികൾ
എന്റെ പാതി ചുവന്ന പവിഴവഞ്ചി
പവിഴമല്ലിക്കടവ്

കടവുകൾ
പവിഴമല്ലിപ്പൂക്കളാവുന്ന ഇടങ്ങളിൽ
വെച്ചതെന്നും വെയ്ക്കാത്തതെന്നും
ഇരു നിറങ്ങളിൽ 
നീ എന്റെയരികിൽ
പാതിവെച്ച കാലടികളുടെ ആല

അങ്ങകലെ
കെട്ടിച്ചുവിട്ട പെങ്ങളാവും പടിഞ്ഞാറ്

വിരിയുന്നത് ഒരു തെച്ചിപ്പൂവിനെ
തിരുത്തുമെങ്കിൽ മാത്രം
നീ തിരകളാൽ തിരുത്തപ്പെടും
ഒരു തെച്ചിയാവും കടൽ.

Comments

  1. തിരുത്തപ്പെടുവാൻ കാത്തിരിക്കുന്നവ ...

    ReplyDelete
  2. സൂര്യനെ ഒരുക്കി വിടും
    അമ്മയാവും കിഴക്ക്.
    ആശംസകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...