Skip to main content

ഓർമ്മ ഒരു ഭാഷ

ഒഴുകുന്ന കിഴക്കെന്ന പുഴയ്ക്കരികിൽ
സൂര്യനൊരു നഗരമാവുന്നു
സൂര്യനാഗരികത

കെട്ടിവെയ്ക്കും മൂന്ന് വരകളിൽ
ഒന്നിന്റെ നൂല് മരമഴിയ്ക്കുമ്പോൾ
പതിയേ ഒരു പതാകയാവും
അണ്ണാൻ

നിലത്തേയ്ക്കിടും ഝില്ലുകളുടെ കല്ലുകൾ
താഴെ നിറയും സ്വരത്തിന്റെ കുടം 

അതിൽ നിന്നും പുറത്തേയ്ക്ക്
ഒഴുകും ആദ്യസ്വരത്തിൽ
ഒരു പക്ഷേ പതഞ്ഞ്,
ജതി കൈയ്യിലെടുത്ത്
മരം പൂരിപ്പിയ്ക്കും കയറ്റം

ആരോഹണത്തിൽ മൂന്ന് വരവരച്ച് 
അതിൽ രണ്ടുവരകൾ മാത്രം
മരം നിലത്ത് വെയ്ക്കുന്നു
വേരുകൾ ഉലയാതെ
ചില്ലകൾ അനങ്ങാതെ

വള്ളിച്ചെടി ഇലകളുടെ സ്റ്റേഷനുള്ള
തീവണ്ടിയാകുമ്പോലെ
മൂന്ന് ബോഗി അണ്ണാൻതുള്ളികളിൽ മഴ തോർച്ചകളുടെ സ്റ്റേഷനുകളുള്ള മെട്രോ

മഴ ഒരു പെയ്ത്ത് മൃഗം
പിന്തുടരും
തുള്ളികളുടെ അമ്പുകൾ

മഴയെന്ന കാലാൽ
മേഘചതുരംഗത്തിലെ
മഴയെന്ന കറുത്തകരു

ഒരു നീക്കമെടുക്കുന്നു
മൂന്ന് വരകൾ വരയ്ക്കുന്നു
അതിലൊന്ന് തോർച്ച,
മഴ തിരിച്ച് വെയ്ക്കുന്നു

രണ്ടുമിന്നലുകളുടെ ഇടവേളയിൽ
നിറഞ്ഞൊഴുകും മാനം
പിടിച്ചുവെയ്ക്കുവാൻ
വാരിക്കീഴിലേയ്ക്ക് നീക്കിവെയ്ക്കും
കുടമാവുന്നു 

മഴ മറവികളുടെ 
തലമുറയിലെ മൂന്ന് തുള്ളികൾ

പുഴ അതിന്റെ ഉറവയിൽ
ആരുമിടാത്ത വെള്ളത്തിന്റെ കല്ലുകൾക്കിടയിൽ
പതിയേ നിറയും സ്വരം

പുഴയുടെ ഒഴുക്കഴിയ്ക്കും മുമ്പ്
പുഴയിലേയ്ക്ക്
പുഴയുടെ മുമ്പിലേയ്ക്ക് നീന്തിയെത്തും മീൻ
പതിയേ മന്ത്രിയ്ക്കും മന്ത്രം

കടലിന്റെ തിരക്കിനിടകിൽ
പടിഞ്ഞാറ് ഒരു കക്ക
സൂര്യനൊരു മുത്ത്

അവസാനിയ്ക്കാത്ത
അവസാന പീരിയേഡ് പോലെ
അനന്തത

ഏകാന്തത ഒരു കളവ്
നീ അതിന്റെ അളവും

ആക്രമണത്തിന്റെ നീല അയ്ക്കുന്നു സഹനത്തിന്റെ പീലിയും
വിധി, വേട്ടമൃഗത്തിന്റെ 
നാണം കുണുങ്ങിയായ ഇരട്ട

മറവിയിൽ നീല പുരട്ടുന്നു
വിരലിന്റെ വള്ളിയഴിയ്ക്കുന്നു
അതും നീലനിറത്തിൽ
ഉടലിന്റെ നീലപ്പൊന്മാനിനെ പതിഞ്ഞ സ്വരത്തിൽ 
മന്ത്രങ്ങളില്ലാതെ സ്വതന്ത്രമാക്കുന്നു

മുത്തിലേയ്ക്ക് സുഷിരമൊഴിയ്ക്കുന്നു
മരത്തിലേയ്ക്ക് ഉലച്ചിലും
പുഴ പൊങ്ങുന്ന ഒച്ച

ഓർമ്മയില്ല
ഓർത്തുവെയ്ക്കുവാൻ ഒന്നുമില്ല
പറന്നതും
എന്നോ പഠിച്ചിരിയ്ക്കുന്നു
അനാദിയിലേയ്ക്ക്
ചേക്കേറുന്നതിന്റെ ഭാഷ.

Comments

  1. അവസാനിയ്ക്കാത്ത
    അവസാന പീരിയേഡ് പോലെ
    അനന്തത
    ആശംസകൾ

    ReplyDelete

  2. ഓർമ്മയില്ല
    ഓർത്തുവെയ്ക്കുവാൻ ഒന്നുമില്ല

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...