Skip to main content

ഓർമ്മ ഒരു ഭാഷ

ഒഴുകുന്ന കിഴക്കെന്ന പുഴയ്ക്കരികിൽ
സൂര്യനൊരു നഗരമാവുന്നു
സൂര്യനാഗരികത

കെട്ടിവെയ്ക്കും മൂന്ന് വരകളിൽ
ഒന്നിന്റെ നൂല് മരമഴിയ്ക്കുമ്പോൾ
പതിയേ ഒരു പതാകയാവും
അണ്ണാൻ

നിലത്തേയ്ക്കിടും ഝില്ലുകളുടെ കല്ലുകൾ
താഴെ നിറയും സ്വരത്തിന്റെ കുടം 

അതിൽ നിന്നും പുറത്തേയ്ക്ക്
ഒഴുകും ആദ്യസ്വരത്തിൽ
ഒരു പക്ഷേ പതഞ്ഞ്,
ജതി കൈയ്യിലെടുത്ത്
മരം പൂരിപ്പിയ്ക്കും കയറ്റം

ആരോഹണത്തിൽ മൂന്ന് വരവരച്ച് 
അതിൽ രണ്ടുവരകൾ മാത്രം
മരം നിലത്ത് വെയ്ക്കുന്നു
വേരുകൾ ഉലയാതെ
ചില്ലകൾ അനങ്ങാതെ

വള്ളിച്ചെടി ഇലകളുടെ സ്റ്റേഷനുള്ള
തീവണ്ടിയാകുമ്പോലെ
മൂന്ന് ബോഗി അണ്ണാൻതുള്ളികളിൽ മഴ തോർച്ചകളുടെ സ്റ്റേഷനുകളുള്ള മെട്രോ

മഴ ഒരു പെയ്ത്ത് മൃഗം
പിന്തുടരും
തുള്ളികളുടെ അമ്പുകൾ

മഴയെന്ന കാലാൽ
മേഘചതുരംഗത്തിലെ
മഴയെന്ന കറുത്തകരു

ഒരു നീക്കമെടുക്കുന്നു
മൂന്ന് വരകൾ വരയ്ക്കുന്നു
അതിലൊന്ന് തോർച്ച,
മഴ തിരിച്ച് വെയ്ക്കുന്നു

രണ്ടുമിന്നലുകളുടെ ഇടവേളയിൽ
നിറഞ്ഞൊഴുകും മാനം
പിടിച്ചുവെയ്ക്കുവാൻ
വാരിക്കീഴിലേയ്ക്ക് നീക്കിവെയ്ക്കും
കുടമാവുന്നു 

മഴ മറവികളുടെ 
തലമുറയിലെ മൂന്ന് തുള്ളികൾ

പുഴ അതിന്റെ ഉറവയിൽ
ആരുമിടാത്ത വെള്ളത്തിന്റെ കല്ലുകൾക്കിടയിൽ
പതിയേ നിറയും സ്വരം

പുഴയുടെ ഒഴുക്കഴിയ്ക്കും മുമ്പ്
പുഴയിലേയ്ക്ക്
പുഴയുടെ മുമ്പിലേയ്ക്ക് നീന്തിയെത്തും മീൻ
പതിയേ മന്ത്രിയ്ക്കും മന്ത്രം

കടലിന്റെ തിരക്കിനിടകിൽ
പടിഞ്ഞാറ് ഒരു കക്ക
സൂര്യനൊരു മുത്ത്

അവസാനിയ്ക്കാത്ത
അവസാന പീരിയേഡ് പോലെ
അനന്തത

ഏകാന്തത ഒരു കളവ്
നീ അതിന്റെ അളവും

ആക്രമണത്തിന്റെ നീല അയ്ക്കുന്നു സഹനത്തിന്റെ പീലിയും
വിധി, വേട്ടമൃഗത്തിന്റെ 
നാണം കുണുങ്ങിയായ ഇരട്ട

മറവിയിൽ നീല പുരട്ടുന്നു
വിരലിന്റെ വള്ളിയഴിയ്ക്കുന്നു
അതും നീലനിറത്തിൽ
ഉടലിന്റെ നീലപ്പൊന്മാനിനെ പതിഞ്ഞ സ്വരത്തിൽ 
മന്ത്രങ്ങളില്ലാതെ സ്വതന്ത്രമാക്കുന്നു

മുത്തിലേയ്ക്ക് സുഷിരമൊഴിയ്ക്കുന്നു
മരത്തിലേയ്ക്ക് ഉലച്ചിലും
പുഴ പൊങ്ങുന്ന ഒച്ച

ഓർമ്മയില്ല
ഓർത്തുവെയ്ക്കുവാൻ ഒന്നുമില്ല
പറന്നതും
എന്നോ പഠിച്ചിരിയ്ക്കുന്നു
അനാദിയിലേയ്ക്ക്
ചേക്കേറുന്നതിന്റെ ഭാഷ.

Comments

  1. അവസാനിയ്ക്കാത്ത
    അവസാന പീരിയേഡ് പോലെ
    അനന്തത
    ആശംസകൾ

    ReplyDelete

  2. ഓർമ്മയില്ല
    ഓർത്തുവെയ്ക്കുവാൻ ഒന്നുമില്ല

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!