Skip to main content

ഓർമ്മ ഒരു ഭാഷ

ഒഴുകുന്ന കിഴക്കെന്ന പുഴയ്ക്കരികിൽ
സൂര്യനൊരു നഗരമാവുന്നു
സൂര്യനാഗരികത

കെട്ടിവെയ്ക്കും മൂന്ന് വരകളിൽ
ഒന്നിന്റെ നൂല് മരമഴിയ്ക്കുമ്പോൾ
പതിയേ ഒരു പതാകയാവും
അണ്ണാൻ

നിലത്തേയ്ക്കിടും ഝില്ലുകളുടെ കല്ലുകൾ
താഴെ നിറയും സ്വരത്തിന്റെ കുടം 

അതിൽ നിന്നും പുറത്തേയ്ക്ക്
ഒഴുകും ആദ്യസ്വരത്തിൽ
ഒരു പക്ഷേ പതഞ്ഞ്,
ജതി കൈയ്യിലെടുത്ത്
മരം പൂരിപ്പിയ്ക്കും കയറ്റം

ആരോഹണത്തിൽ മൂന്ന് വരവരച്ച് 
അതിൽ രണ്ടുവരകൾ മാത്രം
മരം നിലത്ത് വെയ്ക്കുന്നു
വേരുകൾ ഉലയാതെ
ചില്ലകൾ അനങ്ങാതെ

വള്ളിച്ചെടി ഇലകളുടെ സ്റ്റേഷനുള്ള
തീവണ്ടിയാകുമ്പോലെ
മൂന്ന് ബോഗി അണ്ണാൻതുള്ളികളിൽ മഴ തോർച്ചകളുടെ സ്റ്റേഷനുകളുള്ള മെട്രോ

മഴ ഒരു പെയ്ത്ത് മൃഗം
പിന്തുടരും
തുള്ളികളുടെ അമ്പുകൾ

മഴയെന്ന കാലാൽ
മേഘചതുരംഗത്തിലെ
മഴയെന്ന കറുത്തകരു

ഒരു നീക്കമെടുക്കുന്നു
മൂന്ന് വരകൾ വരയ്ക്കുന്നു
അതിലൊന്ന് തോർച്ച,
മഴ തിരിച്ച് വെയ്ക്കുന്നു

രണ്ടുമിന്നലുകളുടെ ഇടവേളയിൽ
നിറഞ്ഞൊഴുകും മാനം
പിടിച്ചുവെയ്ക്കുവാൻ
വാരിക്കീഴിലേയ്ക്ക് നീക്കിവെയ്ക്കും
കുടമാവുന്നു 

മഴ മറവികളുടെ 
തലമുറയിലെ മൂന്ന് തുള്ളികൾ

പുഴ അതിന്റെ ഉറവയിൽ
ആരുമിടാത്ത വെള്ളത്തിന്റെ കല്ലുകൾക്കിടയിൽ
പതിയേ നിറയും സ്വരം

പുഴയുടെ ഒഴുക്കഴിയ്ക്കും മുമ്പ്
പുഴയിലേയ്ക്ക്
പുഴയുടെ മുമ്പിലേയ്ക്ക് നീന്തിയെത്തും മീൻ
പതിയേ മന്ത്രിയ്ക്കും മന്ത്രം

കടലിന്റെ തിരക്കിനിടകിൽ
പടിഞ്ഞാറ് ഒരു കക്ക
സൂര്യനൊരു മുത്ത്

അവസാനിയ്ക്കാത്ത
അവസാന പീരിയേഡ് പോലെ
അനന്തത

ഏകാന്തത ഒരു കളവ്
നീ അതിന്റെ അളവും

ആക്രമണത്തിന്റെ നീല അയ്ക്കുന്നു സഹനത്തിന്റെ പീലിയും
വിധി, വേട്ടമൃഗത്തിന്റെ 
നാണം കുണുങ്ങിയായ ഇരട്ട

മറവിയിൽ നീല പുരട്ടുന്നു
വിരലിന്റെ വള്ളിയഴിയ്ക്കുന്നു
അതും നീലനിറത്തിൽ
ഉടലിന്റെ നീലപ്പൊന്മാനിനെ പതിഞ്ഞ സ്വരത്തിൽ 
മന്ത്രങ്ങളില്ലാതെ സ്വതന്ത്രമാക്കുന്നു

മുത്തിലേയ്ക്ക് സുഷിരമൊഴിയ്ക്കുന്നു
മരത്തിലേയ്ക്ക് ഉലച്ചിലും
പുഴ പൊങ്ങുന്ന ഒച്ച

ഓർമ്മയില്ല
ഓർത്തുവെയ്ക്കുവാൻ ഒന്നുമില്ല
പറന്നതും
എന്നോ പഠിച്ചിരിയ്ക്കുന്നു
അനാദിയിലേയ്ക്ക്
ചേക്കേറുന്നതിന്റെ ഭാഷ.

Comments

  1. അവസാനിയ്ക്കാത്ത
    അവസാന പീരിയേഡ് പോലെ
    അനന്തത
    ആശംസകൾ

    ReplyDelete

  2. ഓർമ്മയില്ല
    ഓർത്തുവെയ്ക്കുവാൻ ഒന്നുമില്ല

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചംറാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...