Skip to main content

ഭൂതകാലത്തിന്റെ ഖനി

മേയുന്നതിന്റെ കല്ലുകളുടച്ച്
ആടുകളെ കുഴിച്ചെടുക്കും
ഇടയന്മാരുടെ ഖനി

അരുവികൾ
താഴ് വാരങ്ങൾ
പാൽനുരയിടും 
അകിടുകളുടെ 
അകലങ്ങളിൽ
വിരലുകളമരും തമിരുകൾ

പാൽ കറന്നുവെച്ച പാത്രങ്ങൾക്കരികിൽ
ഉണ്ടായിവരും സമതലങ്ങൾ

കിളികളിലേയ്ക്ക് വിതറും
അരിമണികൾ വെളുപ്പുകൾ
സൂര്യനിലേക്ക് 
മാനം 
വാരിവിതറും പുലരികൾ

മാനം പാറ്റിപ്പെറുക്കി വെയ്ക്കും
നീലനിറത്തിന്റെ കല്ലുകൾ

മഞ്ഞിന്റെ നിശ്ചലതയോടൊപ്പം 
മേഘങ്ങൾ
ആകൃതികൾ മേയ്ക്കാനിറങ്ങും
കുന്നുകൾ

നടത്തം വാരിവിതറിയാൽ
കാലടികൾ കഴിഞ്ഞ് വരുന്നതെല്ലാം
ആടുകൾക്കിടയിൽ
മനുഷ്യനാകും ഇടം

ചോലകൾ 
അടിവാരങ്ങൾ
ആടുകളുടെ വായിൽ നിന്നും
തുടങ്ങും
മരങ്ങളിൽ 
വള്ളിച്ചെടികളിലവസാനിയ്ക്കും
ഇലകൾ
ഇലകൾ
ഇലകൾ 

പച്ചയിൽ തലവെച്ചിട്ടും
സൂര്യനെ അരച്ചിട്ടിട്ടും
അസ്തമിച്ച് തീരാത്ത ഇലകൾ

ഒച്ച വളച്ച് കാലുണ്ടാക്കി
നിശ്ചലതയുടെ തുമ്പത്ത്
പച്ചവിരിച്ച്
ചാട്ടം വളച്ചിരിയ്ക്കും പുൽച്ചാടികൾ

ഓളം വിരിച്ചിരിയ്ക്കും
അരുവികൾ
തടാകങ്ങൾ

അകിടുകളുടെ തമിരുകൾ വെച്ച്
ആടുകൾ
മാടുകൾ
നടക്കുന്ന ഇടത്തേയ്ക്ക് 
പൊട്ടിച്ചെടുക്കും
കണ്ണുകൾ കല്ലുകൾ
ചിതറും മാംസത്തിന്റെ  ഖനി

നാടോടികൾ ഇടും
പരുത്തിക്കുപ്പായങ്ങൾ
തോളുകൾ ആകാശത്തിലേയ്ക്ക് കഴുകിക്കമഴ്ത്തി
അതിൽ കൈകളോടൊപ്പം 
തൂക്കിയിടും
ആട്ടിടയ വടി

പാടിത്തീർന്ന പാട്ടുകൊണ്ടുണ്ടാക്കിയ
ചുണ്ടുകൾ

പുകയില 
ഇരുട്ടോടൊപ്പം ചുരുട്ടും ഇടയമണം
ഹൃദയത്തോട് ചേർത്ത്
ആട്ടിൻകുട്ടികൾ
മറന്നുവെയ്ക്കും
തുള്ളിച്ചാട്ടം

ആടതിന്റെ നിശബ്ദതതയിൽ
കാലുകൾ മടക്കി
മുട്ടുകുത്തിനിന്ന് കടിയ്ക്കും
ഇല
ഞെട്ടുകളിൽ നിന്നടർന്ന്
തണ്ടുകളിൽ നിന്നടർന്ന്
ഇലകളിലേയ്ക്ക് പടർന്ന്
ചെടികളിലേയ്ക്ക് വളർന്ന്
ഘടികാരരഹിത സമയമാവും ഇടം

പച്ചയിലേയ്ക്ക് വിളമ്പിവെച്ച ഇല
ആറുവാനെടുക്കുന്ന സമയം
ആട് അതിന്റെ മറ്റൊരുടൽ
മേയുവാനെടുക്കുന്ന വിധം
മറ്റൊരില

നാടോടിയാഴങ്ങളിൽ
ഇടങ്ങൾ ഉടച്ചുകളയും ഇടങ്ങളിൽ
ഇടയൻ
നിറങ്ങളിൽ 
നിറമില്ലായ്മയിൽ
ഉടൽ മറന്നുവെയ്ക്കും
ഭൂതകാലത്തിൻ ഖനി.

Comments


  1. പാടിത്തീർന്ന പാട്ടുകൊണ്ടുണ്ടാക്കിയ
    ചുണ്ടുകൾ

    ReplyDelete
  2. മാനം പാറ്റിപ്പെറുക്കി വെയ്ക്കും
    നീലനിറത്തിന്റെ കല്ലുകൾ
    ആശംസകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വെട്ടം

സൂര്യനെന്ന തെരുവിലെ വെട്ടത്തിന്റെ നാലാമത്തെ വീട് പുലരി ഒരു കത്താണ്, കളഞ്ഞുപോയ പകൽമുളച്ചിയുടെ വിത്തും ഇന്നലെകളാണ് ഇലകൾ കാത്തിരിപ്പ് എന്തോ ചുവയുള്ള കായും അതിശയമെന്ന് പറയട്ടെ ഇന്നങ്ങോട്ട്, അവധിയിൽ പ്രവേശിച്ച പോസ്റ്റ്മാനാകുന്നു, ദിവസം...