Skip to main content

ഒന്നിന്റെ മുപ്പത്തിയൊന്നിന്റേയും

കുളിയ്ക്കുമ്പോൾ തേയ്ച്ച
സോപ്പിന്റെ മണത്തിൽ നിന്നും
ശരീരം പതിയെ മുക്തമാവുന്നത് പോലെ
പുതുവർഷത്തിന്റെ ആശംസകളിൽ
നിന്നും മുക്തമാവുന്ന 
ജനുവരിയിലെ ആദ്യദിനം
തീയതിയിലെ ഉടലെന്ന പോലെ
ഒറ്റപ്പെട്ട ഒന്ന് 

കുളിച്ചിട്ടില്ലെന്നോ
സോപ്പ് തേച്ചിട്ടില്ലെന്നോ 
ഉള്ള 
ഏതോ പ്രാചീനതോന്നലിൽ
പൊതിഞ്ഞുവെയ്ക്കുകയായിരുന്നു
ശരീരം

പൊതിഞ്ഞുവെയ്ക്കപ്പെട്ട ശരീരം പൊതിയഴിച്ച്
എല്ലാ മാസവും പത്താം തീയതി
വന്ന്
നോക്കുമ്പോലെ

വഴിയിലേയ്ക്കിറങ്ങി നോട്ടം
തിരിച്ചുവന്ന് കിണറ്റിലേയ്ക്കിറങ്ങി
പന്നൽച്ചെടികൾക്കിടയിൽ
പച്ചനിറത്തിൽ ഇലനീട്ടി

തൊടികൾക്കടിയിൽ
നീറ്റിലുണ്ടാക്കി 
ആഴം കാണാവുന്ന
കിണറിന്റെ  വാവട്ടങ്ങൾ

അതിൽ
ആകാശത്തിന്റെ പ്രതിഫലനത്തെ
നിർമ്മിച്ച്
ഇടയ്ക്കിടെ ഇളകികിടന്നു

ഒരു തോന്നൽ മറ്റൊരു
തോന്നലിൽ പൊതിഞ്ഞുവെച്ച വിധം
ഉള്ളിലെ ശൂന്യത

ആകാശത്തിന്റെ ഏറ്റവും സ്വകാര്യമായ
മടുപ്പ്
കേട്ടുകിടന്നു
ഇടയ്ക്ക് അതിനെ കെട്ടിപ്പിടിച്ചു
മാമുണ്ണുന്നത് പോലെ
തിരിച്ചു തീറ്റിപ്പിച്ചു
ഒരു കിണ്ണം കോട്ടുവായ

ആഴങ്ങളിലേയ്ക്ക്
തൂക്കപ്പെട്ട
ജലത്തിൽ നിർമ്മിച്ച മണി പോലെ 
നിശ്ചലതയിലേയ്ക്കാടി
നിശ്ശബ്ദതയിലേയ്ക്ക്
ആഴത്തിൽ തൂക്കിയിട്ട
കിണർ

ചന്ദനത്തിരി പോലെ
പെയ്യുന്ന തുള്ളികളിൽ കുത്തിനിർത്തിയ
എരിയുന്ന മഴ
മുകളിൽ നിന്നും പരത്തി
തോരുന്ന മണം 

അരികിൽ
ഒടിഞ്ഞൊടിഞ്ഞു വീണു 
ജലം പോലെ
തോരുന്നതിന്റെ 
ചാരം

ഇടയ്ക്കിടെ കാൽ വിരലുകളിൽ
വന്നു കടിച്ചു മടുപ്പ്

പതിയേ
കാൽവിരലുകൾ
അതിലും സാവകാശം പുരട്ടി
ജലത്തിലെയ്ക്ക് ഇറക്കി
പതിയെ വന്ന് കൊത്തുന്നുണ്ട്
മീനുകൾ

ഉടലിൽ നിന്നും അടർത്താതെ കാൽവിരലുകൾ
മീനുകൾക്ക്
ഏറ്റെടുത്ത് നടത്തുവാൻ കൊടുക്കുന്നു

കടലിൽ നിന്നും
അടർത്താതെ 
കുലകളിലെ പടലകൾ പോലെ
എവിടെനിന്നോ 
തിക്കിതിരക്കിവന്നു മീനുകൾ

പടവുകൾ കൊണ്ടുവന്നു മീനുകൾ
തിരിച്ചു കയറിപ്പോയില്ല

മാസമുറപോലെ
ചന്ദ്രനെന്ന മീനിന് 
വിട്ടുകൊടുക്കുന്നു
ഉടൽ

അസ്തമിച്ചിട്ടില്ല
സൂര്യനൊരു കയം

ഏകാന്തതയുടെ നീന്തലിലേക്ക്
നീന്തി നീന്തി
തിരിച്ചുപോകുന്നു.

Comments

  1. ഒരു തോന്നൽ മറ്റൊരു
    തോന്നലിൽ പൊതിഞ്ഞുവെച്ച വിധം
    ഉള്ളിലെ ശൂന്യത...

    ReplyDelete
  2. ഒരു തോന്നൽ മറ്റൊരു
    തോന്നലിൽ പൊതിഞ്ഞുവെച്ച വിധം
    ഉള്ളിലെ ശൂന്യത
    ആശംസകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി ഇരുകര കാണാതെ ഒഴുകും നദി കണ്ണീർ കയങ്ങൾ തീർക്കും നദി പ്രത്യയ ശാസ്ത്രം മറക്കും നദി മുഷ്ടി ചുരുട്ടാൻ മറന്ന നദി കണ്ണുരുട്ടാൻ പഠിച്ച നദി മർക്കട മുഷ്ടികൾ തീർത്ത നദി കുലം മറന്നോഴുകുന്ന മരണ നദി വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി സംസ്കാരം കുലം കുത്തിയ ദുരന്ത നദി ജനഹിതം കടപുഴക്കിയ ദുരിത നദി അടിസ്ഥാന വർഗം മറക്കും നദി നഗരങ്ങൾ താണ്ടി തടിച്ച നദി മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി അറബി കടലിൽ പതിക്കും നദി എന്തിനോ ഒഴുകുന്ന ഏതോ നദി                                                നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന്  വേനലിൽ കുളിര് പകർന്ന പുഴ  ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ അദ്വാന സ്വേദം അറിഞ്ഞ പുഴ  മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ  മുദ്രാവാക്യങ്ങൾ വിളിച്ച പുഴ  തടസ്സങ്ങൾ പലതും കടന്ന പുഴ കൃഷിയിടങ്ങൾ നനച്ച പുഴ  ജനമനസ്സുകളറിഞ്ഞ പുഴ  നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ വിഷം കലരാ തെളിനീർ പ...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...