കൊഴിഞ്ഞ് അന്തരീക്ഷത്തിൽ നിൽക്കുന്ന ഇലകൾക്ക്
മരം വരച്ച് കൊടുക്കുകയായിരുന്നു
ശിശിരം കഴിഞ്ഞ ഋതു
കഴിഞ്ഞ എന്നത്
വേരുകളായി
നിന്ന നിൽപ്പിൽ ശിശിരം
നിൽക്കുന്നിടത്ത് ഒരാൽമരമാവുന്നു
കാറ്റിൽ നിന്നും
ശ്വാസത്തിലേയ്ക്ക് കലരും
പേരയില മണമുള്ള വൈധവ്യം
പച്ച കഴിഞ്ഞ്
മഞ്ഞകലർന്ന
ചോപ്പ് നിറമുള്ള അന്തരീക്ഷത്തിലേയ്ക്ക്
കലരും മരങ്ങൾ എന്ന
ഉടമസ്ഥരില്ലാത്ത ഇലകൾ
കരച്ചിലിലേയ്ക്ക് അഴിച്ചിട്ട കാതുകൾക്കിടയിലൂടെ തുള്ളിച്ചാടി വരും
സൂര്യനൊരാട്ടിൻ കുട്ടി
ഇവിടെ പകൽ രണ്ട് കാതുകൾ
കിഴക്കിന്റെ പ്ലാവിലകൾ
ഭൂമി എവിടെയോ
ഭ്രമണത്തെ പെറ്റെണീച്ച,
പാടുകളുള്ള
ഭൂഗുരുത്വാകർഷണത്തിന്റെ അമ്മ!
ഐസെക് ന്യൂട്ടന്റെ സിദ്ധാന്തം ..
ReplyDeleteകൊഴിഞ്ഞ് അന്തരീക്ഷത്തിൽ നിൽക്കുന്ന ഇലകൾക്ക്
ReplyDeleteമരം വരച്ച് കൊടുക്കുകയായിരുന്നു
ശിശിരം കഴിഞ്ഞ ഋതു
ആശംസകൾ