Skip to main content

പവിഴമല്ലി വിചാരങ്ങൾ

നിറയെ പൂത്ത്
കൊഴിഞ്ഞുവീഴാറായ പവിഴമല്ലിയെ
കാറ്റ് സമീപിയ്ക്കും വിധം
ഞാൻ നിന്നെ സമീപിയ്ക്കുന്നു.

നിനക്ക് ഞെട്ടുള്ള കാറ്റിന്റെ വെള്ളനിറം

അതേ കാറ്റിൽ
പവിഴമല്ലിച്ചോപ്പിന്റെ നിറം
കലരും വിധം
സമീപനങ്ങളിൽ
മാറ്റം വരുത്തുന്ന
നമ്മൾ

ഇപ്പോൾ നീ പൂത്തെന്ന് വരുത്തുന്നു.
ഞാൻ വീശി കാറ്റിന്റെ അറ്റത്ത് നിൽക്കുന്നു
നീ ഉലഞ്ഞെന്ന്
ഒരു തോണിപ്പൂക്കൾ കൊഴിഞ്ഞെന്ന്
കൊഴിഞ്ഞു വീഴുന്നിടം
പുഴയായെന്ന്
അതിന് പവിഴമല്ലിയൊഴുക്കെന്ന്
അതിലൊരു പവിഴമല്ലിപ്പൂവിന്
സൂര്യൻ പ്രണയിക്കുന്ന മണമെന്ന്

കൊഴിഞ്ഞുവീഴുന്ന മല്ലിപ്പൂക്കൾ
അങ്ങിനെ ഓരോന്ന്
വിചാരിയ്ക്കുന്ന ശബ്ദത്തിൽ
നമ്മൾ ചാരിയിരിയ്ക്കുന്നു.

നമുക്കിടയിൽ
പവിഴമല്ലിപ്പൂക്കളെ പ്പോലെ
വെള്ളയിൽ ചോപ്പ് കലർന്ന
ഇരുനിറമുള്ള നിശ്ശബ്ദത

നിന്റെ ചുണ്ടിലെ ചോപ്പ്
ചുംബനത്തിലേയ്ക്ക് വീണ്
എന്റെ കണ്ണിന്റെ വെള്ളയിൽ കലരുന്ന
നിശ്ശബ്ദത.

ഒരു ചെരിവും
ചുവരുമാകുന്നു
അസ്തമയത്തിന്റെ
പവിഴമല്ലികളിൽ
ചാരിയിരിയ്ക്കുന്ന സൂര്യൻ.

Comments

  1. കൊഴിഞ്ഞുവീഴുന്ന മല്ലിപ്പൂക്കൾ
    അങ്ങിനെ ഓരോന്ന്
    വിചാരിയ്ക്കുന്ന ശബ്ദത്തിൽ
    നമ്മൾ ചാരിയിരിയ്ക്കുന്നു.

    നമുക്കിടയിൽ
    പവിഴമല്ലിപ്പൂക്കളെ പ്പോലെ
    വെള്ളയിൽ ചോപ്പ് കലർന്ന
    ഇരുനിറമുള്ള നിശ്ശബ്ദത...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

രാത്രിക്കൊരു ക്ഷണക്കത്ത്

മിന്നാംമിനുങ്ങുകളേ മിനുങ്ങുവാൻ ക്ഷണിക്കുന്നു മിനുങ്ങുന്നതിനുള്ള ക്ഷണക്കത്ത് ഓരോ മിന്നാംമിനുങ്ങിനും അയാൾ പ്രത്യേകം തയ്യാറാക്കുന്നു ശരിയാ,  ആരും അങ്ങനെ സാധാരണ ചെയ്യാറില്ല രാപ്പുള്ളിനോട് അയാൾ  ചേർന്നിരിക്കുന്നു നക്ഷത്രങ്ങളിൽ തിളക്കങ്ങൾ ഒഴിച്ച് അഭിപ്രായം പങ്കുവെക്കുന്നു വട്ടാണ് അയാൾക്ക് ശരിക്കും വട്ട് ഇരുട്ടും മുമ്പ് രാപ്പുള്ള് സ്വന്തം തീരുമാനത്തിലെത്തുന്നു അത് അയാളോട്  പങ്കുവെക്കുന്നു അയാൾ ഭ്രാന്തിൻ്റെ വളർത്തുമൃഗം അന്ന് ശബ്ദങ്ങൾ ഒന്നും ഉണ്ടാക്കാത്ത ഇരുട്ടിൻ്റെ വളർത്തുപുള്ള് രാത്രിയോട് അത്രയും ചേർന്നിരിക്കുന്നു കുറുകലുകളിലേക്ക് ഓരോ പ്രാവുകളും പറന്നിറങ്ങുമ്പോൾ കിട്ടിയിട്ടുണ്ടാകുമോ അയാൾക്ക് നഗ്നതകൾ കൊണ്ടുണ്ടാക്കിയ ക്ഷണക്കത്തുകൾ? പ്രാവിൻ്റെ കുറുകലുകൾ കൊണ്ട് ഉണ്ടാക്കിയ ഓരോ പകലുകൾക്കുണ്ടാവുമോ ഇനിയും അയക്കാത്ത ക്ഷണക്കത്തുകൾ ഒരു മിനുക്കം അല്ല ഏകാന്തത അന്നത്തെ എല്ലാ മിനുക്കങ്ങളും കൊണ്ട് കളഞ്ഞ മിന്നാംമിനുങ്ങിന് അന്ന് കിട്ടിയ ക്ഷണക്കത്താവുമോ  ഇനി അയാൾ ഓമനമൃഗങ്ങളേ പോലെ വളർത്തുപൂച്ചയെപ്പോലെ അയാൾക്കരികിൽ അയാൾ, ഓമനിച്ച് വളർത്തുന്നുണ്ടാവുമോ ഇരുട്ടിനേ പകൽ കഴിയുമ്പോൾ, ഒരു പാത്രം പാലാകുന...

ഏകാന്തതകൾ കവിതകൾ

പാദങ്ങൾ മുക്കി  എനിക്ക്  നടത്തം എന്ന് എഴുതണമെന്നുണ്ട് ഒന്നും തടയുവാനില്ലാത്തത് കൊണ്ട്  ഒരു നിറവും എടുക്കാതെ ബ്രഷുകളുടെ പണികൂടി എടുക്കുന്ന കാലുകൾ എന്ന് വഴികളുടെ കാൻവാസുകളേ ബോധ്യപ്പെടുത്തുക മാത്രം ചെയ്തു മുകളിൽ എവിടെയോ എഴുതാതെ വിട്ട  വെറുതേ എന്ന വാക്കിൽ കുറേനേരം  ചാരിയിരുന്നു വർണ്ണങ്ങൾ എന്താരു ക്യാൻവാസാണ് ഇന്നലെ അതിലെ ഒരു നിറവും പണിയെടുക്കാത്ത ഋതു എന്ന മുറുമുറുപ്പ്, വിരലിന്നറ്റത്ത് വന്നിരുന്നു  കുറേനേരം കുറുകി പിന്നെ എപ്പോഴോ  പ്രാവുകളായി ചിറകടിച്ച് പറന്നുപോയി   ഇന്നലെയുടെ ക്യാൻവാസുകളിൽ നിറങ്ങൾ അധികം ചേർക്കാതെ അപ്പോഴും ചുരുണ്ടുകൂടി ഭൂതകാലങ്ങൾ പരിചയപ്പെടുത്തലിൻ്റെ ജലം അവഗണനക്കും പരിഗണനക്കും ഇടയിലൂടൊഴുകി പുതുക്കി നിറങ്ങൾ ഋതുക്കൾ നോക്കിയിട്ടുണ്ടാവും ഓർക്കുന്നില്ല ജലം ചേർത്ത് നാരുകളിലേക്ക് ഉടലുകൾ മടങ്ങുന്നതിനെ കുറിച്ച് മറഞ്ഞുനിന്ന് മണ്ണിന് ക്ലാസെടുക്കുന്ന ഋതുവിനെ മാഞ്ഞുപോകുന്നതിൻ്റെ കല അപ്പോഴും ചന്ദ്രനിൽ നിന്ന്  മണ്ണിന് നിറം വെറും മറവിയാവുന്നിടത്ത് ഋതുക്കളേ മുറിച്ച് പൂക്കളാക്കുന്ന വസന്തങ്ങളുടെ ഹേമന്തകലഹങ്ങളോട് താഴ്വാരങ്ങളിൽ വീഴും ആഴങ്ങൾ കൊണ്ട് നിർമ്...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ