Skip to main content

പെയ്തുകഴിഞ്ഞ മഴയുടെ

നീ
പെയ്തുകഴിഞ്ഞ
മഴയുടെ ചിത്രം തൂക്കിയിട്ടിരിയ്ക്കുന്ന
വീട്

തോരുന്നവർ തോരുന്നവർ
ഇടവഴിയെ
വന്നുപോകുന്നവർ

ഇറ്റുവീഴുന്ന വെള്ളത്തുള്ളികൾ
റീത്ത്

അകം ഒഴിച്ചിട്ട പക്ഷി
ആകാശം പുറമാക്കി പറക്കും വിധം
പുറത്ത് ഒറ്റയാകുന്ന ഇരുട്ട്
ഇടയ്ക്ക്
കൂട്ടത്തിൽ വന്നുനിൽക്കുന്ന മരം

തിളച്ചുതൂവുന്നതെല്ലാം
തൂവലുകൾ

വെന്തഭാരം
കൈക്കലയില്ലാതെ
കുറവുമായ് പിടയ്ക്കലുകൾ ചേർത്ത്
ചിറകുകളിൽ
ഇടയ്ക്കിടയ്ക്കുള്ള
വെച്ചുമാറൽ
പക്ഷിയായി താഴേയ്ക്ക് ഒഴിച്ചുവെയ്ക്കൽ

പക്ഷി പകൽ
ആകാശത്തിന്റെ ഖനി
ഉടഞ്ഞു കിടക്കുന്ന ഇടങ്ങളിൽ
വീട്
തോർന്ന മഴ
കെട്ടിത്തൂക്കിയിടുന്ന ഒരിടം..

നീ
മാസം കൊണ്ടിടവം
ഉടൽ കൊണ്ട് ഞാൻ
ഒരുമഴത്തുള്ളിയിൽ
തൂങ്ങിക്കിടക്കുന്ന ഇടം.

Comments

  1. നീ മാസം കൊണ്ടിടവം
    ഉടൽ കൊണ്ട് ഞാൻ
    ഒരുമഴത്തുള്ളിയിൽ
    തൂങ്ങിക്കിടക്കുന്ന ഇടം.

    ReplyDelete
  2. തോരുന്നവർ തോരുന്നവർ
    ഇടവഴിയെ
    വന്നുപോകുന്നവർ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!