Skip to main content

കവിതേ ശൂന്യതയുടെ മൃതദേഹമേ

വസന്തമാണെന്ന് തോന്നി
നൃത്തം വെച്ച് ചെന്നു
പൂവാണെന്ന് തോന്നി
ഇറുത്തുവെച്ച് പോന്നു

ഭ്രാന്ത് ഇറുത്തുവെച്ച
ഓരോ പൂക്കളാണ് നിനക്ക്
തോന്നലുകളും ഞാനും.

ഞാനിതുവരെ വെച്ചുപോന്നു
ശുദ്ധന്യത്തങ്ങൾ
ശാന്തമായ്

അടുക്കിപ്പെറുക്കിവെച്ചിരുന്നു
കടവുകളിൽ
ഇലകളുടെ അലസതകാണാതെ
ജലത്തിന്റെ അനുസരണ

ചുവടുകൾ കടവുകളായെങ്കിൽ
നീ അവിടം
എന്നോളം നീളമുള്ള പുഴ

നിന്നിലേയ്ക്കുള്ള എന്റെ നടത്തം
ക്ഷമയുടെ വിത്ത്

ഇടതുകളുടെ ശീലം കടത്ത്

കിഴക്ക്
എഴുത്തിന്റെ വൈക്കോൽ കൂന
എന്നോ തീപിടിച്ച സൂര്യൻ

തീയുടെ ഒരു കൂന
കവിത കവിതയെന്ന് വിളിച്ച്
കിഴക്കണച്ചത്

ഇരുട്ടിയിട്ടില്ല
ഇമരോമകറുപ്പോളവും
രാത്രി

രാത്രി ഇമയാകുന്നവൾക്കും
ഉണരുമ്പോൾ പുലരിയിണ
തലോടലുടൽ

ചൂട് കടഞ്ഞെടുത്ത തീ
അണച്ചണച്ചുടൽ
പുലരി
പലവിധം വിരിഞ്ഞ്
പലവട്ടം വിടർന്ന്
കൊഴിയാതെ
അഴിച്ചുവിരിഞ്ഞ്
പൂവ് പൂക്കളാകും വിധം

മൊട്ടുകൾ ഒരിത്തിരി വിരലറ്റത്തരം

തൊട്ടുപോം കവിതപോൽ
കറുപ്പ്
തൊലിപ്പുറം
അതിനിപ്പുറവും ഇപ്പുറവും
ഉറപ്പ്
ഒരാത്മാവേഴും ഉയിര്
അതുണർന്നിരിയ്ക്കും
പകർപ്പെടുക്കാതുറച്ചിരിയ്ക്കും
തണുപ്പ്

മരണം
പകർപ്പ് നിറത്തിലെടുക്കും
സതീർഥ്യൻ
ഏത് നിറം?
എല്ലാ നിറങ്ങളും തരിശ്ശിട്ട
മഴവില്ല്പോലെ ദുഃഖം.

അകം
ആകാശത്തിന്റെ മുഖം
പക്ഷിമുഖം ഒഴിച്ചിട്ട പാറൽ
പറക്കൽ

കൂടുതൽ മരണം
കൂടുതൽ ജീവിതം
സമാന്തരത അനന്തയോടെന്ന പോലെ
നിരന്തരം തനിയെ എന്ന തോന്നലേ
കവിതേ
എന്റെ ശൂന്യതയുടെ മൃതദേഹമേ..

Comments

  1. ശൂന്യതയുടെ മൃതദേഹമാകുന്ന കവിത ...

    ReplyDelete
  2. എല്ലാ നിറങ്ങളും തരിശ്ശിട്ട
    മഴവില്ല്പോലെ ദുഃഖം.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വെട്ടം

സൂര്യനെന്ന തെരുവിലെ വെട്ടത്തിന്റെ നാലാമത്തെ വീട് പുലരി ഒരു കത്താണ്, കളഞ്ഞുപോയ പകൽമുളച്ചിയുടെ വിത്തും ഇന്നലെകളാണ് ഇലകൾ കാത്തിരിപ്പ് എന്തോ ചുവയുള്ള കായും അതിശയമെന്ന് പറയട്ടെ ഇന്നങ്ങോട്ട്, അവധിയിൽ പ്രവേശിച്ച പോസ്റ്റ്മാനാകുന്നു, ദിവസം...