Skip to main content

മഴയിത്ര

നല്ല മഴയുണ്ടാകും

അത് വകഞ്ഞുമാറ്റിയാവും
വരിക,
എല്ലാ കുട്ടികളുടേയും അമ്മ

അതിലൊരു കുട്ടിയ്ക്ക്
അമ്മയുണ്ടാകില്ല.

എല്ലാ കുട്ടികളുടേയും അമ്മ
എന്ന വരിയിലെ
അമ്മ എന്ന വാക്കിലാവും
ആ കുട്ടിയും കയറിനിൽക്കുന്നുണ്ടാവുക

അവന് കുടയുണ്ടാകില്ല.
വരുവാനും ആരുമുണ്ടാവില്ല.

വന്നുകയറിക്കഴിഞ്ഞാൽ
ആരോ മടക്കുന്ന കുടയിലെ
ഇറ്റുവീഴുന്ന തുളളികളുടെ ഒച്ച കേട്ട്
അവന്റെ അമ്മയെ തിരിച്ചറിയുവാൻ
കഴിയുമായിരുന്ന
ഒരു കാലമുണ്ടായിരുന്നിരിയ്ക്കണം,
അവന്.

അറിയില്ല
എന്നുമുതലാണ്
മഴയിത്ര നിശ്ശബ്ദമായത്..

2

എന്നോ
മുതിർന്നത്
മഴയാവണം

വർഷങ്ങൾക്കിപ്പുറം
കാലങ്ങൾ വകഞ്ഞുമാറ്റി
ഓർത്തെടുത്ത തോരാത്ത ഏതോ മഴയത്ത്
വാവിട്ട കരച്ചിലുകളുടെ കുഞ്ഞിച്ചില്ലകളുള്ള 
മഷിത്തണ്ടുചെടികൾക്ക്
ആരും കാണാതെ
കിളിർത്തു പഠിയ്ക്കുവാൻ
വിട്ടുകൊടുത്തതാവണം
കരുതലോടെ സ്വന്തം ഉടൽ.

Comments

  1. ആരും കാണാതെ
    കിളിർത്തു പഠിയ്ക്കുവാൻ
    വിട്ടുകൊടുത്തതാവണം
    കരുതലോടെ സ്വന്തം ഉടൽ.
    ആശംസകൾ

    ReplyDelete
  2. എന്നോ
    മുതിർന്നത്
    മഴയാവണം

    വർഷങ്ങൾക്കിപ്പുറം
    കാലങ്ങൾ വകഞ്ഞുമാറ്റി
    ഓർത്തെടുത്ത തോരാത്ത ഏതോ മഴയത്ത്
    വാവിട്ട കരച്ചിലുകളുടെ കുഞ്ഞിച്ചില്ലകളുള്ള
    മഷിത്തണ്ടുചെടികൾക്ക്
    ആരും കാണാതെ
    കിളിർത്തു പഠിയ്ക്കുവാൻ
    വിട്ടുകൊടുത്തതാവണം
    കരുതലോടെ സ്വന്തം ഉടൽ....

    ReplyDelete

Post a Comment