Skip to main content

അവൾ

കൊത്തിവെയ്ക്കുവാൻ
ഒരിടം
ബാക്കിവെയ്ക്കാത്ത
മഴയെപ്പോലെ
ശിൽപ്പവൽക്കരിക്കപ്പെട്ടിരിക്കുന്ന
അവൾ

ജലത്തിന്റെ കക്ഷം പോലെ
അവളിൽ
വിയർത്ത് ചേർന്നിരിക്കുന്ന
ഞാൻ

ഞങ്ങളുടെ അരികത്തുകിടക്കുവാൻ
മത്സരിക്കുന്ന
തോർന്നമഴയുടെ
ഇടവും വലവും

വാക്കിന്റെ പരുത്തിയുമായി ചെമ്പരത്തികൾ

അവൾ ഏതിലയുടെ
മരം

ഏത് വള്ളിച്ചെടിയുടെ
വാരിയെല്ല്

അവളുടെ എത്രാമത്തെ
നഗ്നതയിലാണ്
ആകാശം?

ചുവടുകളുടെ
ഉടും പാവും തുന്നിയ
നൃത്തത്തിന്റെ പട്ടുടുത്ത്
അവൾ നടക്കുമ്പോൾ

ഞാൻ,
അവൾ മുന്നോട്ടിട്ട
പിൻകാല്

മറുകാലെടുത്ത്
നടക്കുന്ന എന്റെ മുകളിലിട്ട്
എന്റെ അരികിൽ
അവൾ ചേർന്നു കിടക്കുമ്പോൾ
അവൾ എന്റെ മുകളിൽ
നൃത്തം വെയ്ക്കുന്ന
ഒരു പെൺനടരാജ വിഗ്രഹം...

ഞാൻ
ചലനങ്ങളുടെ
ജട പിടിച്ച
കിടക്കുമ്പോഴും
നടക്കുന്ന ശിവൻ..

Comments

  1. ഈ അനുപമമായ കാവ്യസൗന്ദര്യം!!!!

    ReplyDelete

  2. അവൾ മുന്നോട്ടിട്ട
    പിൻകാല് മറുകാലെടുത്ത്
    നടക്കുന്ന എന്റെ മുകളിലിട്ട്
    എന്റെ അരികിൽ അവൾ ചേർന്നു
    കിടക്കുമ്പോൾ അവൾ എന്റെ മുകളിൽ
    നൃത്തം വെയ്ക്കുന്നഒരു പെൺനടരാജ വിഗ്രഹം...! !

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!