Skip to main content

അവൾ

കൊത്തിവെയ്ക്കുവാൻ
ഒരിടം
ബാക്കിവെയ്ക്കാത്ത
മഴയെപ്പോലെ
ശിൽപ്പവൽക്കരിക്കപ്പെട്ടിരിക്കുന്ന
അവൾ

ജലത്തിന്റെ കക്ഷം പോലെ
അവളിൽ
വിയർത്ത് ചേർന്നിരിക്കുന്ന
ഞാൻ

ഞങ്ങളുടെ അരികത്തുകിടക്കുവാൻ
മത്സരിക്കുന്ന
തോർന്നമഴയുടെ
ഇടവും വലവും

വാക്കിന്റെ പരുത്തിയുമായി ചെമ്പരത്തികൾ

അവൾ ഏതിലയുടെ
മരം

ഏത് വള്ളിച്ചെടിയുടെ
വാരിയെല്ല്

അവളുടെ എത്രാമത്തെ
നഗ്നതയിലാണ്
ആകാശം?

ചുവടുകളുടെ
ഉടും പാവും തുന്നിയ
നൃത്തത്തിന്റെ പട്ടുടുത്ത്
അവൾ നടക്കുമ്പോൾ

ഞാൻ,
അവൾ മുന്നോട്ടിട്ട
പിൻകാല്

മറുകാലെടുത്ത്
നടക്കുന്ന എന്റെ മുകളിലിട്ട്
എന്റെ അരികിൽ
അവൾ ചേർന്നു കിടക്കുമ്പോൾ
അവൾ എന്റെ മുകളിൽ
നൃത്തം വെയ്ക്കുന്ന
ഒരു പെൺനടരാജ വിഗ്രഹം...

ഞാൻ
ചലനങ്ങളുടെ
ജട പിടിച്ച
കിടക്കുമ്പോഴും
നടക്കുന്ന ശിവൻ..

Comments

  1. ഈ അനുപമമായ കാവ്യസൗന്ദര്യം!!!!

    ReplyDelete

  2. അവൾ മുന്നോട്ടിട്ട
    പിൻകാല് മറുകാലെടുത്ത്
    നടക്കുന്ന എന്റെ മുകളിലിട്ട്
    എന്റെ അരികിൽ അവൾ ചേർന്നു
    കിടക്കുമ്പോൾ അവൾ എന്റെ മുകളിൽ
    നൃത്തം വെയ്ക്കുന്നഒരു പെൺനടരാജ വിഗ്രഹം...! !

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

വെട്ടം

സൂര്യനെന്ന തെരുവിലെ വെട്ടത്തിന്റെ നാലാമത്തെ വീട് പുലരി ഒരു കത്താണ്, കളഞ്ഞുപോയ പകൽമുളച്ചിയുടെ വിത്തും ഇന്നലെകളാണ് ഇലകൾ കാത്തിരിപ്പ് എന്തോ ചുവയുള്ള കായും അതിശയമെന്ന് പറയട്ടെ ഇന്നങ്ങോട്ട്, അവധിയിൽ പ്രവേശിച്ച പോസ്റ്റ്മാനാകുന്നു, ദിവസം...

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌