Skip to main content

വസന്തവും കാക്കയും

മരണപ്പെട്ട കാക്കയും
കുടിയൊഴിപ്പിക്കപ്പെട്ട വസന്തവും
തമ്മിലെന്ത്?

ഒന്നുമില്ല
കാക്കയും മരണവും
മരണസമയത്ത് പോലും
തമ്മിൽ
ബന്ധപ്പെടുന്നില്ല

പക്ഷേ രണ്ടും
ഉണ്ടെന്നുള്ള ഒറ്റവാക്കുകൊണ്ട്
എവിടെയൊക്കെയോ
വെച്ച് നിറങ്ങളിൽ
ബന്ധപ്പെട്ടിരുന്നതിന്
തെളിവുകൾ കിട്ടിയിട്ടുണ്ട്

അതിൽ ഒന്നാണ്
കാക്കയുടെ മരണം

കുടിയൊഴിപ്പിക്കപ്പെട്ട
വസന്തത്തിന്
കുടിയൊഴിപ്പിക്കുന്നതിന് തൊട്ടുമുമ്പ്
ഇറുത്ത് കൊടുത്ത
രണ്ട് പൂക്കൾ

അത്
വസന്തത്തിന്റെ
മാതാപിതാക്കളാണെന്ന്
തിരിച്ചറിഞ്ഞത്
അനാഥനായ കാക്കയാവണം

കാക്കയ്ക്ക്
ഇല്ലാതെപോയ നിറങ്ങൾ
കാക്ക കണ്ടിരുന്നത്
കുടിയൊഴിപ്പിക്കപ്പെട്ട
വസന്തത്തിലാകണം

ഇതെല്ലാം ഊഹോപോഹങ്ങളായിരുന്നെന്ന്
സ്ഥാപിക്കുവാൻ
കാക്ക കൊല്ലപ്പെടേണ്ടത്
നിറങ്ങളുടെ ആവശ്യമായിരുന്നിരിയ്ക്കണം

ഇനി
കാക്കയുടെ മരണത്തെ
ക്കുറിച്ച്

പറക്കലിന്റെ
ഹൃദയാഘാതം വന്ന
കാക്ക

കറുപ്പ് അത് കൊണ്ടുനടന്ന
പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ആ റിപ്പോർട്ട്
പ്രകാരം
മരണപ്പെട്ട
കാക്കയുടെ
രേഖപ്പെടുത്തപ്പെട്ട
നിറം
ഉറപ്പില്ലാത്ത കറുപ്പ്

പ്രായം
ജീവിച്ചിരുന്നപ്പോൾ പോലും
കാക്ക ഒഴിച്ചിട്ടിരുന്ന
കോളമെന്ന നിലയിൽ
പൂരിപ്പിക്കുവാനാകാത്ത
ഒന്ന്

ലിംഗം
കാക്ക ജീവിതത്തിൽ
പുലർത്തി പോന്നിരുന്നനീതി

ഉയരം
തൂക്കം
ഭാരം എന്നിവ
മരിച്ച് പോയവർക്ക്
രേഖപ്പെടുത്തണം എന്ന്
നിർബന്ധമില്ലാത്ത സ്ഥിതിയ്ക്ക്
കാക്കയ്ക്ക്
ബാധകമല്ലാത്ത
ചിലത്

മരണകാരണം
മൃതദേഹം മറയ്ക്കാൻ
ഉപയോഗിച്ചിരുന്ന
കറുപ്പ് പോലെ
പറക്കൽ എന്ന ഹൃദയാഘാതത്തിന്
പുറത്ത്
കണ്ടെത്തുവാൻ
കഴിഞ്ഞിട്ടുണ്ടാവില്ല

എന്നിരുന്നാലും
കാക്കയായിരുന്നു
എന്നത് തന്നെ
മരണപ്പെടാൻ മതിയായ
കാരണമായി
രേഖപ്പെടുത്തിയിട്ടുണ്ടാവും
ഉറപ്പ്!

Comments

  1. കാക്കയും മരണവും
    മരണസമയത്ത് പോലും
    തമ്മിൽ ബന്ധപ്പെടുന്നില്ല ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം 

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം