Skip to main content

വസന്തവും കാക്കയും

മരണപ്പെട്ട കാക്കയും
കുടിയൊഴിപ്പിക്കപ്പെട്ട വസന്തവും
തമ്മിലെന്ത്?

ഒന്നുമില്ല
കാക്കയും മരണവും
മരണസമയത്ത് പോലും
തമ്മിൽ
ബന്ധപ്പെടുന്നില്ല

പക്ഷേ രണ്ടും
ഉണ്ടെന്നുള്ള ഒറ്റവാക്കുകൊണ്ട്
എവിടെയൊക്കെയോ
വെച്ച് നിറങ്ങളിൽ
ബന്ധപ്പെട്ടിരുന്നതിന്
തെളിവുകൾ കിട്ടിയിട്ടുണ്ട്

അതിൽ ഒന്നാണ്
കാക്കയുടെ മരണം

കുടിയൊഴിപ്പിക്കപ്പെട്ട
വസന്തത്തിന്
കുടിയൊഴിപ്പിക്കുന്നതിന് തൊട്ടുമുമ്പ്
ഇറുത്ത് കൊടുത്ത
രണ്ട് പൂക്കൾ

അത്
വസന്തത്തിന്റെ
മാതാപിതാക്കളാണെന്ന്
തിരിച്ചറിഞ്ഞത്
അനാഥനായ കാക്കയാവണം

കാക്കയ്ക്ക്
ഇല്ലാതെപോയ നിറങ്ങൾ
കാക്ക കണ്ടിരുന്നത്
കുടിയൊഴിപ്പിക്കപ്പെട്ട
വസന്തത്തിലാകണം

ഇതെല്ലാം ഊഹോപോഹങ്ങളായിരുന്നെന്ന്
സ്ഥാപിക്കുവാൻ
കാക്ക കൊല്ലപ്പെടേണ്ടത്
നിറങ്ങളുടെ ആവശ്യമായിരുന്നിരിയ്ക്കണം

ഇനി
കാക്കയുടെ മരണത്തെ
ക്കുറിച്ച്

പറക്കലിന്റെ
ഹൃദയാഘാതം വന്ന
കാക്ക

കറുപ്പ് അത് കൊണ്ടുനടന്ന
പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ആ റിപ്പോർട്ട്
പ്രകാരം
മരണപ്പെട്ട
കാക്കയുടെ
രേഖപ്പെടുത്തപ്പെട്ട
നിറം
ഉറപ്പില്ലാത്ത കറുപ്പ്

പ്രായം
ജീവിച്ചിരുന്നപ്പോൾ പോലും
കാക്ക ഒഴിച്ചിട്ടിരുന്ന
കോളമെന്ന നിലയിൽ
പൂരിപ്പിക്കുവാനാകാത്ത
ഒന്ന്

ലിംഗം
കാക്ക ജീവിതത്തിൽ
പുലർത്തി പോന്നിരുന്നനീതി

ഉയരം
തൂക്കം
ഭാരം എന്നിവ
മരിച്ച് പോയവർക്ക്
രേഖപ്പെടുത്തണം എന്ന്
നിർബന്ധമില്ലാത്ത സ്ഥിതിയ്ക്ക്
കാക്കയ്ക്ക്
ബാധകമല്ലാത്ത
ചിലത്

മരണകാരണം
മൃതദേഹം മറയ്ക്കാൻ
ഉപയോഗിച്ചിരുന്ന
കറുപ്പ് പോലെ
പറക്കൽ എന്ന ഹൃദയാഘാതത്തിന്
പുറത്ത്
കണ്ടെത്തുവാൻ
കഴിഞ്ഞിട്ടുണ്ടാവില്ല

എന്നിരുന്നാലും
കാക്കയായിരുന്നു
എന്നത് തന്നെ
മരണപ്പെടാൻ മതിയായ
കാരണമായി
രേഖപ്പെടുത്തിയിട്ടുണ്ടാവും
ഉറപ്പ്!

Comments

  1. കാക്കയും മരണവും
    മരണസമയത്ത് പോലും
    തമ്മിൽ ബന്ധപ്പെടുന്നില്ല ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ്

ഇനിയും വിരിയാത്ത പൂക്കളിലാണ് വസന്തങ്ങൾ, അവയുടെ  പ്രലോഭനങ്ങൾ ഇട്ട് വെയ്ക്കുക അതറിയാഞ്ഞിട്ടല്ല മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ് മൂളിപ്പാട്ടുകൾ മൊട്ടുകളിൽ തട്ടുന്ന വിധം ചെറിയ ചൂടുള്ള പനി ലളിതമായ മഞ്ഞുകാലങ്ങൾ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു. അവഗണിച്ചു എന്ന  വാക്കാണ് ആശ്വാസത്തിനോട്  കൂടുതൽ ചേർന്നുനിൽക്കുക അതും അറിയാഞ്ഞിട്ടല്ല ദൈവത്തിന് പകൽവെളിച്ചങ്ങളോട് എന്നും പ്രണയം എന്ന് തോന്നിപ്പിക്കും വണ്ണം, ഒരു ബൾബിൽ കൊള്ളും പകൽവെളിച്ചം എടുത്തുവെക്കുവാൻ ഇരുട്ടിനോട് ചട്ടം കെട്ടുന്നു ദൈവം മഞ്ഞാകുവാൻ പോകുന്ന താഴ്വരയിൽ അരയോളം ഒഴുക്ക് പിടിച്ചിട്ട് ഒരരുവി മഞ്ഞ് കാലത്തിൻ്റെ  നഗ്നതയുള്ള ദൈവം എന്ന തിരുത്ത് അപ്പോൾ അരുവിയിൽ  കൂവലിൻ്റ മറുക്  കുയിലുകൾ ഒളിപ്പിച്ചു വെക്കുമിടം ദൈവത്തിൻ്റെ നാഭി ദൈവം കഴിഞ്ഞും കൂവുന്നു ഒരു പക്ഷേ ദൈവത്തിൻ്റെ നാണത്തിൽ കുയിലുകൾ പറ്റിപ്പിടിക്കും വിധം എന്നാവണം ഒരു കൂക്കിൽ എത്ര നേരം തങ്ങിനിൽക്കും കുയിലുകൾ കേൾവിക്കൊപ്പം തിരിഞ്ഞുനോക്കുന്നുണ്ടാവണം ദൈവം അതും കേട്ടുകേൾവികൾക്കൊപ്പമുള്ള തിരിഞ്ഞുനോട്ടങ്ങളിലാവണം കൂടുതൽ നേരം ദൈവം തങ്ങിനിൽക്കുന്നുണ്ടാവുക വെള്ളാരങ്കല്...

ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം

തുമ്പിക്കും ശാന്തതക്കും വേണ്ടി ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം ഭാഷ കൂടെ  ചെറുവിരലുകളുടെ ആൽബമുണ്ടാക്കുന്നു അനക്കാത്തതിന് എല്ലാ ചെറുവിരലുകളുടേയും നിശ്ചലതയോട് കലഹിക്കുന്നു പ്രതിഷേധചന്ദ്രൻ്റെ കല മാനത്ത് അതും പ്രതിഷേധം പുനഃസ്ഥാപിക്കപ്പെടും വണ്ണം ചരിച്ച് പ്രതിഷേധകല എന്ന വിധം മാനത്ത് മുകളിൽ  കലകളിൽ തുടരുന്ന ചന്ദ്രൻ  ചിലപ്പോൾ മാഞ്ഞ് ചിലപ്പോൾ മങ്ങി എന്ന് തുടർച്ചകൾ നിശ്ചലതകളുടെ മായ്ക്കപ്പെടുന്ന കല കലയിൽ നിന്ന് അടർന്ന് മാറി  അതിൻ്റെ  പുന:ചരിവുകൾ ചരിയുന്നതിൻ്റെ കല മാനത്ത്  എന്ന് ഉറപ്പിക്കുന്നു ചരിയുവാനുള്ള സ്വാതന്ത്ര്യം സ്വതന്ത്ര ചരിവ് കലകളുടെ മാനത്ത് ഒരു ചരിവാകും സൂര്യൻ ഒപ്പം സ്വാതന്ത്ര്യവും ആൽബങ്ങളിൽ ചരിവുകളുടെ കൂട്ടിവെപ്പ് ഒരു ഒട്ടിച്ചുവെപ്പാവും കല ചരിവുകളുടേത് മാത്രവും ഒരു മുറി തേങ്ങയിൽ കൊള്ളുന്ന ജീവിതം കല ചിരകിയെടുക്കുന്നു ഉടച്ച തേങ്ങാവെള്ളത്തിൽ അന്തരീക്ഷത്തിൻ്റെ ചരിവ് കലർത്തുന്നു എടുത്തുകളയാൻ തൊട്ട വിരലിൽ അന്തരീക്ഷത്തിൻ്റെ  ചരിവുകളുടെ നാരുകൾ ഓരോ ഇലയിലും വ്യത്യസ്ഥ മണങ്ങളുള്ള നാരകങ്ങൾ ഉടലിൽ വ്യത്യസ്ഥമൂക്കുകൾ പരിശീലിക്കുന്നു ഭയക്കുവാനുള്ള സ്വാതന്ത്...

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...