Skip to main content

വസന്തവും കാക്കയും

മരണപ്പെട്ട കാക്കയും
കുടിയൊഴിപ്പിക്കപ്പെട്ട വസന്തവും
തമ്മിലെന്ത്?

ഒന്നുമില്ല
കാക്കയും മരണവും
മരണസമയത്ത് പോലും
തമ്മിൽ
ബന്ധപ്പെടുന്നില്ല

പക്ഷേ രണ്ടും
ഉണ്ടെന്നുള്ള ഒറ്റവാക്കുകൊണ്ട്
എവിടെയൊക്കെയോ
വെച്ച് നിറങ്ങളിൽ
ബന്ധപ്പെട്ടിരുന്നതിന്
തെളിവുകൾ കിട്ടിയിട്ടുണ്ട്

അതിൽ ഒന്നാണ്
കാക്കയുടെ മരണം

കുടിയൊഴിപ്പിക്കപ്പെട്ട
വസന്തത്തിന്
കുടിയൊഴിപ്പിക്കുന്നതിന് തൊട്ടുമുമ്പ്
ഇറുത്ത് കൊടുത്ത
രണ്ട് പൂക്കൾ

അത്
വസന്തത്തിന്റെ
മാതാപിതാക്കളാണെന്ന്
തിരിച്ചറിഞ്ഞത്
അനാഥനായ കാക്കയാവണം

കാക്കയ്ക്ക്
ഇല്ലാതെപോയ നിറങ്ങൾ
കാക്ക കണ്ടിരുന്നത്
കുടിയൊഴിപ്പിക്കപ്പെട്ട
വസന്തത്തിലാകണം

ഇതെല്ലാം ഊഹോപോഹങ്ങളായിരുന്നെന്ന്
സ്ഥാപിക്കുവാൻ
കാക്ക കൊല്ലപ്പെടേണ്ടത്
നിറങ്ങളുടെ ആവശ്യമായിരുന്നിരിയ്ക്കണം

ഇനി
കാക്കയുടെ മരണത്തെ
ക്കുറിച്ച്

പറക്കലിന്റെ
ഹൃദയാഘാതം വന്ന
കാക്ക

കറുപ്പ് അത് കൊണ്ടുനടന്ന
പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ആ റിപ്പോർട്ട്
പ്രകാരം
മരണപ്പെട്ട
കാക്കയുടെ
രേഖപ്പെടുത്തപ്പെട്ട
നിറം
ഉറപ്പില്ലാത്ത കറുപ്പ്

പ്രായം
ജീവിച്ചിരുന്നപ്പോൾ പോലും
കാക്ക ഒഴിച്ചിട്ടിരുന്ന
കോളമെന്ന നിലയിൽ
പൂരിപ്പിക്കുവാനാകാത്ത
ഒന്ന്

ലിംഗം
കാക്ക ജീവിതത്തിൽ
പുലർത്തി പോന്നിരുന്നനീതി

ഉയരം
തൂക്കം
ഭാരം എന്നിവ
മരിച്ച് പോയവർക്ക്
രേഖപ്പെടുത്തണം എന്ന്
നിർബന്ധമില്ലാത്ത സ്ഥിതിയ്ക്ക്
കാക്കയ്ക്ക്
ബാധകമല്ലാത്ത
ചിലത്

മരണകാരണം
മൃതദേഹം മറയ്ക്കാൻ
ഉപയോഗിച്ചിരുന്ന
കറുപ്പ് പോലെ
പറക്കൽ എന്ന ഹൃദയാഘാതത്തിന്
പുറത്ത്
കണ്ടെത്തുവാൻ
കഴിഞ്ഞിട്ടുണ്ടാവില്ല

എന്നിരുന്നാലും
കാക്കയായിരുന്നു
എന്നത് തന്നെ
മരണപ്പെടാൻ മതിയായ
കാരണമായി
രേഖപ്പെടുത്തിയിട്ടുണ്ടാവും
ഉറപ്പ്!

Comments

  1. കാക്കയും മരണവും
    മരണസമയത്ത് പോലും
    തമ്മിൽ ബന്ധപ്പെടുന്നില്ല ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...