Skip to main content

എന്തൊരുശാന്തത

നൃത്തത്തിന്റെ കടവത്ത്
തോണിയുടെ ചുവടുകൾ വെച്ച്
നിലത്തേയ്ക്കിറങ്ങുന്ന കാറ്റ്

തോണിക്കാരൻ
ഒരു പഴയ പാട്ടാണ്
ഓണം കഴിഞ്ഞിട്ടും
ഓണത്തിന് ഉണ്ണിപിറന്നിട്ടും
വരികൾ വിട്ട്
പാട്ട് പുറത്തേയ്ക്കിറങ്ങുന്നില്ല

പാട്ടിന്റെ അക്കരേയ്ക്ക്
തന്നെ
തോണിക്കാരൻ
കേൾവിക്കാരനെ പോലെ
തിരിച്ചുപോകുന്നു

പണ്ട് പണ്ട്
ടേപ്പ് റെക്കോർഡറുകൾ
കണ്ടുപിടിയ്ക്കും മുമ്പ്
എന്തൊരു കാറ്റാണ്
തസ്രാക്കിലെ തുടക്കത്തിലുള്ള
വരികൾക്ക്

കഥാകാരൻ
നായകനിൽ
ഒളിപ്പിച്ച് വച്ചിരിയ്ക്കുന്നത്

അത് കാറ്റു പിടിച്ച പോലെ
ദിനോസറുകൾക്കും
ഓന്തിനുമരികിലേയ്ക്ക്
എഴുതിക്കൊണ്ടിരിയ്ക്കുന്ന
വരികളെ
കൂട്ടിക്കൊണ്ട് പോകുന്നു

കരിമ്പനകളുണ്ടാവുന്ന
വിജനതയുടെ ഗന്ധം

ഒരിടത്തൊരിടത്ത്
എന്നു തുടങ്ങുന്ന
ഒരിടത്തുമില്ലാത്ത സ്ഥലത്തിലെ
കഥയുണ്ടാക്കുവാൻ
കൊണ്ടുപോയിക്കൊണ്ടിരുന്ന
എങ്ങുമില്ലാത്ത ഒരിടം
കവിതയിലേയ്ക്ക് കൊണ്ടുവരുമ്പോൾ
നീയാണ്

നീയില്ലാത്ത കവിതയിലെ
എന്റെ വരികൾ
സ്കൂൾ കുട്ടികളെ പോലെ
നിരന്ന് നിന്ന്
പദ്യം ചൊല്ലി
ത്തുടങ്ങുന്നു

കാറ്റ് അവസാനിക്കുന്നില്ല,
അത് നോക്കിയാൽകാണാത്ത
സ്ക്കൂൾ മുറ്റങ്ങൾ
കൊണ്ട് വരുന്നു

തണുപ്പ് കൊണ്ടുവരുന്നു

സ്കൂൾ കുട്ടികൾ
കാണാതെ പഠിക്കാത്ത
പദ്യങ്ങളും

കുട്ടികൾ ഇപ്പോൾ
പ്രതിജ്ഞ എന്ന ഗദ്യത്തിലാണ്
എന്നിട്ടും
പദ്യം
അവസാനിക്കുന്നില്ല

പ്രതിജ്ഞ ചൊല്ലാത്ത
ഒരു കുട്ടി
ആരും കാണാതെ
തുടരുകയാണ്
കാണാതെപഠിച്ച
പദ്യത്തിൽ

കാറ്റ് അവസാനിക്കുന്നില്ല
കഥകളിക്കാരന്റെ
മുഖമുള്ള
കാറ്റ്

അടിയന്തിരാവസ്ഥക്കാലത്തെ
ഒരിളം കാറ്റിന്
രാജനെന്ന്
പേരിട്ട്

തിരഞ്ഞ് നടന്ന്
അവസാനിച്ച
മറ്റൊരു ശ്വാസത്തിന്
ഈച്ചരവാര്യർ എന്ന്
വിളിച്ച്
അവസാനിപ്പിക്കുന്നു

എന്തൊരു ശാന്തത.......

Comments

  1. രാജനും ഈച്ചരവാര്യരും പോയിട്ടും
    ശാന്തതയൊട്ടും ഇല്ലാതെ പാടുന്ന പാട്ടുകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...