Skip to main content

വസന്തവും കാക്കയും

മരണപ്പെട്ട കാക്കയും
കുടിയൊഴിപ്പിക്കപ്പെട്ട വസന്തവും
തമ്മിലെന്ത്?

ഒന്നുമില്ല
കാക്കയും മരണവും
മരണസമയത്ത് പോലും
തമ്മിൽ
ബന്ധപ്പെടുന്നില്ല

പക്ഷേ രണ്ടും
ഉണ്ടെന്നുള്ള ഒറ്റവാക്കുകൊണ്ട്
എവിടെയൊക്കെയോ
വെച്ച് നിറങ്ങളിൽ
ബന്ധപ്പെട്ടിരുന്നതിന്
തെളിവുകൾ കിട്ടിയിട്ടുണ്ട്

അതിൽ ഒന്നാണ്
കാക്കയുടെ മരണം

കുടിയൊഴിപ്പിക്കപ്പെട്ട
വസന്തത്തിന്
കുടിയൊഴിപ്പിക്കുന്നതിന് തൊട്ടുമുമ്പ്
ഇറുത്ത് കൊടുത്ത
രണ്ട് പൂക്കൾ

അത്
വസന്തത്തിന്റെ
മാതാപിതാക്കളാണെന്ന്
തിരിച്ചറിഞ്ഞത്
അനാഥനായ കാക്കയാവണം

കാക്കയ്ക്ക്
ഇല്ലാതെപോയ നിറങ്ങൾ
കാക്ക കണ്ടിരുന്നത്
കുടിയൊഴിപ്പിക്കപ്പെട്ട
വസന്തത്തിലാകണം

ഇതെല്ലാം ഊഹോപോഹങ്ങളായിരുന്നെന്ന്
സ്ഥാപിക്കുവാൻ
കാക്ക കൊല്ലപ്പെടേണ്ടത്
നിറങ്ങളുടെ ആവശ്യമായിരുന്നിരിയ്ക്കണം

ഇനി
കാക്കയുടെ മരണത്തെ
ക്കുറിച്ച്

പറക്കലിന്റെ
ഹൃദയാഘാതം വന്ന
കാക്ക

കറുപ്പ് അത് കൊണ്ടുനടന്ന
പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ആ റിപ്പോർട്ട്
പ്രകാരം
മരണപ്പെട്ട
കാക്കയുടെ
രേഖപ്പെടുത്തപ്പെട്ട
നിറം
ഉറപ്പില്ലാത്ത കറുപ്പ്

പ്രായം
ജീവിച്ചിരുന്നപ്പോൾ പോലും
കാക്ക ഒഴിച്ചിട്ടിരുന്ന
കോളമെന്ന നിലയിൽ
പൂരിപ്പിക്കുവാനാകാത്ത
ഒന്ന്

ലിംഗം
കാക്ക ജീവിതത്തിൽ
പുലർത്തി പോന്നിരുന്നനീതി

ഉയരം
തൂക്കം
ഭാരം എന്നിവ
മരിച്ച് പോയവർക്ക്
രേഖപ്പെടുത്തണം എന്ന്
നിർബന്ധമില്ലാത്ത സ്ഥിതിയ്ക്ക്
കാക്കയ്ക്ക്
ബാധകമല്ലാത്ത
ചിലത്

മരണകാരണം
മൃതദേഹം മറയ്ക്കാൻ
ഉപയോഗിച്ചിരുന്ന
കറുപ്പ് പോലെ
പറക്കൽ എന്ന ഹൃദയാഘാതത്തിന്
പുറത്ത്
കണ്ടെത്തുവാൻ
കഴിഞ്ഞിട്ടുണ്ടാവില്ല

എന്നിരുന്നാലും
കാക്കയായിരുന്നു
എന്നത് തന്നെ
മരണപ്പെടാൻ മതിയായ
കാരണമായി
രേഖപ്പെടുത്തിയിട്ടുണ്ടാവും
ഉറപ്പ്!

Comments

  1. കാക്കയും മരണവും
    മരണസമയത്ത് പോലും
    തമ്മിൽ ബന്ധപ്പെടുന്നില്ല ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക്

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക് ചന്ദ്രക്കലകളേ തൊട്ടുകളിക്കുവാൻ പഴയരാത്രികളുടെ ആകൃതിയുള്ള കാലടികൾ, പണിഞ്ഞുകൊടുക്കുകയായിരുന്നു പാകമാകാത്ത പലതും പകലാകുകയാവണം പതിവായ് പാകമാകാത്തത് കൊണ്ട് പകലാകാത്തത് കൊണ്ട് ഇനിയും തുറക്കാത്ത ജാലകങ്ങൾക്ക്  ശലഭങ്ങളുടെ ആകൃതിയുള്ള കൊളുത്ത് നിറം നിഷേധിച്ച് തൂക്കുന്നു പുറം നിഷേധിക്കുന്ന ജാലകങ്ങളും ഉണ്ട്  അപ്പോഴും ജാലകങ്ങൾ പതിയേ അകം നിറക്കുന്നു പാതിമേഘമാവും പകൽ മേഘം പോലെ പകൽ മാനത്ത് കൂടി കടന്ന് പോകും ദിനങ്ങൾ ഗണിതവിദ്യാലയത്തിലെ വിദ്യാർത്ഥിയേപ്പോലെ ഗൃഹപാഠങ്ങളിലേക്കും ഗൃഹാതുരത്വങ്ങളിലേക്കും  ഒരേസമയം പടരും ഉടൽവള്ളികൾ പ്രണയം അതിൻ ഉടൻ തണുപ്പും ഗണിതമുന്തിരികളുടെ വിത്തുകൾക്ക് മുളക്കുവാൻ  ഒരു സമവാക്യം തിരയുന്നത് പോലെ ഞാൻ എല്ലാ സമവാക്യങ്ങൾക്കും നിരന്തരം പന്തലിട്ട് കൊടുക്കുന്നു ഒഴുക്കുള്ള ആഴ്ച്ചകൾ,  ഇടക്ക് ചുഴികൾ ഉള്ള പ്രവൃത്തിദിനങ്ങൾ  എല്ലാ നടത്തങ്ങൾക്കും ഇരുത്തങ്ങൾക്കും മുകളിൽ പന്തലുകളാകണം നൃത്തങ്ങൾ മുദ്രകളിൽ ചുവടുകളിൽ ഓരോ ചലനങ്ങൾക്കും  മുകളിൽ നൃത്തപ്പന്തൽ ഇട്ടുകൊടുക്കുന്നു ഉടലും സമവാക്യങ്ങളും പരസ്പരം തുടച്ചുമിനുക്കുന്നു ചാന്ദ്രഇരുത്തം മുകളിൽ ...

വെള്ളച്ചാട്ടത്തിന്റെ സാദ്ധ്യതകൾ

 വെള്ളച്ചാട്ടത്തിന്റെ സാധ്യതകളിലൂടെ സഞ്ചരിക്കുമ്പോൾ അതിലൂടെ ഒഴുകിവീഴുന്നത് എപ്പോഴും വെള്ളം തന്നെയാവണമെന്നില്ല ചിലപ്പോ ഒരു കുഞ്ഞുകാട് ഒരു ഗ്രാമം തലയില്ലാത്ത ജഡങ്ങൾ ജീവനുള്ള കമിതാക്കൾ ആരും കാണാത്ത വിനോദസഞ്ചാര സൌന്ദര്യങ്ങൾ ആരോരുമില്ലാത്ത പുഴ വെളിച്ചം  കണ്ടിട്ടില്ലാത്ത  വൈദ്യുതി ഒക്കെ ഒഴുകി വീണെന്ന് വരാം അതൊക്കെ ഒഴുകി  താഴെ വീഴുമ്പോൾ  അഴകു കൂടി  അലിഞ്ഞലിഞ്ഞു വെള്ളമായിതീരുന്നതാവാം ആ വെള്ളച്ചാട്ടത്തിൽ  ചാടി ആത്മഹത്യക്ക് വന്ന ഒരാൾ അയാൾക്ക് ചെയ്യേണ്ടിയിരുന്ന ഒന്നിലധികം ആത്മഹത്യകൾ കൃത്യമായി പറഞ്ഞാൽ രണ്ടെണ്ണം വേദനകളെ ഒഴുക്കി വിട്ട് രക്തത്തുള്ളികൾ ഓരോന്നായി കഴുകി  വിരിച്ചു വിശ്രമിച്ചു കൊണ്ടിരുന്ന ഒരു ദുർബല നിമിഷത്തിൽ മരണത്തിൽ നിന്നും അറിയാതെ പിന്മാറി പോയ   അയാൾ അയാളുടെ ഒരുകൂട്ടം അവർ വേണ്ടെന്നു  വെച്ച കൂട്ട ആത്മഹത്യാ ആ ആത്മഹത്യകൾ ജീവൻ നിലനിർത്താൻ  കൃത്രിമശ്വാസം എടുക്കുന്നത് പോലെ കൊടുക്കുന്നത് മാതിരി തോന്നുംവിധം ആരും  കാണാതെ, വെള്ളച്ചാട്ടത്തിനെ  പ്രകൃതിവിരുദ്ധമായി  ഭോഗിക്കുന്നു! ...

അതും മനുഷ്യനാണെന്ന് അംഗീകരിക്കുവാൻ മടിയുള്ള പക്ഷി

അതും മനുഷ്യനാണെന്ന് അംഗീകരിക്കുവാൻ മടിയുള്ള പക്ഷി ആകാശം ചീറുന്നു ഒരു പക്ഷേ ഒരു തീരുമാനത്തിനേ  പക്ഷിയായി, ആകാശം പറത്തിവിട്ടതിന് ശേഷമാവണം ഏറ്റവും പുരാതനമായ വേനൽകൊണ്ട് സൂര്യനേ  അലങ്കരിക്കുകയായിരുന്നു ഞാൻ എനിക്ക് പക്ഷികളുമായി പ്രത്യേകിച്ച് പിണക്കങ്ങളൊന്നുമല്ല ആകാശവുമായി പിണങ്ങിയതിന് ശേഷം പക്ഷിയല്ലാതായിട്ടുണ്ട് ഞാൻ, അതുമാത്രമറിയാം ഏറ്റവും പുതിയ ആകാശം വേണമെന്ന് പതിവായി വാശിപിടിച്ചിരുന്ന പക്ഷി ആ പക്ഷിയെ കടന്ന് പിടിച്ച് വാശികളേ തൂവലുകളാക്കി  പറക്കലുകളിലേക്ക്  ചിറകുകളിലേക്ക് തിരിച്ചുവെച്ച്  തൻ്റെ നിത്യതയായ ശൂന്യതയിലേക്ക് ഇളംനീല നിറങ്ങളുള്ള തൻ്റെ പതിവുകളുമായി ശാന്തമായി ആരവങ്ങളില്ലാതെ  തിരിയുകയായിരുന്നു ആകാശം ഏറ്റവും പുതിയ പ്രകാശം വേണമെന്ന സൂര്യൻ്റെ വാശി പുലരിയും കഴിഞ്ഞ് പകലായി മെരുങ്ങിയിട്ടുണ്ട് മഞ്ഞ് കഴിഞ്ഞും മെരുങ്ങാത്ത സൂര്യൻ പകലിൽ എന്നാൽ വാശികളില്ലാത്ത പക്ഷികൾ മനുഷ്യരാവട്ടെ മുഴുമിപ്പിക്കും മുമ്പ് പക്ഷികൾ ദൈവത്തെ തടയുന്നു പക്ഷികളുടെ  ഖൊരാവോയിൽ ഇപ്പോൾ പങ്കെടുക്കും ദൈവവും ആകാശവും സങ്കടങ്ങൾ മേഘങ്ങളിൽ നിങ്ങൾക്ക് കാണുവാനായേക്കും പക്ഷികളും ആകാശവും നിങ്ങളേ ഉരുമുന്ന...