Skip to main content

ജാഥയെ കുറിച്ച്

എത്ര ശക്തമായ വാക്കാണ്
ജാഥ

കഥയില്ലാത്തവരുടെ
സ്വതന്ത്രജാഥകളാണ്
കവിതകൾ

ചിലപ്പോൾ വലത്തേയ്ക്കുള്ളവ

ചിലപ്പോൾ
ഇടത്തേയ്ക്ക് ഒരൽപ്പം
ചരിവുള്ള
സാഹിത്യത്തിലെ
സമരരൂപം

കവിതയെഴുതുമ്പോൾ
ഒരു ജാഥയിൽ
പങ്കെടുക്കുകയാണ്
നൃത്തം വെയ്ക്കുന്ന മറ്റൊരാൾ

ജാഥകൾ കാണാൻ
തുറന്നു വെച്ചിരിക്കുന്ന
കടകളാവുന്ന
കവലകൾ

അപ്പോൾ അവിടെ
ഉയർന്ന അളവിൽ
മുദ്രാവാക്യങ്ങൾ
വാങ്ങി
കുറഞ്ഞ ചെലവിൽ
വിൽക്കപ്പെടുന്ന
സമരങ്ങൾ

2

രൂപപ്പെടുന്ന
ഒരലസത
മഴയ്ക്കും മേഘത്തിനുമിടയിൽ
കടന്നുപോകുന്നൊരു മന്ദാരം

എവിടെയോ
അഴിയുന്നൊരു കുടുക്ക്
ജാഥയ്ക്കും
മുലയ്ക്കും
തമ്മിലെന്ത്?

3

അവരവരുടെ ഇടങ്ങളിലേയ്ക്ക്
ജാഥ കഴിഞ്ഞ്
തിരിച്ചുപോകാനുള്ള
വ്യത്യസ്ഥ വേഗതകൾ
ഓർത്തുവെയ്ക്കുന്ന
തിരക്കിലാണ്
കടന്നുപോകുന്നവരുടെ
കാലുകൾ

ഇതിനിടയിലും
ബാനർ പിടിച്ച്
മുന്നിൽ നടക്കുന്ന രണ്ടുപേരുടെ
രണ്ടുതരം നിശബ്ദതകിട്ടുന്ന
ഇടം തേടി
രാത്രി മുഴുവൻ
നടക്കുന്ന നിലാവ്

ആളില്ലാത്ത ജാഥയിൽ
പങ്കെടുക്കുന്ന
രാത്രി

4

കുറച്ചകലെ
മുറിച്ച മൂവാണ്ടൻ മാവിന്റെ
മുറിക്കാതെ നിർത്തിയിരിക്കുന്ന
മൂന്നാമത്തെ കൊമ്പിന്റെ
വിജനതപൂത്തുനിൽക്കുന്ന
ഇടത്തിൽ നിന്നും
ജംഗ്ഷന്റെ
ഇടത്തോട്ടുള്ള
തിരിച്ചു വരാനുള്ള വളവ് ഇനിയും
എടുത്ത് തീർന്നിട്ടുണ്ടാവില്ല
വളഞ്ഞ് വരുന്തോറും
കൈകൾ ഉയർന്നുതാഴുന്ന
അതേ ജാഥയുടെ
പിൻവശം

ചില ജാഥകൾ എങ്കിലും
ജനിച്ച രതിയെ
പിറകിലേയ്ക്ക് പോയി
തൊടലാണ്

ചരിച്ചിട്ട രണ്ട്
സമാന്തരജാഥകളല്ലാതെ
എന്താണ്
പണ്ട് കാലത്തെ രതി

എന്നിട്ടും
മനസ്സിലാകുന്നില്ല
ജാഥ കഴിഞ്ഞ്
തിരിച്ചുപോകുന്ന
ഒരു രാഷ്ട്രീയപാർട്ടിയുടെ
ഏകാന്തത.....

Comments

  1. ജാഥ കഴിഞ്ഞ് തിരിച്ചുപോകുന്ന
    ഒരു രാഷ്ട്രീയപാർട്ടിയുടെ ഏകാന്തത...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മിഴിയനക്കങ്ങൾ

ഈ നല്ല ഭൂമിയിൽ വിരിയാൻ കൊതിക്കുമെല്ലാം  എടുത്ത്, വിരിയുന്നിടത്ത് വെച്ച് ഋതുവായി മാറിനിൽക്കും ദൈവം മാറിനിൽക്കുന്നതിലെല്ലാം കയറിനിന്ന്  കയറിനിൽക്കുന്നതിൻ്റെയെല്ലാം മൊട്ടായി  വിരിയാൻ മറക്കും ദൈവം ദൈവത്തിൻ്റെ കൈ കാണിക്കലുകൾ പലപ്പോഴും അവഗണിച്ചും ചിലപ്പോഴെങ്കിലും എടുത്തുവെച്ചും വിരിയുന്നതിലേക്ക് എല്ലാം പൂക്കളുടെ ടാക്സി വിളിച്ച്  ഓടിയെത്തും എൻ്റെ പുലരികൾ വഴിയിൽ ചെമ്പകങ്ങൾ  പൂക്കളിൽ നിന്നടർന്ന് ആരുടെയൊക്കെയോ ഉടലുകളിൽ കയറി നടന്ന് പോയ പാടുകൾ ഹായ് ഹായ് എന്ന് അത് കണ്ട്  വിരിയുന്ന പൂക്കളിലേക്കൊക്കെ തുളുമ്പും ദൈവം മഞ്ഞുതുള്ളികൾ ദൈവവും പൂക്കളും മാറോട് ചേർക്കുന്നു മഞ്ഞുതുള്ളിയേത് പുലരിയേത് എന്ന് പൂക്കൾക്കും ദൈവത്തിനും മാറിപ്പോകുന്നു വഴികാട്ടികളിൽ അനുഭവപ്പെടും കൊടുംതണുപ്പ് കൊച്ചുകൊച്ച് കുഞ്ഞുങ്ങൾ ഒക്കത്തിരുന്ന് ചിരികളിലേക്കും വിളികളിലേക്കും മാറിമാറി ആയുന്നത് പോലെ ദൈവം ഓരോ പുലരികളിലേക്കും പ്രതീക്ഷകളിലേക്കും ആയുന്നു മൈനകളുടെ മുകളിൽ  കൈകൾ വിരിച്ച് അപ്പോഴും അവൾ  തീ കായുന്നു എൻ്റെ എന്ന വാക്ക് വഴിയിലെല്ലാം വീണ് കിടക്കും പുലരികൾ എന്ന ദൈവത്തിൻ്റെ പരാതി  അവളോടൊപ്പം തീ...

ഇളംനീല നിറമുള്ള ഒരിടപെടൽ

ഉന്മാദികളുടെ ഓരോ പ്രവർത്തിയും അത്രയും തീവ്രതയിൽ പ്രാർത്ഥനകളാവുന്ന  ഒരു സാധാരണദിവസമായിരിക്കണം അത് കാൽവിരൽക്കനലുകളുള്ള ഉന്മാദികളുടെ ദൈവം ഉണർന്നാലുടൻ നാണത്തോടെ പരതും  ഉന്മാദികളുടെ പ്രാർത്ഥന ഉന്മാദിയായ ആകാശം പറക്കുന്ന പക്ഷികളേ വെച്ച് ഏറ്റവും ഒടുവിലെ നാണം  ഘട്ടം ഘട്ടമായി മറയ്ക്കുന്നിടത്ത്, പക്ഷികൾ മറയ്ക്കുവാൻ ശ്രമിക്കുകയായിരുന്നിരിക്കണം ദൈവീകമായ നാണത്തിൻ്റെ ആഴം എത്ര വൈകിയാലും ഒരിക്കലും അവസാനിക്കാത്ത വിഷാദികൾകളുടെ വൈകുന്നേരങ്ങൾ വിഷാദികൾക്ക്  ഏതുനേരവും വൈകുന്നേരങ്ങൾ അഥവാ വൈകുന്നേരം  മാത്രമുള്ള വിഷാദികൾ എടുത്ത് വെക്കും മുമ്പ്  തീർന്നുപോകും അവരുടെ പകലുകൾ മൂന്ന് നേരവും  അസ്തമയം മാത്രമുള്ള അവരുടെ ദിനസരികൾ സായാഹ്നങ്ങൾ  സായാഹ്നങ്ങൾ സായാഹ്നങ്ങൾ അത് കഴിഞ്ഞ് വരും ഇരുട്ട് എന്ന യാഥാർത്ഥ്യം ദൈവമാകുവാൻ തുടങ്ങുന്നു ക്ഷമിക്കണം ഉന്മാദികളുടെ ദൈവം എന്നല്ല ഉന്മാദിയായ ദൈവം എന്ന് തന്നെ വായിക്കണം അതും അകക്കണ്ണുകൊണ്ട് അതേ അതേ ദൈവം ഏകാന്തതയുടെ  സൈഡ് വ്യൂ മിറർ മാത്രം നോക്കി വിഷാദികളേ ഓവർടേക്ക് ചെയ്യും അതേ ദൈവത്തിൻ്റെ സായാഹ്നവളവുകൾ വിഷാദികളും കൊടുംവളവുകളും  എന്ന് മാത്രം...

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം, പരതുകയായിരുന്നുന്നു ഞാൻ ജലം എന്ന വാക്കിലിരുന്ന് ജലം വറ്റുന്നു നീലയുടെ അരികിലിരുന്ന് ആകാശം വറ്റുന്നത് പോലെ തന്നെ വാക്കിൻ്റെ കൈവെള്ള പിടിച്ച്  തുറന്നു നോക്കുന്നു വറ്റിയിട്ടില്ല ഇപ്പോഴും ഈർപ്പമുണ്ട് കിടക്കും മുമ്പ് തൂവലുകൾ എല്ലാം ഊതിയണക്കും കിളി ജനാലകൾ ഊതിയണച്ചാലും അപ്പോഴും  ചിത്രങ്ങളിൽ അധികം വരും ഇണചേരലുകൾ മുനിഞ്ഞ് കത്തും വീട് ചേക്കേറുന്നത് ഒരു ചിത്രമാണെങ്കിൽ കിളി അതിൻ്റെ നോക്കിനിൽപ്പ് ഇണചേരുന്നത് ചിത്രമാണെങ്കിൽ നോക്കിനിൽപ്പ് ആവശ്യപ്പെടാത്ത ചന്ദ്രക്കല പോലെ  അതിൻ്റെ മായ്ച്ച് കളയൽ ഒരു കിളി ഇപ്പോൾ അതിൻ്റെ ചേക്കേറൽമാത്രകൾ പിന്നെ, അതിൻ്റെ പറന്ന മാനത്തിൻ്റെ ഊതിയണപ്പും പക്ഷം പിടിക്കുന്നതിൻ്റെ കല ഞാൻ ചന്ദ്രനിൽ നിന്നാണ് പഠിച്ചത് അതും രാത്രിയിൽ  ഇണചേരുന്നതിനിടയിൽ ഇണചേർന്നതെല്ലാം നക്ഷത്രങ്ങളായി ചിതറിയിട്ടുണ്ട് അത്ര എളുപ്പമല്ല നോക്കിനിൽക്കുന്ന ഒരാളിലേക്കുള്ള ചിതറൽ  ഇണചേരുന്നവർ  ചിതറുന്ന അത്രയും നക്ഷത്രങ്ങൾ ഇപ്പോഴും മാനത്ത് മാനം ഓരോ രാത്രിയും  പിറ്റേന്നത്തേക്ക് കൂട്ടിവെക്കുന്ന പോലെ തോന്നുന്നു വഴക്കുകൂടുന്നവർ പക്ഷികളാവുന്നു എന്ന പൊതുബ...