Skip to main content

ജാഥയെ കുറിച്ച്

എത്ര ശക്തമായ വാക്കാണ്
ജാഥ

കഥയില്ലാത്തവരുടെ
സ്വതന്ത്രജാഥകളാണ്
കവിതകൾ

ചിലപ്പോൾ വലത്തേയ്ക്കുള്ളവ

ചിലപ്പോൾ
ഇടത്തേയ്ക്ക് ഒരൽപ്പം
ചരിവുള്ള
സാഹിത്യത്തിലെ
സമരരൂപം

കവിതയെഴുതുമ്പോൾ
ഒരു ജാഥയിൽ
പങ്കെടുക്കുകയാണ്
നൃത്തം വെയ്ക്കുന്ന മറ്റൊരാൾ

ജാഥകൾ കാണാൻ
തുറന്നു വെച്ചിരിക്കുന്ന
കടകളാവുന്ന
കവലകൾ

അപ്പോൾ അവിടെ
ഉയർന്ന അളവിൽ
മുദ്രാവാക്യങ്ങൾ
വാങ്ങി
കുറഞ്ഞ ചെലവിൽ
വിൽക്കപ്പെടുന്ന
സമരങ്ങൾ

2

രൂപപ്പെടുന്ന
ഒരലസത
മഴയ്ക്കും മേഘത്തിനുമിടയിൽ
കടന്നുപോകുന്നൊരു മന്ദാരം

എവിടെയോ
അഴിയുന്നൊരു കുടുക്ക്
ജാഥയ്ക്കും
മുലയ്ക്കും
തമ്മിലെന്ത്?

3

അവരവരുടെ ഇടങ്ങളിലേയ്ക്ക്
ജാഥ കഴിഞ്ഞ്
തിരിച്ചുപോകാനുള്ള
വ്യത്യസ്ഥ വേഗതകൾ
ഓർത്തുവെയ്ക്കുന്ന
തിരക്കിലാണ്
കടന്നുപോകുന്നവരുടെ
കാലുകൾ

ഇതിനിടയിലും
ബാനർ പിടിച്ച്
മുന്നിൽ നടക്കുന്ന രണ്ടുപേരുടെ
രണ്ടുതരം നിശബ്ദതകിട്ടുന്ന
ഇടം തേടി
രാത്രി മുഴുവൻ
നടക്കുന്ന നിലാവ്

ആളില്ലാത്ത ജാഥയിൽ
പങ്കെടുക്കുന്ന
രാത്രി

4

കുറച്ചകലെ
മുറിച്ച മൂവാണ്ടൻ മാവിന്റെ
മുറിക്കാതെ നിർത്തിയിരിക്കുന്ന
മൂന്നാമത്തെ കൊമ്പിന്റെ
വിജനതപൂത്തുനിൽക്കുന്ന
ഇടത്തിൽ നിന്നും
ജംഗ്ഷന്റെ
ഇടത്തോട്ടുള്ള
തിരിച്ചു വരാനുള്ള വളവ് ഇനിയും
എടുത്ത് തീർന്നിട്ടുണ്ടാവില്ല
വളഞ്ഞ് വരുന്തോറും
കൈകൾ ഉയർന്നുതാഴുന്ന
അതേ ജാഥയുടെ
പിൻവശം

ചില ജാഥകൾ എങ്കിലും
ജനിച്ച രതിയെ
പിറകിലേയ്ക്ക് പോയി
തൊടലാണ്

ചരിച്ചിട്ട രണ്ട്
സമാന്തരജാഥകളല്ലാതെ
എന്താണ്
പണ്ട് കാലത്തെ രതി

എന്നിട്ടും
മനസ്സിലാകുന്നില്ല
ജാഥ കഴിഞ്ഞ്
തിരിച്ചുപോകുന്ന
ഒരു രാഷ്ട്രീയപാർട്ടിയുടെ
ഏകാന്തത.....

Comments

  1. ജാഥ കഴിഞ്ഞ് തിരിച്ചുപോകുന്ന
    ഒരു രാഷ്ട്രീയപാർട്ടിയുടെ ഏകാന്തത...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...