Skip to main content

ഒറ്റപ്പെടൽ


ഒറ്റപ്പെടാതിരിക്കുവാനുള്ള
ഗുളിക
പതിവായി
ഓരോന്ന് വെച്ച്
കഴിക്കേണ്ട
ഒരാൾ

കൂടുതൽ ഒറ്റപ്പെടൽ
അനുഭവപ്പെടുന്ന
ഒരു ദിവസം
കഴിക്കേണ്ട ഗുളികയുടെ
പകർപ്പുകൾ
ഒറ്റയ്ക്കിരുന്ന്
അയാൾ
എടുത്തുകൂട്ടുന്നു

അയാളറിയാതെ
ഗുളിക
എടുക്കുന്ന
പല പല
രോഗത്തിന്റെ
കൂടുതൽ പകർപ്പുകൾ

രോഗി എന്ന നിലയിൽ
അയാൾക്ക്
സൗജന്യമായി കിട്ടുന്ന
കൂടുതൽ കൂടുതൽ
ഏകാന്തത

ഒറ്റപ്പെടാതിരിക്കുവാൻ
ചന്ദ്രന്റെ ഗുളിക
കഴിച്ച്
വിശ്രമിക്കുന്ന
രാത്രി

ഇരുട്ടിൽ
കൂട്ടംകൂട്ടമായ് തിളങ്ങുന്ന
നക്ഷത്രങ്ങൾ

ഒരു
കവിൾവെള്ളത്തിൽ
മുങ്ങി
രണ്ടിറക്ക്
പൊങ്ങി
എന്നത്തേയും പോലെ
അന്നും
അയാൾ
ഉറങ്ങാൻ കിടക്കുന്നു

ഉറക്കത്തിന്റെ
ഒരു കൂട്ടം
അതിൽ പല നിറങ്ങളിൽ
സ്വപ്നങ്ങളുടെ പല പല കൂട്ടങ്ങൾ

അതിലൊരു സ്വപ്നത്തിൽ
അയാളൊരു ഒറ്റപ്പെട്ട കുട്ടിയാകുന്നു
മുലപ്പാൽ നിറഞ്ഞ മാറിടങ്ങളുമായി
വാൽസല്യം ഒഴുകുന്ന താരാട്ടുമായി
അമ്മമാരുടെ ഒരു കൂട്ടം
അതേ സ്വപ്നത്തിൽ
അയാളുടെ ചുറ്റും
പ്രത്യക്ഷപ്പെടുന്നു!

Comments


  1. ഒറ്റപ്പെടാതിരിക്കുവാൻ
    ചന്ദ്രന്റെ ഗുളിക കഴിച്ച്
    വിശ്രമിക്കുന്ന രാത്രി


    ഒരു കവിൾവെള്ളത്തിൽ
    മുങ്ങി രണ്ടിറക്ക് പൊങ്ങി
    എന്നത്തേയും പോലെ അന്നും
    അയാൾ ഉറങ്ങാൻ കിടക്കുന്നു

    ഉറക്കത്തിന്റെ ഒരു കൂട്ടം
    അതിൽ പല നിറങ്ങളിൽ
    സ്വപ്നങ്ങളുടെ പല പല കൂട്ടങ്ങൾ ...

    ReplyDelete
  2. In the beautiful Dream,the poet ,can enjoy the endearing company and companionship.He does not suffer the pains and pangs of loneliness......Beautiful and unique poem

    ReplyDelete
  3. ഒറ്റപ്പെടീലിനും പല മാനങ്ങളുണ്ട്.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

ചന്ദ്രന്റെ പരീക്ഷ

എത്ര രാത്രികൾ നിലാവത്ത് ഉറക്കമൊഴിഞ്ഞ് പഠിച്ചിട്ടും പൌർണമി പരീക്ഷയ്ക്ക് വെട്ടത്തിന് ഉയർന്ന നിലയിൽ വിജയിച്ചിട്ടും  അമാവാസി പരീക്ഷയ്ക്ക് ഇരുട്ടിന്റെ  മാർക്ക് ചന്ദ്രന് എന്നും വട്ട പൂജ്യം