Skip to main content

ഒറ്റപ്പെടൽ


ഒറ്റപ്പെടാതിരിക്കുവാനുള്ള
ഗുളിക
പതിവായി
ഓരോന്ന് വെച്ച്
കഴിക്കേണ്ട
ഒരാൾ

കൂടുതൽ ഒറ്റപ്പെടൽ
അനുഭവപ്പെടുന്ന
ഒരു ദിവസം
കഴിക്കേണ്ട ഗുളികയുടെ
പകർപ്പുകൾ
ഒറ്റയ്ക്കിരുന്ന്
അയാൾ
എടുത്തുകൂട്ടുന്നു

അയാളറിയാതെ
ഗുളിക
എടുക്കുന്ന
പല പല
രോഗത്തിന്റെ
കൂടുതൽ പകർപ്പുകൾ

രോഗി എന്ന നിലയിൽ
അയാൾക്ക്
സൗജന്യമായി കിട്ടുന്ന
കൂടുതൽ കൂടുതൽ
ഏകാന്തത

ഒറ്റപ്പെടാതിരിക്കുവാൻ
ചന്ദ്രന്റെ ഗുളിക
കഴിച്ച്
വിശ്രമിക്കുന്ന
രാത്രി

ഇരുട്ടിൽ
കൂട്ടംകൂട്ടമായ് തിളങ്ങുന്ന
നക്ഷത്രങ്ങൾ

ഒരു
കവിൾവെള്ളത്തിൽ
മുങ്ങി
രണ്ടിറക്ക്
പൊങ്ങി
എന്നത്തേയും പോലെ
അന്നും
അയാൾ
ഉറങ്ങാൻ കിടക്കുന്നു

ഉറക്കത്തിന്റെ
ഒരു കൂട്ടം
അതിൽ പല നിറങ്ങളിൽ
സ്വപ്നങ്ങളുടെ പല പല കൂട്ടങ്ങൾ

അതിലൊരു സ്വപ്നത്തിൽ
അയാളൊരു ഒറ്റപ്പെട്ട കുട്ടിയാകുന്നു
മുലപ്പാൽ നിറഞ്ഞ മാറിടങ്ങളുമായി
വാൽസല്യം ഒഴുകുന്ന താരാട്ടുമായി
അമ്മമാരുടെ ഒരു കൂട്ടം
അതേ സ്വപ്നത്തിൽ
അയാളുടെ ചുറ്റും
പ്രത്യക്ഷപ്പെടുന്നു!

Comments


  1. ഒറ്റപ്പെടാതിരിക്കുവാൻ
    ചന്ദ്രന്റെ ഗുളിക കഴിച്ച്
    വിശ്രമിക്കുന്ന രാത്രി


    ഒരു കവിൾവെള്ളത്തിൽ
    മുങ്ങി രണ്ടിറക്ക് പൊങ്ങി
    എന്നത്തേയും പോലെ അന്നും
    അയാൾ ഉറങ്ങാൻ കിടക്കുന്നു

    ഉറക്കത്തിന്റെ ഒരു കൂട്ടം
    അതിൽ പല നിറങ്ങളിൽ
    സ്വപ്നങ്ങളുടെ പല പല കൂട്ടങ്ങൾ ...

    ReplyDelete
  2. In the beautiful Dream,the poet ,can enjoy the endearing company and companionship.He does not suffer the pains and pangs of loneliness......Beautiful and unique poem

    ReplyDelete
  3. ഒറ്റപ്പെടീലിനും പല മാനങ്ങളുണ്ട്.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം 

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം