Skip to main content

വെറുതെ

വെറുതെ
കണ്ണാടിയിൽ നോക്കുമ്പോൾ
ഇന്നെന്തോ
പതിവില്ലാതെ
എന്നേക്കാണാൻ
നല്ല ഭംഗിതോന്നി

അതിനിടയിൽ
ഇന്നലെകൾ
ജീവിതരസങ്ങളായി
കണ്ണാടിയിയ്ക്ക് പിറകിൽ
എന്റെ പഴയപ്രതിബിംബങ്ങളുമായി
കലഹിക്കുന്നത്
കാണാമായിരുന്നു.

ചുറ്റും
ശരി എന്ന മയിൽ
നൃത്തം വെയ്ക്കുന്നു
തെറ്റുകളാണ്
പീലികൾ......

ഇന്നലെ വരെ
ഈ കണ്ണാടിയിൽ
കണ്ടിരുന്ന ആൾ
മരിച്ചുപോയെന്ന്
പൊട്ടിപ്പോകാതെ
അങ്ങനെയല്ലാതെ
അവയോടെങ്ങനെ
തുറന്നുപറയും?

ജീവിതം എന്ന മൃതദേഹം
കേടുകൂടാതിരിക്കുവാൻ
ഇല്ലാത്ത കണ്ണാടിയിൽ
ഐസിട്ടവാക്കുകൾ കൊണ്ടെഴുതുന്ന
കാഴ്ച്ചകളുടെ
പ്രതിബിംബമാവണം കവിത!

Comments

  1. സുന്ദരൻ തന്നെ.

    സുന്ദരോ!!!!!

    ReplyDelete
  2. ജീവിതം എന്ന മൃതദേഹം
    കേടുകൂടാതിരിക്കുവാൻ
    ഇല്ലാത്ത കണ്ണാടിയിൽ
    ഐസിട്ടവാക്കുകൾ കൊണ്ടെഴുതുന്ന
    കാഴ്ച്ചകളുടെ
    പ്രതിബിംബമാവണം കവിത!--സൂപ്പര്‍

    ReplyDelete
  3. ജീവിത രസങ്ങളായി
    കണ്ണാടിയിയ്ക്ക് പിറകിൽ
    പഴയ പ്രതിബിംബങ്ങളുമായി
    ഇന്നലെകൾ കലഹിച്ച് നിന്നപ്പോൾ
    കാണാമായിരുന്നു...തെറ്റുകൾ എന്ന
    പീലികൾ വിടർത്തി ആടുന്ന മയിൽ എന്ന ശരി

    ഉപമ കാഴ്ച്ചകളുടെ
    പ്രതിബിംബങ്ങളാകുന്ന കവിത!


    ReplyDelete
  4. പഴയ പ്രതിബിംബങ്ങളുമായി കലഹിച്ചു കൊണ്ടേ ഇരിക്കും. അതാണ് ജീവിതം. ആ ഉപമയും പ്രയോഗവും സുന്ദരമായി.

    ReplyDelete
  5. ചുറ്റും
    ശരി എന്ന മയിൽ
    നൃത്തം വെയ്ക്കുന്നു
    തെറ്റുകളാണ്
    പീലികൾ......
    മനോഹരം!
    ആശംസകള്‍

    ReplyDelete
  6. Dear poet , your definition for portray is unique..Indeed, a pretty poem

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ