Skip to main content

വിരസത ഒരു കവിതയാണ്

1

ഞാൻ
എന്തുചെയ്യുകയാണെന്ന്
എത്തിനോക്കുകയായിരുന്നു
മീനുകൾ

ഞാനൊന്നും ചെയ്യുന്നുണ്ടായിരുന്നില്ല

എത്തിനോക്കുന്നതിന് മുമ്പ്
മീനുകളും
ഒന്നും ചെയ്യുന്നുണ്ടായിരുന്നില്ല

ഇപ്പോൾ
എത്തിനോക്കിയത് കൊണ്ട്
മീനുകൾക്ക്
ഇല്ല എന്ന വാക്കുകൾ
കീറിക്കീറി
ഇട്ടുകൊടുത്തുകൊണ്ടിരിക്കുകയാണ്
എന്റെ വിരസത

ശരീരത്തിന്റെ പ്രതിദ്ധ്വനി പോലെ
ഉള്ളിലാകെ മുഴങ്ങുന്ന
വിരസത.

കൂട്ടം കൂട്ടമായി വന്നു
ഇല്ല എന്ന വാക്കുകൾ
കൊത്തിവലിച്ചു തിന്നുകയാണ്
മീനുകൾ

അതിനിടയിൽ
എന്നെ തിരിഞ്ഞ് തിരിഞ്ഞ്
നോക്കുന്ന
ഒരൊറ്റ മീൻ

അതിന് ചുറ്റും
അതിന്റെ മാത്രം
ഏകാന്തത

മീനുകൾക്കിടയിലെ
ബുദ്ധനാവണം
ആ മീൻ

2

ബോധി മരം പോലെ
ആ മീനിന്റെ ഉള്ളിലുണ്ടാവണം
സ്വന്തം മുള്ള്

അതിന്റെ ചോട്ടിൽ
അതേ മീനിന്റെ
കഴിഞ്ഞ ജന്മത്തിലെ
പൂർത്തിയാക്കാനാവാത്ത
ധ്യാനം

ധ്യാനിക്കുന്ന
മീനിന്
ബുദ്ധന്റെ കണ്ണുകൾ

അവയ്ക്ക്
ഭൂതകാലത്തിന്റെ
ചലനം
ഇന്നിന്റെ ഇമകൾ

3

വല്ലാതെ തിരക്കിലായിരിക്കുന്നു
ജലത്തിൽ പ്രതിഫലിക്കുന്ന
എന്റെ പ്രതിബിംബം

കൊത്തിതിന്നാൻ വരുന്ന
മീനുകളെ
ബഹുവചനത്തിലും
കരയിലിരിക്കുന്ന
കാക്കയെ
ഏകവചനത്തിലും
അത്
ആട്ടിയോടിക്കുവാൻ
ശ്രമിച്ചുകൊണ്ടിരിയ്ക്കുന്നു

വർത്തമാനകാലത്തിന്റെ
വ്യാകരണമാണ്
ഇപ്പോൾ
വിരസത

4

വിരസതയിൽ
കൊത്തുന്ന മീനുകളൊക്കെ
ആൺ മത്സ്യങ്ങൾ
അവയ്ക്ക് വീട്ടിലിരിക്കുന്ന
പെൺമത്സ്യങ്ങളുടെ ചുണ്ടുകൾ

അവയുടെ പുറത്ത്
പൂർവ്വാശ്രമത്തിലെ
വാത്മീകചെതുമ്പലുകൾ

പരവേശത്തിന്റെ പരാശരച്ചെകിളകൾ

ആഴം കൊത്തിക്കൊണ്ട് വന്ന്
ജലോപരിതലം
പണിയുന്ന
മത്സ്യഗന്ധി
മീനുകൾ

അവയെ നീലനിറത്തിൽ
ഉയരങ്ങളിലേയ്ക്ക്
കൊത്തിപ്പറക്കുന്ന
പൂന്താനപൊന്മാനുകൾ

മീനുകളെ
തൊടണമെന്നുണ്ട്
തൊട്ടാൽ
അവ വിരലുകളിൽ
കൈകൾ
പണിഞ്ഞുവെക്കുമോ
എന്ന ഭയം
വെള്ളത്തിൽ
നാരായണീയത്തോളം
ആഴങ്ങൾ തീർക്കുന്നു

ആഴം കൂടുന്തോറും
വെള്ളത്തിലേക്കിറങ്ങുവാൻ
പേടികാണിക്കുന്ന
കുട്ടിയായി
മാറിക്കൊണ്ടിരിക്കുന്ന
ഞാൻ

5

എന്നെ വെള്ളത്തിലേയ്ക്ക്
തള്ളിയിട്ട്
മീനുകളായി
ശരീരം
കൊത്തിത്തിന്നു തുടങ്ങിയിരിക്കുന്നു
മനസ്സ്

അപ്പോഴും
മീനുകൾക്ക്
നുണക്കുഴിമണമുള്ള ഉമ്മകൾ
വെയ്ക്കുന്ന
അഴുകിത്തുടങ്ങിയ
ശരീരത്തിന്റെ
തണുപ്പ്

വെള്ളത്തിൽ
അപ്പുപ്പന്താടികളുടെ
നനഞ്ഞ
കാൽപ്പാടുകൾ

പണ്ടെന്നോ
പണ്ടുപണ്ടെങ്ങോ
പിച്ചവെയ്ക്കുമ്പോഴേ
കടലിലേയ്ക്ക് നടന്നുതുടങ്ങിയ
കുട്ടിയുണ്ടാവണം

തിരിച്ചുവരാത്ത ആ കുട്ടിയുടെ
നാളാവണം
തിരമാലകൾ!

Comments

  1. As usual this is a beautiful unique poem.Getting bored is dexterously delineated as a beautiful poem . The imagery is excellent. the images of fish ,Sir Buddha.....Getting bored is the grammar of the present..This classic poem has a pretty stanza 5 that captivates the sensitive reader..Dear poet congratulations from the recesses of my heart

    ReplyDelete
  2. വിരസതയിൽ നാമ്പെടുക്കുന്ന
    കിണ്ണങ്കാച്ചി വരികളാൽ വിരിയുന്ന
    കവിതയുടെ മുകുളങ്ങളാകുന്ന കാഴ്ച്ചകൾ ...!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ബോറടിക്കുമ്പോൾ ദൈവം!

ബോറഡിക്കുമ്പോൾ ദൈവം മൊട്ട പഫ്സാകുവാൻ പോകുന്ന ബേക്കറി അവിടെ ചെല്ലുമ്പോൾ ദൈവം ഒരു മേശയുടെ അപ്പുറവും ഇപ്പുറവും ഇരിക്കുന്ന പ്രണയിക്കുന്ന രണ്ട് പേരാവും വന്നത് മറക്കും അവർ പറഞ്ഞ  ചായക്കും കടിയ്ക്കും ഓർഡറെടുക്കാവാൻ വരുന്ന ബെയററാകാൻ ദൈവം പിന്നേയും പിന്നേയും ഒരുപാട് കാലം പിന്നിലേക്ക് പോകും ഒരു ബെയറുടെ പഴക്കത്തിലേക്ക് അയാളുടെ ഒഴിവിലേക്ക് അയാളുടെ മുഷിവിലേക്ക് അയാളുടെ കഷ്ടപ്പാടുകളിലേക്ക് അയാളുടേത് മാത്രമായ ക്ഷമയിലേക്ക്  അത്രയും വർഷങ്ങൾ  പിന്നിലേക്ക് പിന്നിലേക്ക് നടന്ന് നടന്ന് ദൈവം അയാളിലേക്ക് കയറിനിൽക്കും  ദൈവം  ബ്ലാക്ക് & വൈറ്റ് കാലത്ത് ജീവിക്കുന്ന അതിപ്രാചീനഉടലുള്ള ഒരാളാകും തിളച്ച ചായയിൽ  പഞ്ചസാരചേർത്ത സ്ഫടികഗ്ലാസിൽ കരണ്ടിതട്ടുന്ന മധുരം നേർപ്പിക്കുന്ന ശബ്ദം കേട്ടാവും അത്രയും പഴക്കത്തിൽ നിന്ന് ദൈവം തിരികേവരിക  അതും ഒറ്റക്ക് മൊരിഞ്ഞ പഫ്സിൻ്റെ പൊടിയുള്ള വൈകുന്നേരം അവർ പറഞ്ഞ ഓർഡർ അന്നും  ഒന്നുമറിയാതെ ദൈവം തെറ്റിക്കും അറിയാതെ എന്ന വാക്ക് മാറ്റി പകരം മന:പ്പൂർവ്വം എന്ന വാക്ക് വെച്ചാൽ അവിടേ പഫ്സിൻ്റെ ഉള്ളിലേക്ക് വെക്കേണ്ട  മുറിച്ച മുട്ടയാക്കാം ദൈവത്തിന് പക...

പിൻകഴുത്തിൽ ആകാശം വന്ന് മുട്ടും വിധം

വിശുദ്ധ തുവലുള്ള പക്ഷി  അത്ര വിശുദ്ധമല്ല ആകാശം എന്ന അതിൻ്റെ തോന്നൽ ആകാശം ഒരു പുരോഹിതനാണെങ്കിൽ തന്നിൽ കൊള്ളുന്ന ശൂന്യതമാത്രമെടുത്ത് ആകാശം പുറത്തിറങ്ങുന്നു ഒരു പക്ഷിയാവുന്നു ആദ്യം ആകാശം വരുന്നു പിന്നെ നീല വരുന്നു എന്ന മട്ടിൽ ആദ്യം ഉറക്കം വരുന്നു ഒരു പക്ഷേ ശരീരമില്ലാത്ത ഉറക്കം പിന്നെ അതിൻ്റെ അവകാശിയായ മനുഷ്യനേ  രാത്രികൾ തിരഞ്ഞ് കണ്ടെത്തുന്നു ഉറക്കങ്ങൾ മേഘങ്ങൾ എങ്കിൽ എന്ന് ആകാശം സംശയിക്കും വിധം എനിക്ക് പകരം ആകാശത്തിൽ ജോലി ചെയ്യും മേഘം അതിൻ്റെ ഭാരമില്ലായ്മയുമായി വന്ന് എനിക്കരികിൽ ചുറ്റിപ്പറ്റി നിൽക്കുന്നു രണ്ട് ആകാശങ്ങൾക്കിടയിൽ അതിൻ്റെ ഇടവേളയിൽ  പുറത്തിറങ്ങും പക്ഷി ഇടവേളകൾ പക്ഷികൾ ആകാശം ചുറ്റിപ്പറ്റി നിൽക്കും വിധം നീലനിറത്തിൻ്റെ പിൻകഴുത്തുള്ള ആകാശം ശലഭങ്ങളുടെ നിശ്വാസങ്ങൾക്ക് കീഴേ വന്ന് കിടക്കുന്നത് കാണുന്നില്ലേ ഞാൻ എൻ്റെ പിൻകഴുത്ത് ആകാശത്തിൻ്റെ നിശ്വാസത്തിന്  കടം കൊടുക്കുന്നു പിൻകഴുത്തിലെ മേഘങ്ങളുടെ ടാറ്റുവിൽ കിടന്നുറങ്ങുന്നു

ചതുര ചുംബനങ്ങൾ

ചതുരനുണകൾ എന്ന് ചുണ്ടുകൾ ചുംബനത്തിൻ്റെ വക്കോളം വന്ന് മടങ്ങിപ്പോയി ഏറ്റവും കൂടുതൽ ചുംബനങ്ങൾ മടക്കങ്ങൾ തന്നെ ഒളിപ്പിച്ചു ഒഴിഞ്ഞ കാൻ പോലെ ചെയ്തുവെച്ച പശ്ചാത്തലസംഗീതങ്ങൾ  തട്ടിത്തെറിപ്പിച്ച് പാട്ടുകൾ  ഒന്നൊന്നായി കടന്നുപോയി ഒപ്പം ഒന്നും തട്ടിത്തെറിപ്പിച്ചില്ലെങ്കിലും ഉടലുകളും നെടുവീർപ്പുകളുടെ കാനുകൾ എന്ന പോലെ പിന്നേയും ബാക്ക് ഗ്രൗണ്ട് സ്കോറുകൾ എന്ന്  അവ ഉടലുകളിൽ പറന്നുവന്നിരുന്നു കുറുകി കെട്ടിക്കിടക്കുന്ന വെള്ളം  പെട്ടെന്ന് ശാന്തമായി കടന്നുപോകുമ്പോൾ വാഹനങ്ങൾ വെള്ളം തെറിപ്പിക്കുന്നത് പോലെ ചുംബനം കഴിഞ്ഞ് മുഖം  കാതുകൾ നമ്മുടെ ഉടലിലുകളിലേക്ക് തെറിപ്പിക്കുന്നു കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ കടന്നുപോകുമ്പോൾ വാഹനങ്ങൾ വേഗത കുറക്കുന്നത് പോലെ ചുംബനം പെട്ടെന്ന്  അതിൻ്റെ വേഗത അതിശയകരമായി കുറക്കുന്നതനുഭവപ്പെട്ടു ശാന്തതയോടെ ചുണ്ടുകൾ   ഉടലിലൂടെ കടന്നുപോകുന്നു ഹൃദയത്തിലേക്ക് ഒരു  മിടിപ്പിറക്കുന്നത് പോലെ  ഒരു പക്ഷേ അതിലും പതിയേ, സാവകാശം ശംഖുപുഷ്പങ്ങളിൽ കാറ്റ്  കയറി ഇറങ്ങുമ്പോലെ  പൂക്കളേ അവിടെ നിർത്തി വള്ളികൾ മാത്രം എന്ന് ഒന്ന് ഉയർന്നുതാണു ഒപ്പം ...