Skip to main content

അപരിചിത കാഴ്ച്ചകൾ


ഒരു ഗ്ലാസ്‌ ചൂടുള്ള രാവിലെ
നട്ടുച്ചപോലെ
കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു
പകൽ


ചായയുടെ ആകൃതിയിൽ
ചുറ്റിച്ചുചുറ്റിച്ചു
ചൂടാറിച്ചു
ആറ്റി ആറ്റി ഉദിച്ചുവരുന്ന
ആവി പറക്കുന്ന സൂര്യൻ

പഴുത്തമാങ്ങപോലെ
ദിവസത്തിന്റെ ഞെട്ടിൽ
പിടിച്ചിരിക്കുന്ന
പുലരിയുടെ ഒരു തുള്ളി

അത് പൂളിപ്പൂളി തിന്നുന്ന
തൊട്ടടുത്ത ദിവസത്തെ
ഒന്നുരണ്ടു
തീയതികൾ

കലണ്ടറിൽ രൂപപ്പെടുന്ന
ഒരു തിക്ക്
കറുത്ത ദിവസങ്ങളുടെ
തിരക്ക്

പരിക്കേറ്റത് പോലെ
അവധിയെടുത്തിരിക്കുന്ന
ചുവന്ന ദിനങ്ങൾ

പകലിലേയ്ക്ക്
മാറ്റിവെയ്ക്കപ്പെടുന്ന
ചില കറുത്തവാവുകൾ

ധൈര്യശാലികളായിരുന്നിരിക്കണം
നമ്മുടെ പൂർവ്വികർ
അവരെ പിടിച്ചു പശ്ചിമരാക്കുവാൻ
അവരെ പേടിപ്പിച്ച്
അടിമകളാക്കുവാൻ
ഇന്നലെയിലെയ്ക്ക് പോയ
പോക്കുവെയിൽ
പേടിച്ചു
തിരിച്ചു വന്നിരിക്കുന്നു

വെയിലിൽ രക്തത്തിന്റെ
പാടുകൾ

ഒഴുകുന്ന പുഴയ്ക്ക് പോലും
കരയിലേയ്ക്ക്
രൂപപ്പെടുന്ന നിഴലുകൾ

രാത്രിമുഴുവൻ ഉറക്കമിളച്ചു
പേടിയ്ക്ക്കാണാതെ പഠിച്ച ഇരുട്ട്
നേരം വെളുത്തപ്പോൾ
പേടിക്കാൻ
മറന്നു പോയത് പോലെ
കാണുന്ന നിഴലിൽ
ഒളിച്ചിരിക്കുന്നു

വെയിലിൽ നിന്നും
നിഴലിനെ പരതിയെടുക്കുന്ന
വിരലുകൾ

മിന്നാമിന്നികൾ കൊളുത്തിവെച്ച
വിരലുമായി
രാത്രിയുടെ ചുരം
കയറുന്ന
ചിലകൈയ്യുകൾ

കാണാതെ പോയ
ഓരോ വിരലിലും തിരമാലകൾ
തിരയുന്ന
കടൽ

കലണ്ടറിൽ കാണപ്പെടുന്ന
ഒരാഴ്ച്ച പോലെ
കടലിൽ രൂപപ്പെടുന്ന
കാലത്തിന്റെ
ഒരപരിചിതതിരമാല

ഉറക്കത്തിൽ കറുപ്പ് വരയ്ക്കുന്ന ഒരാൾ

അയാളുടെ പ്രായത്തിൽ
വന്നിരിക്കുന്ന ഒരീച്ച

വീടില്ലാതെ
തെരുവിൽ
ഉറക്കമുണർന്ന അയാൾ
നോക്കുവാൻ സമയമോ
കാലമോയില്ലാതെ
കിടന്നുറങ്ങിയ ജാലകം
തുറന്നിട്ട്‌
പുറംലോകം കാണുന്നു…

Comments

  1. നോക്കുവാൻ സമയമോ
    കാലമോയില്ലെങ്കിലും എന്തൊരു കാഴ്ച്ചകള്‍

    ReplyDelete
  2. നിശ്ചയമില്ലൊന്നിനും
    വന്നതും വരാനിരിക്കുന്നതുമായ
    ദിവസക്കാഴ്ച്ചകള്‍ക്ക്....
    ആശംസകള്‍

    ReplyDelete
  3. ദൈവമേ എന്തൊരു കാഴ്ച.





    ബൈജുച്ചേട്ടോയ്‌!/!/!/!!/!

    ReplyDelete
  4. വീടില്ലാതെ
    തെരുവിൽ
    ഉറക്കമുണർന്ന അയാൾ
    നോക്കുവാൻ സമയമോ
    കാലമോയില്ലാതെ
    കിടന്നുറങ്ങിയ ജാലകം
    തുറന്നിട്ട്‌
    പുറംലോകം കാണുന്നു…

    ആശംസകൾ...

    ReplyDelete
  5. പുറംലോകം പുറംലോകം കാണുന്നു.കവി എല്ലാം കാണുന്നു

    ReplyDelete
  6. കാണാതെ പോയ ഓരോ വിരലിലും
    തിരമാലകൾ തിരയുന്ന കടൽ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വീടിന്റെ ഒരു തൈ

ചെടിചെട്ടിയിൽ കൊണ്ട് നട്ടതോർമ്മയുണ്ട് ഒരു കുഴിയുടെ ആഴത്തിൽ വീടിന്റെ ഒരു തൈ ഒരു വെള്ളം മഴ നീട്ടിഒഴിച്ചതും പൂത്തുലഞ്ഞുനിൽക്കുന്നു; ചതുരത്തിൽ ജനാലകൾ വേലിക്കൽ.. വെയിലടിക്കുന്നുണ്ട്,  വാതുക്കൽ! കുളിരിൽ കുറിച്ച് വെള്ളത്തിന്റെ വേര് അളന്നെടുക്കണം    വൈകിയാണെങ്കിലും പിറകിലോട്ടു മാറി കുറ്റിയടിക്കണം ഒഴുക്കുള്ള ഒരു പുഴയുടെ സാധ്യതയ്ക്കു ഇനി  സന്ധ്യ  ചെമ്പരത്തിയോളം പരത്തി ചുട്ടെടുക്കണം നാളേക്ക് കുറച്ചു പൂക്കളുടെ ചൂടുള്ള  പലഹാരങ്ങൾ!