Skip to main content

മുല്ലപ്പൂമഴ

ഇന്നലെ എല്ലാം പതിവ് പോലെ
കൃത്യസമയത്ത് പടിഞ്ഞാറു തന്നെ
അസ്തമിച്ച സൂര്യൻ
ഒട്ടും വൈകാതെ ഉദിച്ച ചന്ദ്രൻ
ഉദിച്ചതിന്റെ പാകത്തിന്
കൃത്യമായി ചേർത്ത നിലയിൽ
കാണപ്പെട്ട നിലാവ്
മുല്ലയിൽ അവസാന മൊട്ടും വിരിഞ്ഞു
കഴിഞ്ഞപ്പോൾ
ഇരുട്ടിനെ കൂട്ടിരുത്തി
ഉറങ്ങാൻ പോകുന്ന ഞാൻ
അതും പതിവുള്ളത് തന്നെ ഉറക്കവും പാകത്തിന്
രാവിലെ ഉണരുമ്പോൾ
ഞാൻ വെറും കുട്ടി
കട്ടിൽ വെറും തൊട്ടിൽ
കേൾക്കുന്നതെങ്ങും താരാട്ട്
കാണുന്നത് മുഴുവൻ
വേണമെങ്കിൽ വീട്ടമ്മമാർ
എന്ന് വിളിക്കാവുന്ന അമ്മമാർ
അവരുടെ ചിരിയിലൂടെ ഒലിച്ചിറങ്ങുന്ന
മുലപ്പാൽ മണം
ഉണരണോ ഉറങ്ങണോ എന്നൊരു ശങ്കയിൽ
ഞാൻ കിടക്കുമ്പോൾ
എന്റെ തൊട്ടടുത്ത്‌ എഴുന്നേറ്റിരിക്കുന്നു
എന്റെ കിടക്ക മുഴുവൻ നനച്ചു
രാത്രി മുഴുവൻ കിടന്നുപെടുത്ത
മുല്ലപ്പൂകുഞ്ഞുങ്ങൾ!

Comments

  1. മുല്ലപ്പൂകുഞ്ഞുങ്ങള്‍ക്ക് നടുവില്‍ ഒരു കുഞ്ഞ്! ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ എന്തോരത്ഭുതം!

    ReplyDelete
  2. മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും
    കല്ലിനുമുണ്ടാമൊരു സൌരഭ്യം.
    ആശംസകള്‍

    ReplyDelete
  3. ഒരിക്കലും ചോര്‍ന്നുപോകാത്ത കുട്ടിത്തം..

    ReplyDelete
  4. മുല്ലപ്പൂ കുഞ്ഞുങ്ങളുടെ കിടക്ക നനപ്പിനും മുല്ലപ്പൂ സുഗന്ധം ആയിരിയ്ക്കും. അതുകൊണ്ട് അവരെയും കെട്ടി പ്പിടിച്ചു വീണ്ടും ഉറങ്ങാം.വളർന്നു ഉണരുന്നത് വരെ.

    ReplyDelete
  5. അപ്പൊ ആരാ മുല്ലപ്പൂ പറിച്ചു കിടക്കയില്‍ കൊണ്ടിട്ടത്?

    ReplyDelete
  6. മുല്ലപ്പൂമണമുള്ള കവിത....

    ReplyDelete
  7. രാവിലെ ഉണരുമ്പോൾ
    ഞാൻ വെറും കുട്ടി
    കട്ടിൽ വെറും തൊട്ടിൽ
    കേൾക്കുന്നതെങ്ങും താരാട്ട്

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന