Skip to main content

മുല്ലപ്പൂമഴ

ഇന്നലെ എല്ലാം പതിവ് പോലെ
കൃത്യസമയത്ത് പടിഞ്ഞാറു തന്നെ
അസ്തമിച്ച സൂര്യൻ
ഒട്ടും വൈകാതെ ഉദിച്ച ചന്ദ്രൻ
ഉദിച്ചതിന്റെ പാകത്തിന്
കൃത്യമായി ചേർത്ത നിലയിൽ
കാണപ്പെട്ട നിലാവ്
മുല്ലയിൽ അവസാന മൊട്ടും വിരിഞ്ഞു
കഴിഞ്ഞപ്പോൾ
ഇരുട്ടിനെ കൂട്ടിരുത്തി
ഉറങ്ങാൻ പോകുന്ന ഞാൻ
അതും പതിവുള്ളത് തന്നെ ഉറക്കവും പാകത്തിന്
രാവിലെ ഉണരുമ്പോൾ
ഞാൻ വെറും കുട്ടി
കട്ടിൽ വെറും തൊട്ടിൽ
കേൾക്കുന്നതെങ്ങും താരാട്ട്
കാണുന്നത് മുഴുവൻ
വേണമെങ്കിൽ വീട്ടമ്മമാർ
എന്ന് വിളിക്കാവുന്ന അമ്മമാർ
അവരുടെ ചിരിയിലൂടെ ഒലിച്ചിറങ്ങുന്ന
മുലപ്പാൽ മണം
ഉണരണോ ഉറങ്ങണോ എന്നൊരു ശങ്കയിൽ
ഞാൻ കിടക്കുമ്പോൾ
എന്റെ തൊട്ടടുത്ത്‌ എഴുന്നേറ്റിരിക്കുന്നു
എന്റെ കിടക്ക മുഴുവൻ നനച്ചു
രാത്രി മുഴുവൻ കിടന്നുപെടുത്ത
മുല്ലപ്പൂകുഞ്ഞുങ്ങൾ!

Comments

  1. മുല്ലപ്പൂകുഞ്ഞുങ്ങള്‍ക്ക് നടുവില്‍ ഒരു കുഞ്ഞ്! ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ എന്തോരത്ഭുതം!

    ReplyDelete
  2. മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും
    കല്ലിനുമുണ്ടാമൊരു സൌരഭ്യം.
    ആശംസകള്‍

    ReplyDelete
  3. ഒരിക്കലും ചോര്‍ന്നുപോകാത്ത കുട്ടിത്തം..

    ReplyDelete
  4. മുല്ലപ്പൂ കുഞ്ഞുങ്ങളുടെ കിടക്ക നനപ്പിനും മുല്ലപ്പൂ സുഗന്ധം ആയിരിയ്ക്കും. അതുകൊണ്ട് അവരെയും കെട്ടി പ്പിടിച്ചു വീണ്ടും ഉറങ്ങാം.വളർന്നു ഉണരുന്നത് വരെ.

    ReplyDelete
  5. അപ്പൊ ആരാ മുല്ലപ്പൂ പറിച്ചു കിടക്കയില്‍ കൊണ്ടിട്ടത്?

    ReplyDelete
  6. മുല്ലപ്പൂമണമുള്ള കവിത....

    ReplyDelete
  7. രാവിലെ ഉണരുമ്പോൾ
    ഞാൻ വെറും കുട്ടി
    കട്ടിൽ വെറും തൊട്ടിൽ
    കേൾക്കുന്നതെങ്ങും താരാട്ട്

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മിഴിയനക്കങ്ങൾ

ഈ നല്ല ഭൂമിയിൽ വിരിയാൻ കൊതിക്കുമെല്ലാം  എടുത്ത്, വിരിയുന്നിടത്ത് വെച്ച് ഋതുവായി മാറിനിൽക്കും ദൈവം മാറിനിൽക്കുന്നതിലെല്ലാം കയറിനിന്ന്  കയറിനിൽക്കുന്നതിൻ്റെയെല്ലാം മൊട്ടായി  വിരിയാൻ മറക്കും ദൈവം ദൈവത്തിൻ്റെ കൈ കാണിക്കലുകൾ പലപ്പോഴും അവഗണിച്ചും ചിലപ്പോഴെങ്കിലും എടുത്തുവെച്ചും വിരിയുന്നതിലേക്ക് എല്ലാം പൂക്കളുടെ ടാക്സി വിളിച്ച്  ഓടിയെത്തും എൻ്റെ പുലരികൾ വഴിയിൽ ചെമ്പകങ്ങൾ  പൂക്കളിൽ നിന്നടർന്ന് ആരുടെയൊക്കെയോ ഉടലുകളിൽ കയറി നടന്ന് പോയ പാടുകൾ ഹായ് ഹായ് എന്ന് അത് കണ്ട്  വിരിയുന്ന പൂക്കളിലേക്കൊക്കെ തുളുമ്പും ദൈവം മഞ്ഞുതുള്ളികൾ ദൈവവും പൂക്കളും മാറോട് ചേർക്കുന്നു മഞ്ഞുതുള്ളിയേത് പുലരിയേത് എന്ന് പൂക്കൾക്കും ദൈവത്തിനും മാറിപ്പോകുന്നു വഴികാട്ടികളിൽ അനുഭവപ്പെടും കൊടുംതണുപ്പ് കൊച്ചുകൊച്ച് കുഞ്ഞുങ്ങൾ ഒക്കത്തിരുന്ന് ചിരികളിലേക്കും വിളികളിലേക്കും മാറിമാറി ആയുന്നത് പോലെ ദൈവം ഓരോ പുലരികളിലേക്കും പ്രതീക്ഷകളിലേക്കും ആയുന്നു മൈനകളുടെ മുകളിൽ  കൈകൾ വിരിച്ച് അപ്പോഴും അവൾ  തീ കായുന്നു എൻ്റെ എന്ന വാക്ക് വഴിയിലെല്ലാം വീണ് കിടക്കും പുലരികൾ എന്ന ദൈവത്തിൻ്റെ പരാതി  അവളോടൊപ്പം തീ...

ഇളംനീല നിറമുള്ള ഒരിടപെടൽ

ഉന്മാദികളുടെ ഓരോ പ്രവർത്തിയും അത്രയും തീവ്രതയിൽ പ്രാർത്ഥനകളാവുന്ന  ഒരു സാധാരണദിവസമായിരിക്കണം അത് കാൽവിരൽക്കനലുകളുള്ള ഉന്മാദികളുടെ ദൈവം ഉണർന്നാലുടൻ നാണത്തോടെ പരതും  ഉന്മാദികളുടെ പ്രാർത്ഥന ഉന്മാദിയായ ആകാശം പറക്കുന്ന പക്ഷികളേ വെച്ച് ഏറ്റവും ഒടുവിലെ നാണം  ഘട്ടം ഘട്ടമായി മറയ്ക്കുന്നിടത്ത്, പക്ഷികൾ മറയ്ക്കുവാൻ ശ്രമിക്കുകയായിരുന്നിരിക്കണം ദൈവീകമായ നാണത്തിൻ്റെ ആഴം എത്ര വൈകിയാലും ഒരിക്കലും അവസാനിക്കാത്ത വിഷാദികൾകളുടെ വൈകുന്നേരങ്ങൾ വിഷാദികൾക്ക്  ഏതുനേരവും വൈകുന്നേരങ്ങൾ അഥവാ വൈകുന്നേരം  മാത്രമുള്ള വിഷാദികൾ എടുത്ത് വെക്കും മുമ്പ്  തീർന്നുപോകും അവരുടെ പകലുകൾ മൂന്ന് നേരവും  അസ്തമയം മാത്രമുള്ള അവരുടെ ദിനസരികൾ സായാഹ്നങ്ങൾ  സായാഹ്നങ്ങൾ സായാഹ്നങ്ങൾ അത് കഴിഞ്ഞ് വരും ഇരുട്ട് എന്ന യാഥാർത്ഥ്യം ദൈവമാകുവാൻ തുടങ്ങുന്നു ക്ഷമിക്കണം ഉന്മാദികളുടെ ദൈവം എന്നല്ല ഉന്മാദിയായ ദൈവം എന്ന് തന്നെ വായിക്കണം അതും അകക്കണ്ണുകൊണ്ട് അതേ അതേ ദൈവം ഏകാന്തതയുടെ  സൈഡ് വ്യൂ മിറർ മാത്രം നോക്കി വിഷാദികളേ ഓവർടേക്ക് ചെയ്യും അതേ ദൈവത്തിൻ്റെ സായാഹ്നവളവുകൾ വിഷാദികളും കൊടുംവളവുകളും  എന്ന് മാത്രം...

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം, പരതുകയായിരുന്നുന്നു ഞാൻ ജലം എന്ന വാക്കിലിരുന്ന് ജലം വറ്റുന്നു നീലയുടെ അരികിലിരുന്ന് ആകാശം വറ്റുന്നത് പോലെ തന്നെ വാക്കിൻ്റെ കൈവെള്ള പിടിച്ച്  തുറന്നു നോക്കുന്നു വറ്റിയിട്ടില്ല ഇപ്പോഴും ഈർപ്പമുണ്ട് കിടക്കും മുമ്പ് തൂവലുകൾ എല്ലാം ഊതിയണക്കും കിളി ജനാലകൾ ഊതിയണച്ചാലും അപ്പോഴും  ചിത്രങ്ങളിൽ അധികം വരും ഇണചേരലുകൾ മുനിഞ്ഞ് കത്തും വീട് ചേക്കേറുന്നത് ഒരു ചിത്രമാണെങ്കിൽ കിളി അതിൻ്റെ നോക്കിനിൽപ്പ് ഇണചേരുന്നത് ചിത്രമാണെങ്കിൽ നോക്കിനിൽപ്പ് ആവശ്യപ്പെടാത്ത ചന്ദ്രക്കല പോലെ  അതിൻ്റെ മായ്ച്ച് കളയൽ ഒരു കിളി ഇപ്പോൾ അതിൻ്റെ ചേക്കേറൽമാത്രകൾ പിന്നെ, അതിൻ്റെ പറന്ന മാനത്തിൻ്റെ ഊതിയണപ്പും പക്ഷം പിടിക്കുന്നതിൻ്റെ കല ഞാൻ ചന്ദ്രനിൽ നിന്നാണ് പഠിച്ചത് അതും രാത്രിയിൽ  ഇണചേരുന്നതിനിടയിൽ ഇണചേർന്നതെല്ലാം നക്ഷത്രങ്ങളായി ചിതറിയിട്ടുണ്ട് അത്ര എളുപ്പമല്ല നോക്കിനിൽക്കുന്ന ഒരാളിലേക്കുള്ള ചിതറൽ  ഇണചേരുന്നവർ  ചിതറുന്ന അത്രയും നക്ഷത്രങ്ങൾ ഇപ്പോഴും മാനത്ത് മാനം ഓരോ രാത്രിയും  പിറ്റേന്നത്തേക്ക് കൂട്ടിവെക്കുന്ന പോലെ തോന്നുന്നു വഴക്കുകൂടുന്നവർ പക്ഷികളാവുന്നു എന്ന പൊതുബ...