Skip to main content

അമ്മ തീവണ്ടികൾ

പുലരി  പോലെ
ചിറകടിച്ചു രണ്ടു തീവണ്ടികൾ
പറന്നിറങ്ങുന്നു

ചുള്ളിക്കമ്പ് പോലെ
കുറെ പാളങ്ങൾ കൊത്തി വലിച്ചു
അങ്ങോട്ടും ഇങ്ങോട്ടുമിട്ട്
കൂട് കൂട്ടുന്നു

അതിൽ
ഒരായിരം ചക്രങ്ങളിൽ
ഉരുണ്ടു കളിക്കുന്ന മുട്ടകളിടുന്നു

അതിൽ അമ്മ തീവണ്ടികൾ
ഒന്ന് ചിലച്ചു കുറെ
ചലിച്ചു വീണ്ടുമൊരായിരം
അടയിരിക്കുന്നു

മുട്ടവിരിഞ്ഞു
ഒരായിരം ജാലക കുഞ്ഞുങ്ങൾ
വിരിയുന്നു
അവ പല വീടുകളിൽ
വിശന്നു ചേക്കേറുന്നു
ചിലത് കാര്യാലയങ്ങളിൽ
കലണ്ടറുകളിൽ
കളങ്ങളിൽ
തീയതികളിൽ
വീണ്ടും അടയിരിക്കുന്നു
മാസാവസാനം
ശമ്പളമായി
ചിലവെന്നു വിരിഞ്ഞു
ചിറകടിച്ചു പറന്നു പോകുന്നു

പിന്നെ വിരിയുന്നതെല്ലാം
വാതിലുകൾ
അതിൽ വിരിയുന്നതെല്ലാം
യാത്രക്കാർ
ഓരോ തീവണ്ടിയും
 വന്നു നിൽക്കുമ്പോൾ
യാത്ര വിരിഞ്ഞിറങ്ങിയ
കുഞ്ഞുങ്ങളെ പോലെ
അവരവരുടെ
ആകാശങ്ങളിലെയ്ക്ക്
ചിറകു വിരിച്ചു
പറന്നു പോകുന്നു  

Comments

  1. സൂപ്പർ.ശരിക്കും വായിച്ചിട്ട്‌ കമന്റ്‌ ഇടാം.

    ReplyDelete
  2. യാത്രകൾ അവസാനിക്കുന്നില്ല,
    വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങൾ,
    വീണ്ടുമൊരു യാത്രയിലേക്ക്‌ ഗമനം ചെയ്യുന്നു,

    വീടുകളിൽ ചേക്കേറിയവർ,
    കാര്യാലയങ്ങൾ പൂകിയവർ,
    കലണ്ടറുകളിൽ ,കളങ്ങളിൽ, തീയതികളിൽ അടയിരുന്നവരെയും ചിറകിലൊതുക്കി ഒരു തീവണ്ടി വീണ്ടും പുറപ്പെടുകയാണ്.

    ഇടയിലെവിടെയും നിശ്ചലമാവാത്ത തീവണ്ടിയിൽ
    അവർക്കിനി പല ലക്ഷ്യങ്ങളില്ല, ഇനി ഒരേ ഒരു ലക്ഷ്യം മാത്രം....

    ReplyDelete
  3. ഈ തീവണ്ടി തിരിച്ചു വരാറുണ്ടോ!!

    ReplyDelete
  4. അടയിരുന്നും ചലിച്ചും
    കൂകിപായുമ്പോഴും പെറ്റ് കൂട്ടുന്ന അമ്മ തീവണ്ടികൾ..

    ReplyDelete
  5. അമ്മ തീവണ്ടികള്‍
    ആശംസകള്‍

    ReplyDelete
  6. ഓരോ തീവണ്ടിയും
     വന്നു നിൽക്കുമ്പോൾ
    യാത്ര വിരിഞ്ഞിറങ്ങിയ
    കുഞ്ഞുങ്ങളെ പോലെ
    അവരവരുടെ
    ആകാശങ്ങളിലെയ്ക്ക്
    ചിറകു വിരിച്ചു
    പറന്നു പോകുന്നു......

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം

അവഗണനയ്ക്കുള്ള അപേക്ഷ എന്ന നിലയിൽ കവിത

കൂട്ടത്തിലിരിയ്ക്കുമ്പോൾ നിരന്തരമായ അവഗണന ആവശ്യപ്പെടുകയും അവഗണന അനുഭവപ്പെട്ടില്ലെങ്കിൽ ജീവിച്ചിരിയ്ക്കുവാനാവാത്ത അവസ്ഥയിലേയ്ക്ക് എത്തിച്ചേരുകയും ചെയ്തിരിയ്ക്കുന്ന ഒരാളും, കഴിഞ്ഞ മാസത്തിലെ ഒരു തീയതിയും. അങ്ങിനെ ഒറ്റയ്ക്കിരിക്കണം, അവഗണിക്കപ്പെടണം, എന്ന് തോന്നിയിട്ടാവണം; വിജനമായ പാർക്കിൽ ചെന്ന് ഒരാൾ തനിച്ചിരിയ്ക്കുന്നത് പോലെ കലണ്ടറിൽ നിന്നും ഇറങ്ങിവന്ന് ഒരു തീയതി അയാളുടെ അരികിലിരിയ്ക്കുന്നു. കലണ്ടറിലെ ഏതോ തീയതിയിലേയ്ക്ക് യാത്ര ചെയ്യുന്ന ഒരാൾ എന്ന നിലയിൽ പൊടുന്നനെ വിജനമായ ഒരിടമാകുന്ന അയാൾ കാറ്റടിയ്ക്കുമ്പോൾ ഇളകുന്ന കലണ്ടറിൽ ഒഴിഞ്ഞുകിടക്കുന്ന ആ തീയതിയുടെ കള്ളി അവിടെ ഏതെങ്കിലും കൂടില്ലാത്ത കിളി ചേക്കേറുമോ, കൂടു കൂട്ടുമോ; എന്ന ഭയം പുതിയ മാസമാവുന്നു ആ മാസത്തിൽ തീയതിയാവാനുള്ള ഒരു സാധ്യത തള്ളിക്കളയാനാവാത്ത വിധം അയാളുടെ ജീവിതമാവുന്നു കൈയ്യിലാകെയുള്ളത് മണ്ണിന്റെ ഒരിത്തിരി വിത്താണ് വിരലുകൾ കിളിർത്തുവന്നത് ഉടയോന്റെ നെഞ്ച് നടാൻ നിമിഷങ്ങളെണ്ണി കാത്തുവെച്ചത് കവിത എന്നത് അവഗണിക്കപ്പെടുവാനുള്ള എഴുത്തപേക്ഷയാവുന്നിടത്ത്, അവഗണന ഒരു തീയതിയാവണം അണയ്ക്കുവാനാവാത്ത വിധം ഏത് നിമിഷവും തീ പ