Skip to main content

അമ്മ തീവണ്ടികൾ

പുലരി  പോലെ
ചിറകടിച്ചു രണ്ടു തീവണ്ടികൾ
പറന്നിറങ്ങുന്നു

ചുള്ളിക്കമ്പ് പോലെ
കുറെ പാളങ്ങൾ കൊത്തി വലിച്ചു
അങ്ങോട്ടും ഇങ്ങോട്ടുമിട്ട്
കൂട് കൂട്ടുന്നു

അതിൽ
ഒരായിരം ചക്രങ്ങളിൽ
ഉരുണ്ടു കളിക്കുന്ന മുട്ടകളിടുന്നു

അതിൽ അമ്മ തീവണ്ടികൾ
ഒന്ന് ചിലച്ചു കുറെ
ചലിച്ചു വീണ്ടുമൊരായിരം
അടയിരിക്കുന്നു

മുട്ടവിരിഞ്ഞു
ഒരായിരം ജാലക കുഞ്ഞുങ്ങൾ
വിരിയുന്നു
അവ പല വീടുകളിൽ
വിശന്നു ചേക്കേറുന്നു
ചിലത് കാര്യാലയങ്ങളിൽ
കലണ്ടറുകളിൽ
കളങ്ങളിൽ
തീയതികളിൽ
വീണ്ടും അടയിരിക്കുന്നു
മാസാവസാനം
ശമ്പളമായി
ചിലവെന്നു വിരിഞ്ഞു
ചിറകടിച്ചു പറന്നു പോകുന്നു

പിന്നെ വിരിയുന്നതെല്ലാം
വാതിലുകൾ
അതിൽ വിരിയുന്നതെല്ലാം
യാത്രക്കാർ
ഓരോ തീവണ്ടിയും
 വന്നു നിൽക്കുമ്പോൾ
യാത്ര വിരിഞ്ഞിറങ്ങിയ
കുഞ്ഞുങ്ങളെ പോലെ
അവരവരുടെ
ആകാശങ്ങളിലെയ്ക്ക്
ചിറകു വിരിച്ചു
പറന്നു പോകുന്നു  

Comments

  1. സൂപ്പർ.ശരിക്കും വായിച്ചിട്ട്‌ കമന്റ്‌ ഇടാം.

    ReplyDelete
  2. യാത്രകൾ അവസാനിക്കുന്നില്ല,
    വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങൾ,
    വീണ്ടുമൊരു യാത്രയിലേക്ക്‌ ഗമനം ചെയ്യുന്നു,

    വീടുകളിൽ ചേക്കേറിയവർ,
    കാര്യാലയങ്ങൾ പൂകിയവർ,
    കലണ്ടറുകളിൽ ,കളങ്ങളിൽ, തീയതികളിൽ അടയിരുന്നവരെയും ചിറകിലൊതുക്കി ഒരു തീവണ്ടി വീണ്ടും പുറപ്പെടുകയാണ്.

    ഇടയിലെവിടെയും നിശ്ചലമാവാത്ത തീവണ്ടിയിൽ
    അവർക്കിനി പല ലക്ഷ്യങ്ങളില്ല, ഇനി ഒരേ ഒരു ലക്ഷ്യം മാത്രം....

    ReplyDelete
  3. ഈ തീവണ്ടി തിരിച്ചു വരാറുണ്ടോ!!

    ReplyDelete
  4. അടയിരുന്നും ചലിച്ചും
    കൂകിപായുമ്പോഴും പെറ്റ് കൂട്ടുന്ന അമ്മ തീവണ്ടികൾ..

    ReplyDelete
  5. അമ്മ തീവണ്ടികള്‍
    ആശംസകള്‍

    ReplyDelete
  6. ഓരോ തീവണ്ടിയും
     വന്നു നിൽക്കുമ്പോൾ
    യാത്ര വിരിഞ്ഞിറങ്ങിയ
    കുഞ്ഞുങ്ങളെ പോലെ
    അവരവരുടെ
    ആകാശങ്ങളിലെയ്ക്ക്
    ചിറകു വിരിച്ചു
    പറന്നു പോകുന്നു......

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വെട്ടം

സൂര്യനെന്ന തെരുവിലെ വെട്ടത്തിന്റെ നാലാമത്തെ വീട് പുലരി ഒരു കത്താണ്, കളഞ്ഞുപോയ പകൽമുളച്ചിയുടെ വിത്തും ഇന്നലെകളാണ് ഇലകൾ കാത്തിരിപ്പ് എന്തോ ചുവയുള്ള കായും അതിശയമെന്ന് പറയട്ടെ ഇന്നങ്ങോട്ട്, അവധിയിൽ പ്രവേശിച്ച പോസ്റ്റ്മാനാകുന്നു, ദിവസം...