കവിതയുടെ
ഭാഷയിൽ
ഭ്രാന്ത് അർദ്ധനൃത്തം ചെയ്യുന്ന
വൃത്താകൃതിയുള്ള
തെരുവിൽ
ഭാഷയിൽ
ഭ്രാന്ത് അർദ്ധനൃത്തം ചെയ്യുന്ന
വൃത്താകൃതിയുള്ള
തെരുവിൽ
പുഷ്പങ്ങളുടെ
കേടായ ഘടികാരങ്ങൾ
ഉരുകുന്ന മെഴുകുതിരി
വെളിച്ചത്തിൽ
മിന്നാമിന്നികൾ
നന്നാക്കിക്കൊടുക്കുന്ന
കടയുടെ മുന്നിലൂടെ
വായിലൂറുന്ന
കൊതിവെള്ളവും ഇറക്കി
കൈകൾ കൊണ്ട്
കാലുകളും വരച്ചു
വരകൾ കൊണ്ട് വഴിയും
തെളിച്ചു
കേടായ ഘടികാരങ്ങൾ
ഉരുകുന്ന മെഴുകുതിരി
വെളിച്ചത്തിൽ
മിന്നാമിന്നികൾ
നന്നാക്കിക്കൊടുക്കുന്ന
കടയുടെ മുന്നിലൂടെ
വായിലൂറുന്ന
കൊതിവെള്ളവും ഇറക്കി
കൈകൾ കൊണ്ട്
കാലുകളും വരച്ചു
വരകൾ കൊണ്ട് വഴിയും
തെളിച്ചു
വണ്ടിനെ പോലെ
ഒരു മഴത്തുള്ളിയും ഉരുട്ടി
കടന്നു പോവുകയാണ്
മഴപ്പാറ്റ
ഒരു മഴത്തുള്ളിയും ഉരുട്ടി
കടന്നു പോവുകയാണ്
മഴപ്പാറ്റ
ഒരു മുല്ലപ്പൂവിന്റെ
ചില്ലിട്ട വെട്ടത്തിൽ ഉണക്കി
ഇരു ചിറകാക്കി
ഏതാനും മാത്ര പറക്കുവാൻ പാകത്തിന്
പരത്തി എടുക്കുവാൻ മാത്രം
ആശംസകൾ...
ReplyDeleteമഴപ്പാറ്റയഴക്!
ReplyDeleteവെറും ശുഷ്കജീവിതവുമായി മഴപ്പാറ്റകൾ...1
ReplyDeleteഭ്രാന്ത് അർദ്ധനൃത്തം ചെയ്യുന്ന
ReplyDeleteവൃത്താകൃതിയുള്ള
തെരുവിൽ...........
ആശംസകള്‍
മഴപ്പാറ്റ.!! വെളിച്ചം കണ്ട് മതിമറക്കുന്ന ക്ഷണിക ജീവിതങ്ങള്‍. ആഗ്രഹം സാധിച്ച് ആഹ്ലാദിച്ച് മരിക്കുന്നവര്‍.
ReplyDeleteകവിത ഹൃദ്യമായി...
"പാകത്തിന് പരത്തി എടുക്കുവാന്‍ മാത്രം" എന്നത് വേണമോയെന്ന് ഒരു കുഞ്ഞ്യേ സംശയം...