Skip to main content

ലാഭം

നിറങ്ങളുടെ നഗരത്തിലേയ്ക്ക്
വിയർത്തൊലിച്ച്
ഒരു മുറിവിറങ്ങി നടക്കുകയാണ്
  ചോര
അതിൽ ബാക്കിയുള്ള
 ഇത്തിരി ചോപ്പ്

വേരുകളിൽ നിന്നും
പുറപ്പെട്ടു പോയ ഗ്രാമത്തിലെ  മരങ്ങളെ
തിരയുന്ന  കരിയിലകൾ
അവരുടെ അരക്ഷിതാവസ്ഥ
എന്നത്തേയും പോലെ
അന്നും നഗരത്തിലെ കാലാവസ്ഥ

ആപ്പിൾ എന്ന നാടകത്തിൽ
കുരു ആയി അഭിനയിക്കുവാൻ
തെരുവിൽ
കാത്തു നില്ക്കുന്ന മനുഷ്യർ
ഉറുമ്പിന്റെ കൈയ്യിൽ നിന്നും
അതിനു അവർ കടം വാങ്ങിയ വരി
മുഖത്ത് പുരട്ടിയിരിക്കുന്ന
 പൊങ്ങച്ചത്തിന്റെ
ചമയം

പുതിയ കാലത്ത്
അന്തക ആപ്പിളിൽ
കുരുക്കൾക്ക് സ്ഥാനം ഇല്ല
എന്നുള്ള പോസ്റ്റർ
നാവ് കൊണ്ട്
ബധിര കർണങ്ങളിൽ
അപ്പോഴും ഒട്ടിക്കുന്നുണ്ട്
അതെ തെരുവിൽ
ഗൃഹാതുരത്വം ബാക്കി വച്ച
കടുമാങ്ങ രുചിയിലെ
 ഒരെരിവ്

വിശപ്പുമായി കൂട്ടി ഇടിച്ചു
മരിച്ച ഭൂഗുരുത്വാകർഷണം
അടക്കുവാൻ സ്ഥലമില്ലാതെ
ഭൂമി

അരിവാൾ തുരുമ്പെടുക്കുന്ന നാട്ടിൽ
മണ്ണിൽ വിതയ്ക്കാതെ
ലാഭം കൊയ്യുന്നു
ലോകം  കൈയ്യേറിയ
ബഹുരാഷ്ട്ര കുത്തകകൾ 

Comments

  1. വ്യത്യസ്തം, പതിവുപോലെ തന്നെ മനോഹരവും!

    ReplyDelete
  2. ചിന്തകളും അതിൽനിന്നുതിരുന്ന ഭാവദീപ്തമായ വരികളും അത്ഭുതപ്പെടുത്തുന്നു....

    ReplyDelete
  3. ചോരയിലെ ഇത്തിരി ചോപ്പ്....

    ReplyDelete
  4. രസമുകുളങ്ങളില്‍ ഇത്തിരി ചവര്‍പ്പ്..rr

    ReplyDelete
  5. കവിതയിലെ ബൌദ്ധിക വ്യവഹാരങ്ങള് പൊതുവേ എനിക്ക് ദഹിക്കാറില്ല. എങ്കിലും ഇത് വളരെ ഇഷ്ടപ്പെട്ടു.....സോഷ്യലിസത്തിന്റെ തകര്ച്ചയും, ലാഭക്കൊതി മൂത്ത ആഗോള മുതലാളിത്തത്തിന്റെ അമ്പരപ്പിക്കുന്ന വളര്ച്ചയും നന്നായി വരച്ചു കാട്ടി.....തുരുമ്പെടുത്ത അരിവാള് ഒരു നോവായി അവശേഷിക്കുന്നു.....നല്ല കവിതയ്ക്ക് പ്രണാമം....

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ബോറടിക്കുമ്പോൾ ദൈവം!

ബോറഡിക്കുമ്പോൾ ദൈവം മൊട്ട പഫ്സാകുവാൻ പോകുന്ന ബേക്കറി അവിടെ ചെല്ലുമ്പോൾ ദൈവം ഒരു മേശയുടെ അപ്പുറവും ഇപ്പുറവും ഇരിക്കുന്ന പ്രണയിക്കുന്ന രണ്ട് പേരാവും വന്നത് മറക്കും അവർ പറഞ്ഞ  ചായക്കും കടിയ്ക്കും ഓർഡറെടുക്കാവാൻ വരുന്ന ബെയററാകാൻ ദൈവം പിന്നേയും പിന്നേയും ഒരുപാട് കാലം പിന്നിലേക്ക് പോകും ഒരു ബെയറുടെ പഴക്കത്തിലേക്ക് അയാളുടെ ഒഴിവിലേക്ക് അയാളുടെ മുഷിവിലേക്ക് അയാളുടെ കഷ്ടപ്പാടുകളിലേക്ക് അയാളുടേത് മാത്രമായ ക്ഷമയിലേക്ക്  അത്രയും വർഷങ്ങൾ  പിന്നിലേക്ക് പിന്നിലേക്ക് നടന്ന് നടന്ന് ദൈവം അയാളിലേക്ക് കയറിനിൽക്കും  ദൈവം  ബ്ലാക്ക് & വൈറ്റ് കാലത്ത് ജീവിക്കുന്ന അതിപ്രാചീനഉടലുള്ള ഒരാളാകും തിളച്ച ചായയിൽ  പഞ്ചസാരചേർത്ത സ്ഫടികഗ്ലാസിൽ കരണ്ടിതട്ടുന്ന മധുരം നേർപ്പിക്കുന്ന ശബ്ദം കേട്ടാവും അത്രയും പഴക്കത്തിൽ നിന്ന് ദൈവം തിരികേവരിക  അതും ഒറ്റക്ക് മൊരിഞ്ഞ പഫ്സിൻ്റെ പൊടിയുള്ള വൈകുന്നേരം അവർ പറഞ്ഞ ഓർഡർ അന്നും  ഒന്നുമറിയാതെ ദൈവം തെറ്റിക്കും അറിയാതെ എന്ന വാക്ക് മാറ്റി പകരം മന:പ്പൂർവ്വം എന്ന വാക്ക് വെച്ചാൽ അവിടേ പഫ്സിൻ്റെ ഉള്ളിലേക്ക് വെക്കേണ്ട  മുറിച്ച മുട്ടയാക്കാം ദൈവത്തിന് പക...

പിൻകഴുത്തിൽ ആകാശം വന്ന് മുട്ടും വിധം

വിശുദ്ധ തുവലുള്ള പക്ഷി  അത്ര വിശുദ്ധമല്ല ആകാശം എന്ന അതിൻ്റെ തോന്നൽ ആകാശം ഒരു പുരോഹിതനാണെങ്കിൽ തന്നിൽ കൊള്ളുന്ന ശൂന്യതമാത്രമെടുത്ത് ആകാശം പുറത്തിറങ്ങുന്നു ഒരു പക്ഷിയാവുന്നു ആദ്യം ആകാശം വരുന്നു പിന്നെ നീല വരുന്നു എന്ന മട്ടിൽ ആദ്യം ഉറക്കം വരുന്നു ഒരു പക്ഷേ ശരീരമില്ലാത്ത ഉറക്കം പിന്നെ അതിൻ്റെ അവകാശിയായ മനുഷ്യനേ  രാത്രികൾ തിരഞ്ഞ് കണ്ടെത്തുന്നു ഉറക്കങ്ങൾ മേഘങ്ങൾ എങ്കിൽ എന്ന് ആകാശം സംശയിക്കും വിധം എനിക്ക് പകരം ആകാശത്തിൽ ജോലി ചെയ്യും മേഘം അതിൻ്റെ ഭാരമില്ലായ്മയുമായി വന്ന് എനിക്കരികിൽ ചുറ്റിപ്പറ്റി നിൽക്കുന്നു രണ്ട് ആകാശങ്ങൾക്കിടയിൽ അതിൻ്റെ ഇടവേളയിൽ  പുറത്തിറങ്ങും പക്ഷി ഇടവേളകൾ പക്ഷികൾ ആകാശം ചുറ്റിപ്പറ്റി നിൽക്കും വിധം നീലനിറത്തിൻ്റെ പിൻകഴുത്തുള്ള ആകാശം ശലഭങ്ങളുടെ നിശ്വാസങ്ങൾക്ക് കീഴേ വന്ന് കിടക്കുന്നത് കാണുന്നില്ലേ ഞാൻ എൻ്റെ പിൻകഴുത്ത് ആകാശത്തിൻ്റെ നിശ്വാസത്തിന്  കടം കൊടുക്കുന്നു പിൻകഴുത്തിലെ മേഘങ്ങളുടെ ടാറ്റുവിൽ കിടന്നുറങ്ങുന്നു

ചതുര ചുംബനങ്ങൾ

ചതുരനുണകൾ എന്ന് ചുണ്ടുകൾ ചുംബനത്തിൻ്റെ വക്കോളം വന്ന് മടങ്ങിപ്പോയി ഏറ്റവും കൂടുതൽ ചുംബനങ്ങൾ മടക്കങ്ങൾ തന്നെ ഒളിപ്പിച്ചു ഒഴിഞ്ഞ കാൻ പോലെ ചെയ്തുവെച്ച പശ്ചാത്തലസംഗീതങ്ങൾ  തട്ടിത്തെറിപ്പിച്ച് പാട്ടുകൾ  ഒന്നൊന്നായി കടന്നുപോയി ഒപ്പം ഒന്നും തട്ടിത്തെറിപ്പിച്ചില്ലെങ്കിലും ഉടലുകളും നെടുവീർപ്പുകളുടെ കാനുകൾ എന്ന പോലെ പിന്നേയും ബാക്ക് ഗ്രൗണ്ട് സ്കോറുകൾ എന്ന്  അവ ഉടലുകളിൽ പറന്നുവന്നിരുന്നു കുറുകി കെട്ടിക്കിടക്കുന്ന വെള്ളം  പെട്ടെന്ന് ശാന്തമായി കടന്നുപോകുമ്പോൾ വാഹനങ്ങൾ വെള്ളം തെറിപ്പിക്കുന്നത് പോലെ ചുംബനം കഴിഞ്ഞ് മുഖം  കാതുകൾ നമ്മുടെ ഉടലിലുകളിലേക്ക് തെറിപ്പിക്കുന്നു കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ കടന്നുപോകുമ്പോൾ വാഹനങ്ങൾ വേഗത കുറക്കുന്നത് പോലെ ചുംബനം പെട്ടെന്ന്  അതിൻ്റെ വേഗത അതിശയകരമായി കുറക്കുന്നതനുഭവപ്പെട്ടു ശാന്തതയോടെ ചുണ്ടുകൾ   ഉടലിലൂടെ കടന്നുപോകുന്നു ഹൃദയത്തിലേക്ക് ഒരു  മിടിപ്പിറക്കുന്നത് പോലെ  ഒരു പക്ഷേ അതിലും പതിയേ, സാവകാശം ശംഖുപുഷ്പങ്ങളിൽ കാറ്റ്  കയറി ഇറങ്ങുമ്പോലെ  പൂക്കളേ അവിടെ നിർത്തി വള്ളികൾ മാത്രം എന്ന് ഒന്ന് ഉയർന്നുതാണു ഒപ്പം ...