Skip to main content

ലാഭം

നിറങ്ങളുടെ നഗരത്തിലേയ്ക്ക്
വിയർത്തൊലിച്ച്
ഒരു മുറിവിറങ്ങി നടക്കുകയാണ്
  ചോര
അതിൽ ബാക്കിയുള്ള
 ഇത്തിരി ചോപ്പ്

വേരുകളിൽ നിന്നും
പുറപ്പെട്ടു പോയ ഗ്രാമത്തിലെ  മരങ്ങളെ
തിരയുന്ന  കരിയിലകൾ
അവരുടെ അരക്ഷിതാവസ്ഥ
എന്നത്തേയും പോലെ
അന്നും നഗരത്തിലെ കാലാവസ്ഥ

ആപ്പിൾ എന്ന നാടകത്തിൽ
കുരു ആയി അഭിനയിക്കുവാൻ
തെരുവിൽ
കാത്തു നില്ക്കുന്ന മനുഷ്യർ
ഉറുമ്പിന്റെ കൈയ്യിൽ നിന്നും
അതിനു അവർ കടം വാങ്ങിയ വരി
മുഖത്ത് പുരട്ടിയിരിക്കുന്ന
 പൊങ്ങച്ചത്തിന്റെ
ചമയം

പുതിയ കാലത്ത്
അന്തക ആപ്പിളിൽ
കുരുക്കൾക്ക് സ്ഥാനം ഇല്ല
എന്നുള്ള പോസ്റ്റർ
നാവ് കൊണ്ട്
ബധിര കർണങ്ങളിൽ
അപ്പോഴും ഒട്ടിക്കുന്നുണ്ട്
അതെ തെരുവിൽ
ഗൃഹാതുരത്വം ബാക്കി വച്ച
കടുമാങ്ങ രുചിയിലെ
 ഒരെരിവ്

വിശപ്പുമായി കൂട്ടി ഇടിച്ചു
മരിച്ച ഭൂഗുരുത്വാകർഷണം
അടക്കുവാൻ സ്ഥലമില്ലാതെ
ഭൂമി

അരിവാൾ തുരുമ്പെടുക്കുന്ന നാട്ടിൽ
മണ്ണിൽ വിതയ്ക്കാതെ
ലാഭം കൊയ്യുന്നു
ലോകം  കൈയ്യേറിയ
ബഹുരാഷ്ട്ര കുത്തകകൾ 

Comments

  1. വ്യത്യസ്തം, പതിവുപോലെ തന്നെ മനോഹരവും!

    ReplyDelete
  2. ചിന്തകളും അതിൽനിന്നുതിരുന്ന ഭാവദീപ്തമായ വരികളും അത്ഭുതപ്പെടുത്തുന്നു....

    ReplyDelete
  3. ചോരയിലെ ഇത്തിരി ചോപ്പ്....

    ReplyDelete
  4. രസമുകുളങ്ങളില്‍ ഇത്തിരി ചവര്‍പ്പ്..rr

    ReplyDelete
  5. കവിതയിലെ ബൌദ്ധിക വ്യവഹാരങ്ങള് പൊതുവേ എനിക്ക് ദഹിക്കാറില്ല. എങ്കിലും ഇത് വളരെ ഇഷ്ടപ്പെട്ടു.....സോഷ്യലിസത്തിന്റെ തകര്ച്ചയും, ലാഭക്കൊതി മൂത്ത ആഗോള മുതലാളിത്തത്തിന്റെ അമ്പരപ്പിക്കുന്ന വളര്ച്ചയും നന്നായി വരച്ചു കാട്ടി.....തുരുമ്പെടുത്ത അരിവാള് ഒരു നോവായി അവശേഷിക്കുന്നു.....നല്ല കവിതയ്ക്ക് പ്രണാമം....

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വെട്ടം

സൂര്യനെന്ന തെരുവിലെ വെട്ടത്തിന്റെ നാലാമത്തെ വീട് പുലരി ഒരു കത്താണ്, കളഞ്ഞുപോയ പകൽമുളച്ചിയുടെ വിത്തും ഇന്നലെകളാണ് ഇലകൾ കാത്തിരിപ്പ് എന്തോ ചുവയുള്ള കായും അതിശയമെന്ന് പറയട്ടെ ഇന്നങ്ങോട്ട്, അവധിയിൽ പ്രവേശിച്ച പോസ്റ്റ്മാനാകുന്നു, ദിവസം...