Skip to main content

ലാഭം

നിറങ്ങളുടെ നഗരത്തിലേയ്ക്ക്
വിയർത്തൊലിച്ച്
ഒരു മുറിവിറങ്ങി നടക്കുകയാണ്
  ചോര
അതിൽ ബാക്കിയുള്ള
 ഇത്തിരി ചോപ്പ്

വേരുകളിൽ നിന്നും
പുറപ്പെട്ടു പോയ ഗ്രാമത്തിലെ  മരങ്ങളെ
തിരയുന്ന  കരിയിലകൾ
അവരുടെ അരക്ഷിതാവസ്ഥ
എന്നത്തേയും പോലെ
അന്നും നഗരത്തിലെ കാലാവസ്ഥ

ആപ്പിൾ എന്ന നാടകത്തിൽ
കുരു ആയി അഭിനയിക്കുവാൻ
തെരുവിൽ
കാത്തു നില്ക്കുന്ന മനുഷ്യർ
ഉറുമ്പിന്റെ കൈയ്യിൽ നിന്നും
അതിനു അവർ കടം വാങ്ങിയ വരി
മുഖത്ത് പുരട്ടിയിരിക്കുന്ന
 പൊങ്ങച്ചത്തിന്റെ
ചമയം

പുതിയ കാലത്ത്
അന്തക ആപ്പിളിൽ
കുരുക്കൾക്ക് സ്ഥാനം ഇല്ല
എന്നുള്ള പോസ്റ്റർ
നാവ് കൊണ്ട്
ബധിര കർണങ്ങളിൽ
അപ്പോഴും ഒട്ടിക്കുന്നുണ്ട്
അതെ തെരുവിൽ
ഗൃഹാതുരത്വം ബാക്കി വച്ച
കടുമാങ്ങ രുചിയിലെ
 ഒരെരിവ്

വിശപ്പുമായി കൂട്ടി ഇടിച്ചു
മരിച്ച ഭൂഗുരുത്വാകർഷണം
അടക്കുവാൻ സ്ഥലമില്ലാതെ
ഭൂമി

അരിവാൾ തുരുമ്പെടുക്കുന്ന നാട്ടിൽ
മണ്ണിൽ വിതയ്ക്കാതെ
ലാഭം കൊയ്യുന്നു
ലോകം  കൈയ്യേറിയ
ബഹുരാഷ്ട്ര കുത്തകകൾ 

Comments

  1. വ്യത്യസ്തം, പതിവുപോലെ തന്നെ മനോഹരവും!

    ReplyDelete
  2. ചിന്തകളും അതിൽനിന്നുതിരുന്ന ഭാവദീപ്തമായ വരികളും അത്ഭുതപ്പെടുത്തുന്നു....

    ReplyDelete
  3. ചോരയിലെ ഇത്തിരി ചോപ്പ്....

    ReplyDelete
  4. രസമുകുളങ്ങളില്‍ ഇത്തിരി ചവര്‍പ്പ്..rr

    ReplyDelete
  5. കവിതയിലെ ബൌദ്ധിക വ്യവഹാരങ്ങള് പൊതുവേ എനിക്ക് ദഹിക്കാറില്ല. എങ്കിലും ഇത് വളരെ ഇഷ്ടപ്പെട്ടു.....സോഷ്യലിസത്തിന്റെ തകര്ച്ചയും, ലാഭക്കൊതി മൂത്ത ആഗോള മുതലാളിത്തത്തിന്റെ അമ്പരപ്പിക്കുന്ന വളര്ച്ചയും നന്നായി വരച്ചു കാട്ടി.....തുരുമ്പെടുത്ത അരിവാള് ഒരു നോവായി അവശേഷിക്കുന്നു.....നല്ല കവിതയ്ക്ക് പ്രണാമം....

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...

എടുത്ത് വെക്കുന്നു

ജലകണങ്ങളിൽ, മൂളലുകൾ എടുത്തുവെക്കുന്നു തുളുമ്പലുകളിൽ  അവയുടെ സകലസ്വകാര്യതയോടും കൂടെ ഇറ്റുവീഴലുകൾ അധികമറിയാതെ പങ്കെടുക്കുന്നു ഇപ്പോൾ കുരുവികൾ അവയുടെ ഹാഷ്ടാഗുകളിൽ, കുരുവികൾക്കൊപ്പം ഒരു പക്ഷേ, കുരുക്കുത്തിമുല്ലകൾ അവയുടെ സാവകാശത്തിൻ്റെ ഈണം ഗ്രാമഫോൺപ്ലയറുകളിൽ എടുത്തുവെക്കുന്ന ലാഘവത്തോടെ സായാഹ്നങ്ങൾ അതീവ ലാഘവങ്ങൾ കാറ്റ് വന്ന് തൊടും മുമ്പ് ബുദ്ധമടക്കം എടുത്ത് വെക്കും കാതിന്നറ്റം ഒപ്പമുള്ളത് വിരൽത്തുമ്പുകൾ ഇറ്റുവീഴും ആഴം ഇനിയും എത്തിയിട്ടില്ലാത്ത കമാനം കഴിഞ്ഞാൽ ഉടൽ, ബുദ്ധപ്രതിമകളുടെ ഗ്രാമം പറന്നുപറ്റുന്നതിൻ്റെ തമ്പുരു തുമ്പികൾക്കൊപ്പം തുമ്പികൾ കഴിഞ്ഞും അവയുടെ പറന്നുപറ്റലുകൾ ചിറകളുകളിലേ സ്വകാര്യത തുമ്പികൾ തുമ്പികൾ കഴിഞ്ഞും തുമ്പികളുടെ ചിറകുകളുടെ നിറത്തിൽ കാതുകളുടെ സുതാര്യത കാതുകൾക്കരികിൽ സ്വരം സ്വകാര്യതയുടെ രണ്ടിതളുകൾ മഞ്ഞ്, പുലരിയോട് അത്രയും ചേർന്നിരിക്കുന്ന ഇടങ്ങളിൽ ഇലകൾ മാനത്തിനോട് പറയുന്ന വർത്തമാനങ്ങൾ കേട്ടിരിക്കുന്നു..

കപ്പിലെടുത്ത സായാഹ്നത്തെക്കുറിച്ച്

മുറുക്കിപ്പിടിക്കാനും അടക്കിപ്പിടിക്കുവാനും കഴിയാത്ത വിധം ചിലപ്പോഴെങ്കിലും ഉടലിൻ്റെ അതിഭാവുകത്വങ്ങൾ ഒരു അപ്പൂപ്പന്താടിയേപ്പോലെ എടുത്ത് വെച്ച് ഊതിപ്പറത്തി വിടാറില്ലേ, ജീവിതം? മുതിർന്നവരും പങ്കെടുക്കുമെന്നേയുള്ളു, മുതിർന്നാലും അപ്പോൾ അവർ കാപ്പിപ്പൊടി നിറമുള്ള അപ്പൂപ്പന്താടികൾ വായുനിറച്ച ബലൂണിൻ്റെ ചോട്ടിൽ കൈവിട്ടുപോകുന്നതിൻ്റെ ഉൽസവങ്ങളിൽ  കുട്ടിയേപ്പോലെ, കുട്ടികൾ മാത്രം പങ്കെടുക്കുന്ന ഉത്സവങ്ങളിൽ കാപ്പിക്കപ്പുകൾ  ബലൂണുകൾ ആവുന്ന ബാൽക്കണിയിലെ ആഴങ്ങളിൽ രണ്ട് ഉടലുകളേക്കുറിച്ച്  മുതിരുന്തോറും അവർ കുടിക്കുന്തോറും കലങ്ങുന്ന വാചാലത അവരുടെ കപ്പുകളിൽ കാപ്പിപ്പൊടിയിൽ പാൽ കലരും നിശ്ശബ്ദത അവരുടെ കണ്ണുകളിൽ കാപ്പിക്കപ്പുകളുടെ  ബലൂണുകളിൽ തൂങ്ങി അവർ നമ്മളായി കാപ്പിനിറമുള്ള സായാഹ്നങ്ങളിൽ വന്നിറങ്ങുന്നു അഥവാ, ഒരു കപ്പിൽ എടുക്കാവുന്ന സായാഹ്നങ്ങൾ അവർ ചുണ്ടോട് ചേർക്കുന്നതാവാം 2 ചുണ്ടോടടുപ്പിക്കുമ്പോൾ കാപ്പിക്കപ്പുകൾ എടുക്കും തീരുമാനം അത്രയും ചൂടുള്ളത് ആവി പറക്കുന്നത് വിയർക്കുവാൻ തീരുമാനിക്കുമ്പോൾ മാത്രം അവൾ ധരിക്കും  കാപ്പിപ്പൊടി നിറമുള്ള കുപ്പായം  അതും അധികം കൈയ്യിറക്കമില്ലാത്തത് ...