Skip to main content

വികസനം

ഒരു മഴ കനവു കണ്ടു
നനവ്‌ കൃഷി ചെയ്യുന്നതിനിടയിൽ
വിള നശിച്ച്
ഉണങ്ങി പോകുന്ന
വെള്ളമാണ്
പുതിയൊരു പുലരിയിൽ
വെളിച്ചമായി പുനർജനിക്കുന്നത്

പിന്നെ അബദ്ധം  പറ്റാതിരിക്കാൻ
വെളിച്ചം നടുന്നത് വരൾച്ചയാണ്

ബാക്കി വന്ന ഇത്തിരി പച്ചപ്പും
 പൂക്കളുടെ നിറം പോലും വളമായി ഇട്ട്
പുതിയൊരു സൂര്യൻ പുഷ്പിച്ച്
അതിൽ നിന്ന്   വെയിൽ വിളവെടുക്കും വരെ
അതാണ്  പകലായി നീണ്ടു പോകുന്നതും
കുടിവെള്ളമില്ലെങ്കിലും  വികസനമായി
ജനം വായിക്കപ്പെടുന്നതും 

Comments

  1. കൂടുതൽ വിശാലമായ ഒരു വായനാസമൂഹത്തെ ആവശ്യപ്പെടുന്ന കവിതകൾ.....

    ReplyDelete
  2. അതാണ് പകലായി നീണ്ടു പോകുന്നതും
    കുടിവെള്ളമില്ലെങ്കിലും വികസനമായി
    ജനം വായിക്കപ്പെടുന്നതും

    ReplyDelete
  3. ആ സൂര്യൻ വീണ്ടും നനവ്‌ തരും എന്ന പ്രതീക്ഷ.

    ReplyDelete
  4. വികസനത്തിന്‍റെ വിളവെടുപ്പ് മഹോത്സവം.....
    ആശംസകള്‍

    ReplyDelete
  5. പിന്നെ അബദ്ധം പറ്റാതിരിക്കാൻ
    വെളിച്ചം നടുന്നത് വരൾച്ചയാണ്

    ReplyDelete
  6. ബാക്കി വന്ന ഇത്തിരി പച്ചപ്പും
    പൂക്കളുടെ നിറം പോലും വളമായി ഇട്ട്
    പുതിയൊരു സൂര്യൻ പുഷ്പിച്ച്
    അതിൽ നിന്ന് വെയിൽ വിളവെടുക്കും. Ishtaayi kavitha ee varikal prathyekichum

    ReplyDelete
  7. വ്യത്യസ്തമായ ഒരു കവിത, ഇഷ്ടമായി.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

ക്ലിയറൻസ് കവിതകൾ (വർഷാന്ത്യപ്പതിപ്പ്)

മഴ  സ്കൂൾ, അവധിക്കു അടച്ചിട്ടപ്പോൾ അലഞ്ഞു തിരിഞ്ഞ മേഘങ്ങൾ ഇട്ടു അഴുക്കാക്കിയ വിഴുപ്പ്വസ്ത്രങ്ങളെ നനച്ചു ആകാശത്ത്  അലക്കി വിരിക്കുമ്പോൾ തുറന്ന സ്കൂളിന്റെ മുകളിൽ പെയ്യുന്നു തുരു തുരെ തോരാത്ത കനത്ത മഴ (അത് കൊണ്ടാവുമോ മഴയ്ക്ക് നിറമുള്ള യുണിഫോംഇല്ലാത്തതു സ്കൂളിൽ കയറ്റാത്തതും യുണിഫോം നിര്ബന്ധം ഇല്ലാത്ത ചോരുന്ന സർക്കാർ സ്കൂളിൽ മാത്രം കുഞ്ഞു മഴ പഠിക്കാൻ വരുന്നതും കുട്ടികൾ അവിടുന്ന് കൊഴിഞ്ഞു പോകുന്നതും ?  ഏയ്‌ ആവില്ല അല്ലേ) പുഴ അത് മഴ തന്നെ  സൂര്യൻ  വെയിൽ നീട്ടി  വേനലെറിയുന്നു പക്ഷികൾ തൊണ്ടവരണ്ടു  ദാഹിച്ചു ചിലയ്ക്കുന്നു  മഴ മുഴക്കി വേഴാമ്പൽ  മഴയ്ക്ക് യാചിക്കുന്നു  പക്ഷിയ്ക്ക്  വേണ്ടി  മഴ  ചുരുട്ടി,  അതു  ചുരുക്കി മേഘം മരം  പോലെ പെയ്യുന്നു   മരംകൊത്തി  അത് കൊത്തി  മഴത്തുള്ളികളാക്കുന്നു  അത് കണ്ടു  പുഴ  പിണങ്ങി ച്ചി ണുങ്ങുന്നു  അത് കേട്ട്  സഹികെട്ട് വെള്ളം കൂട്ടി, മഴ നീട്ടി പിന്നെ പുഴ ...