Skip to main content

വികസനം

ഒരു മഴ കനവു കണ്ടു
നനവ്‌ കൃഷി ചെയ്യുന്നതിനിടയിൽ
വിള നശിച്ച്
ഉണങ്ങി പോകുന്ന
വെള്ളമാണ്
പുതിയൊരു പുലരിയിൽ
വെളിച്ചമായി പുനർജനിക്കുന്നത്

പിന്നെ അബദ്ധം  പറ്റാതിരിക്കാൻ
വെളിച്ചം നടുന്നത് വരൾച്ചയാണ്

ബാക്കി വന്ന ഇത്തിരി പച്ചപ്പും
 പൂക്കളുടെ നിറം പോലും വളമായി ഇട്ട്
പുതിയൊരു സൂര്യൻ പുഷ്പിച്ച്
അതിൽ നിന്ന്   വെയിൽ വിളവെടുക്കും വരെ
അതാണ്  പകലായി നീണ്ടു പോകുന്നതും
കുടിവെള്ളമില്ലെങ്കിലും  വികസനമായി
ജനം വായിക്കപ്പെടുന്നതും 

Comments

  1. കൂടുതൽ വിശാലമായ ഒരു വായനാസമൂഹത്തെ ആവശ്യപ്പെടുന്ന കവിതകൾ.....

    ReplyDelete
  2. അതാണ് പകലായി നീണ്ടു പോകുന്നതും
    കുടിവെള്ളമില്ലെങ്കിലും വികസനമായി
    ജനം വായിക്കപ്പെടുന്നതും

    ReplyDelete
  3. ആ സൂര്യൻ വീണ്ടും നനവ്‌ തരും എന്ന പ്രതീക്ഷ.

    ReplyDelete
  4. വികസനത്തിന്‍റെ വിളവെടുപ്പ് മഹോത്സവം.....
    ആശംസകള്‍

    ReplyDelete
  5. പിന്നെ അബദ്ധം പറ്റാതിരിക്കാൻ
    വെളിച്ചം നടുന്നത് വരൾച്ചയാണ്

    ReplyDelete
  6. ബാക്കി വന്ന ഇത്തിരി പച്ചപ്പും
    പൂക്കളുടെ നിറം പോലും വളമായി ഇട്ട്
    പുതിയൊരു സൂര്യൻ പുഷ്പിച്ച്
    അതിൽ നിന്ന് വെയിൽ വിളവെടുക്കും. Ishtaayi kavitha ee varikal prathyekichum

    ReplyDelete
  7. വ്യത്യസ്തമായ ഒരു കവിത, ഇഷ്ടമായി.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി