Skip to main content

നാളെ

എന്നെ കുഴിച്ചിടാൻ പോകുന്ന
ഇടം കാട്ടാൻ
നിന്റെ കൈയ്യും പിടിച്ചു
ഇന്നലെയിൽ നിന്ന്
നാളെയിലേയ്ക്ക്
നടക്കുന്നു നമ്മൾ

നമ്മൾ നടക്കുന്നിടം
എല്ലാം വഴി
അവിടെയെല്ലാം
ഭൂമി നഷ്ടപ്പെട്ട മണ്ണ്
പൊടിപടലങ്ങൾ

ഒഴുക്ക് മറന്ന പുഴകൾ
അവയ്ക്ക് കുറുകെ
പാതി കെട്ടി
പൂർത്തിയാക്കാൻ
മറന്ന
അൽഷിമേർഴ്സ്  എന്ന ഡാം
അതിൽ നീന്തലറിയാത്ത
മത്സ്യകുഞ്ഞുങ്ങൾ

ഒഴുക്ക് പഠിപ്പിച്ച്
മീൻകുഞ്ഞുങ്ങൾക്കു
തിരിച്ചു കൊടുക്കാൻ
അതിലൊരു പുഴയെ
നരയാക്കി
തലയിൽ ചൂടുന്ന നീ  

ചില്ലകൾ
ഉണങ്ങിയ മറ്റൊരു മരം
അതിനിടയിൽ അതിനെ
ഒരിലയിൽ
പൊതിഞ്ഞെടുക്കുന്ന നീ

നമ്മുടെ കാല്പാടുകൾ
കണ്ണീരിൽ കുഴച്ചു
കുളമ്പടി യൊച്ചയാക്കുന്ന
കാലം

നമ്മൾ കുതിര വേഗത്തിൽ
എന്നിട്ടും ഇരുട്ടുന്ന നേരം
അണഞ്ഞ ദീപം കൊണ്ട്
സൂര്യനെ തിരയുന്ന നമ്മൾ

അസ്തമിച്ച സൂര്യന്റെ
ശീതികരിച്ച വെയിൽ
നിലാവിന്റെ നിറം പുരട്ടി
പാതി പകൽ എന്ന്
പറഞ്ഞു വെയ്ക്കുന്ന ഞാൻ
അത് കേട്ട്  മിണ്ടാതിരിക്കുന്ന നീ
അപ്പോൾ ഒച്ച വെയ്ക്കുന്ന
എന്റെ കാതുകൾ

വാക്കുകൾ കൊണ്ട്
മുറിഞ്ഞ  മുറിവുകളെ
 ചോര കൊണ്ട്
പരസ്പരം കെട്ടുന്ന
നമ്മൾ
വേദന പകുക്കുന്ന നമ്മൾ

ഇതിനിടയിൽ കരിഞ്ഞു പോകുന്ന
ഞാൻ
നിന്റെ കൈയ്യിൽ എരിഞ്ഞു
തീരാത്ത എന്റെ ചിത കനൽ

ഇനി
ബാക്കി വന്ന എന്നെ
നിന്റെ  കുഴിയിൽ
കുഴിച്ചിടുക
 ഒരു കനൽ മാത്രം
 നിന്റെ മൂക്കൂത്തിയായി
നീ എടുത്തു വയ്ക്കുക
അതിന്റെ വെളിച്ചത്തിൽ
നാളെയിലെയ്ക്ക് നീ    
 ഇതേ നിമിഷം
നവോഡയെ പോലെ
തിരിച്ചു പോവുക

Comments

  1. നല്ല വരികൾ ....

    ReplyDelete
  2. അല്‍ഷിമേഴ്സ് എന്ന ഡാം.. :)

    ReplyDelete
  3. വായിച്ച് ഞാന്‍ നഷ്ടപ്പെട്ടു. ഇനി എന്നെ തേടി കണ്ടുപിടിക്കണം. ഒരു കവിതയില്‍ മുങ്ങിപ്പോയ ആദ്യത്തെ ആളൊന്നുമല്ല ഞാന്‍

    ReplyDelete
  4. വാക്കുകൾ കൊണ്ട്
    മുറിഞ്ഞ മുറിവുകളെ
    ചോര കൊണ്ട്
    പരസ്പരം കെട്ടുന്ന
    നമ്മൾ
    വേദന പകുക്കുന്ന നമ്മൾ
    തീക്ഷ്ണമായ വരികള്‍
    ആശംസകള്‍

    ReplyDelete
  5. അതിന്റെ വെളിച്ചത്തിൽ
    നാളെയിലെയ്ക്ക് നീ
    ഇതേ നിമിഷം
    നവോഡയെ പോലെ
    തിരിച്ചു പോവുക

    ReplyDelete
  6. ഇതിനിടയിൽ കരിഞ്ഞു പോകുന്ന
    ഞാൻ
    നിന്റെ കൈയ്യിൽ എരിഞ്ഞു
    തീരാത്ത എന്റെ ചിത കനൽ

    തിരിച്ചറിയാന്‍ തുടങ്ങുമ്പോഴേക്കും എല്ലാം കഴിഞ്ഞിരിക്കും.
    എല്ലാം പെട്ടെന്നാണ്.

    ReplyDelete
  7. അതിരുകളില്ലാത്ത ഭാവനയുടെ കൈവഴികൾ

    ReplyDelete
  8. ആ കനലും ഇനി ബാക്കിയാകില്ല.

    ReplyDelete
  9. വാക്കുകൾ കൊണ്ട്
    മുറിഞ്ഞ മുറിവുകളെ
    ചോര കൊണ്ട്
    പരസ്പരം കെട്ടുന്ന
    നമ്മൾ
    വേദന പകുക്കുന്ന നമ്മൾ

    ഇതിനിടയിൽ കരിഞ്ഞു പോകുന്ന
    ഞാൻ
    നിന്റെ കൈയ്യിൽ എരിഞ്ഞു
    തീരാത്ത എന്റെ ചിത കനൽ

    ReplyDelete
  10. നമ്മുടെ കാല്പാടുകൾ
    കണ്ണീരിൽ കുഴച്ചു
    കുളമ്പടി യൊച്ചയാക്കുന്ന
    കാലം

    ReplyDelete
  11. ഈ പറഞ്ഞതിനും ഭീകരമായ പലതുമാണ് കാത്തിരിക്കുന്നത് .

    ReplyDelete
  12. ഒഴുക്ക് പഠിപ്പിച്ച്
    മീൻകുഞ്ഞുങ്ങൾക്കു
    തിരിച്ചു കൊടുക്കാൻ
    അതിലൊരു പുഴയെ
    നരയാക്കി
    തലയിൽ ചൂടുന്ന നീ ...മനോഹരം
    ..ഇതിനിടയിൽ കരിഞ്ഞു പോകുന്ന
    ഞാൻ
    നിന്റെ കൈയ്യിൽ എരിഞ്ഞു
    തീരാത്ത എന്റെ ചിത കനൽ - ഭീകരം .

    .
    ബൈജു ... വല്ലാത്തൊരു മാനസിക അവസ്ഥയിലാക്കി കളഞ്ഞു

    ഭാവനകളുടെ മായലോകവും ഭയപ്പാടിന്റെ നരകത്തീയും ഒരുമിച്ചൊരു കവിതയിൽ....
    നിസ്സഹായത അനുഭവപ്പെടുന്നു, വല്ലാതെ !!!

    ReplyDelete


  13. ഇതിനിടയിൽ കരിഞ്ഞു പോകുന്ന
    ഞാൻ
    നിന്റെ കൈയ്യിൽ എരിഞ്ഞു
    തീരാത്ത എന്റെ ചിത കനൽ.. എത്ര ക്ഷണികമാണ് ഓരോ മനുഷ്യ ജീവനും അല്ലെ? നന്നായി എഴുതി ബൈജു. ആശംസകൾ

    ReplyDelete
  14. അവനവനെ
    അറിയാത്തൊരു
    ജീവിതം
    നരക തുല്യം!..rr

    ReplyDelete
  15. ഒടുവിലത്തെ മൂന്നുകവിതകൾ ഒന്നിച്ചാണു കണ്ടത്, ഏറ്റവും ഇഷ്ടപ്പെട്ടത് തെരുവിനെക്കുറിച്ച് പറഞ്ഞതു തന്നെ, അയത്നസുന്ദരം !!

    ReplyDelete
  16. ആശംസകള്‍....,<3

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം, പരതുകയായിരുന്നുന്നു ഞാൻ ജലം എന്ന വാക്കിലിരുന്ന് ജലം വറ്റുന്നു നീലയുടെ അരികിലിരുന്ന് ആകാശം വറ്റുന്നത് പോലെ തന്നെ വാക്കിൻ്റെ കൈവെള്ള പിടിച്ച്  തുറന്നു നോക്കുന്നു വറ്റിയിട്ടില്ല ഇപ്പോഴും ഈർപ്പമുണ്ട് കിടക്കും മുമ്പ് തൂവലുകൾ എല്ലാം ഊതിയണക്കും കിളി ജനാലകൾ ഊതിയണച്ചാലും അപ്പോഴും  ചിത്രങ്ങളിൽ അധികം വരും ഇണചേരലുകൾ മുനിഞ്ഞ് കത്തും വീട് ചേക്കേറുന്നത് ഒരു ചിത്രമാണെങ്കിൽ കിളി അതിൻ്റെ നോക്കിനിൽപ്പ് ഇണചേരുന്നത് ചിത്രമാണെങ്കിൽ നോക്കിനിൽപ്പ് ആവശ്യപ്പെടാത്ത ചന്ദ്രക്കല പോലെ  അതിൻ്റെ മായ്ച്ച് കളയൽ ഒരു കിളി ഇപ്പോൾ അതിൻ്റെ ചേക്കേറൽമാത്രകൾ പിന്നെ, അതിൻ്റെ പറന്ന മാനത്തിൻ്റെ ഊതിയണപ്പും പക്ഷം പിടിക്കുന്നതിൻ്റെ കല ഞാൻ ചന്ദ്രനിൽ നിന്നാണ് പഠിച്ചത് അതും രാത്രിയിൽ  ഇണചേരുന്നതിനിടയിൽ ഇണചേർന്നതെല്ലാം നക്ഷത്രങ്ങളായി ചിതറിയിട്ടുണ്ട് അത്ര എളുപ്പമല്ല നോക്കിനിൽക്കുന്ന ഒരാളിലേക്കുള്ള ചിതറൽ  ഇണചേരുന്നവർ  ചിതറുന്ന അത്രയും നക്ഷത്രങ്ങൾ ഇപ്പോഴും മാനത്ത് മാനം ഓരോ രാത്രിയും  പിറ്റേന്നത്തേക്ക് കൂട്ടിവെക്കുന്ന പോലെ തോന്നുന്നു വഴക്കുകൂടുന്നവർ പക്ഷികളാവുന്നു എന്ന പൊതുബ...

എടുത്ത് വെക്കുന്നു

ജലകണങ്ങളിൽ, മൂളലുകൾ എടുത്തുവെക്കുന്നു തുളുമ്പലുകളിൽ  അവയുടെ സകലസ്വകാര്യതയോടും കൂടെ ഇറ്റുവീഴലുകൾ അധികമറിയാതെ പങ്കെടുക്കുന്നു ഇപ്പോൾ കുരുവികൾ അവയുടെ ഹാഷ്ടാഗുകളിൽ, കുരുവികൾക്കൊപ്പം ഒരു പക്ഷേ, കുരുക്കുത്തിമുല്ലകൾ അവയുടെ സാവകാശത്തിൻ്റെ ഈണം ഗ്രാമഫോൺപ്ലയറുകളിൽ എടുത്തുവെക്കുന്ന ലാഘവത്തോടെ സായാഹ്നങ്ങൾ അതീവ ലാഘവങ്ങൾ കാറ്റ് വന്ന് തൊടും മുമ്പ് ബുദ്ധമടക്കം എടുത്ത് വെക്കും കാതിന്നറ്റം ഒപ്പമുള്ളത് വിരൽത്തുമ്പുകൾ ഇറ്റുവീഴും ആഴം ഇനിയും എത്തിയിട്ടില്ലാത്ത കമാനം കഴിഞ്ഞാൽ ഉടൽ, ബുദ്ധപ്രതിമകളുടെ ഗ്രാമം പറന്നുപറ്റുന്നതിൻ്റെ തമ്പുരു തുമ്പികൾക്കൊപ്പം തുമ്പികൾ കഴിഞ്ഞും അവയുടെ പറന്നുപറ്റലുകൾ ചിറകളുകളിലേ സ്വകാര്യത തുമ്പികൾ തുമ്പികൾ കഴിഞ്ഞും തുമ്പികളുടെ ചിറകുകളുടെ നിറത്തിൽ കാതുകളുടെ സുതാര്യത കാതുകൾക്കരികിൽ സ്വരം സ്വകാര്യതയുടെ രണ്ടിതളുകൾ മഞ്ഞ്, പുലരിയോട് അത്രയും ചേർന്നിരിക്കുന്ന ഇടങ്ങളിൽ ഇലകൾ മാനത്തിനോട് പറയുന്ന വർത്തമാനങ്ങൾ കേട്ടിരിക്കുന്നു..