Skip to main content

നാളെ

എന്നെ കുഴിച്ചിടാൻ പോകുന്ന
ഇടം കാട്ടാൻ
നിന്റെ കൈയ്യും പിടിച്ചു
ഇന്നലെയിൽ നിന്ന്
നാളെയിലേയ്ക്ക്
നടക്കുന്നു നമ്മൾ

നമ്മൾ നടക്കുന്നിടം
എല്ലാം വഴി
അവിടെയെല്ലാം
ഭൂമി നഷ്ടപ്പെട്ട മണ്ണ്
പൊടിപടലങ്ങൾ

ഒഴുക്ക് മറന്ന പുഴകൾ
അവയ്ക്ക് കുറുകെ
പാതി കെട്ടി
പൂർത്തിയാക്കാൻ
മറന്ന
അൽഷിമേർഴ്സ്  എന്ന ഡാം
അതിൽ നീന്തലറിയാത്ത
മത്സ്യകുഞ്ഞുങ്ങൾ

ഒഴുക്ക് പഠിപ്പിച്ച്
മീൻകുഞ്ഞുങ്ങൾക്കു
തിരിച്ചു കൊടുക്കാൻ
അതിലൊരു പുഴയെ
നരയാക്കി
തലയിൽ ചൂടുന്ന നീ  

ചില്ലകൾ
ഉണങ്ങിയ മറ്റൊരു മരം
അതിനിടയിൽ അതിനെ
ഒരിലയിൽ
പൊതിഞ്ഞെടുക്കുന്ന നീ

നമ്മുടെ കാല്പാടുകൾ
കണ്ണീരിൽ കുഴച്ചു
കുളമ്പടി യൊച്ചയാക്കുന്ന
കാലം

നമ്മൾ കുതിര വേഗത്തിൽ
എന്നിട്ടും ഇരുട്ടുന്ന നേരം
അണഞ്ഞ ദീപം കൊണ്ട്
സൂര്യനെ തിരയുന്ന നമ്മൾ

അസ്തമിച്ച സൂര്യന്റെ
ശീതികരിച്ച വെയിൽ
നിലാവിന്റെ നിറം പുരട്ടി
പാതി പകൽ എന്ന്
പറഞ്ഞു വെയ്ക്കുന്ന ഞാൻ
അത് കേട്ട്  മിണ്ടാതിരിക്കുന്ന നീ
അപ്പോൾ ഒച്ച വെയ്ക്കുന്ന
എന്റെ കാതുകൾ

വാക്കുകൾ കൊണ്ട്
മുറിഞ്ഞ  മുറിവുകളെ
 ചോര കൊണ്ട്
പരസ്പരം കെട്ടുന്ന
നമ്മൾ
വേദന പകുക്കുന്ന നമ്മൾ

ഇതിനിടയിൽ കരിഞ്ഞു പോകുന്ന
ഞാൻ
നിന്റെ കൈയ്യിൽ എരിഞ്ഞു
തീരാത്ത എന്റെ ചിത കനൽ

ഇനി
ബാക്കി വന്ന എന്നെ
നിന്റെ  കുഴിയിൽ
കുഴിച്ചിടുക
 ഒരു കനൽ മാത്രം
 നിന്റെ മൂക്കൂത്തിയായി
നീ എടുത്തു വയ്ക്കുക
അതിന്റെ വെളിച്ചത്തിൽ
നാളെയിലെയ്ക്ക് നീ    
 ഇതേ നിമിഷം
നവോഡയെ പോലെ
തിരിച്ചു പോവുക

Comments

  1. നല്ല വരികൾ ....

    ReplyDelete
  2. അല്‍ഷിമേഴ്സ് എന്ന ഡാം.. :)

    ReplyDelete
  3. വായിച്ച് ഞാന്‍ നഷ്ടപ്പെട്ടു. ഇനി എന്നെ തേടി കണ്ടുപിടിക്കണം. ഒരു കവിതയില്‍ മുങ്ങിപ്പോയ ആദ്യത്തെ ആളൊന്നുമല്ല ഞാന്‍

    ReplyDelete
  4. വാക്കുകൾ കൊണ്ട്
    മുറിഞ്ഞ മുറിവുകളെ
    ചോര കൊണ്ട്
    പരസ്പരം കെട്ടുന്ന
    നമ്മൾ
    വേദന പകുക്കുന്ന നമ്മൾ
    തീക്ഷ്ണമായ വരികള്‍
    ആശംസകള്‍

    ReplyDelete
  5. അതിന്റെ വെളിച്ചത്തിൽ
    നാളെയിലെയ്ക്ക് നീ
    ഇതേ നിമിഷം
    നവോഡയെ പോലെ
    തിരിച്ചു പോവുക

    ReplyDelete
  6. ഇതിനിടയിൽ കരിഞ്ഞു പോകുന്ന
    ഞാൻ
    നിന്റെ കൈയ്യിൽ എരിഞ്ഞു
    തീരാത്ത എന്റെ ചിത കനൽ

    തിരിച്ചറിയാന്‍ തുടങ്ങുമ്പോഴേക്കും എല്ലാം കഴിഞ്ഞിരിക്കും.
    എല്ലാം പെട്ടെന്നാണ്.

    ReplyDelete
  7. അതിരുകളില്ലാത്ത ഭാവനയുടെ കൈവഴികൾ

    ReplyDelete
  8. ആ കനലും ഇനി ബാക്കിയാകില്ല.

    ReplyDelete
  9. വാക്കുകൾ കൊണ്ട്
    മുറിഞ്ഞ മുറിവുകളെ
    ചോര കൊണ്ട്
    പരസ്പരം കെട്ടുന്ന
    നമ്മൾ
    വേദന പകുക്കുന്ന നമ്മൾ

    ഇതിനിടയിൽ കരിഞ്ഞു പോകുന്ന
    ഞാൻ
    നിന്റെ കൈയ്യിൽ എരിഞ്ഞു
    തീരാത്ത എന്റെ ചിത കനൽ

    ReplyDelete
  10. നമ്മുടെ കാല്പാടുകൾ
    കണ്ണീരിൽ കുഴച്ചു
    കുളമ്പടി യൊച്ചയാക്കുന്ന
    കാലം

    ReplyDelete
  11. ഈ പറഞ്ഞതിനും ഭീകരമായ പലതുമാണ് കാത്തിരിക്കുന്നത് .

    ReplyDelete
  12. ഒഴുക്ക് പഠിപ്പിച്ച്
    മീൻകുഞ്ഞുങ്ങൾക്കു
    തിരിച്ചു കൊടുക്കാൻ
    അതിലൊരു പുഴയെ
    നരയാക്കി
    തലയിൽ ചൂടുന്ന നീ ...മനോഹരം
    ..ഇതിനിടയിൽ കരിഞ്ഞു പോകുന്ന
    ഞാൻ
    നിന്റെ കൈയ്യിൽ എരിഞ്ഞു
    തീരാത്ത എന്റെ ചിത കനൽ - ഭീകരം .

    .
    ബൈജു ... വല്ലാത്തൊരു മാനസിക അവസ്ഥയിലാക്കി കളഞ്ഞു

    ഭാവനകളുടെ മായലോകവും ഭയപ്പാടിന്റെ നരകത്തീയും ഒരുമിച്ചൊരു കവിതയിൽ....
    നിസ്സഹായത അനുഭവപ്പെടുന്നു, വല്ലാതെ !!!

    ReplyDelete


  13. ഇതിനിടയിൽ കരിഞ്ഞു പോകുന്ന
    ഞാൻ
    നിന്റെ കൈയ്യിൽ എരിഞ്ഞു
    തീരാത്ത എന്റെ ചിത കനൽ.. എത്ര ക്ഷണികമാണ് ഓരോ മനുഷ്യ ജീവനും അല്ലെ? നന്നായി എഴുതി ബൈജു. ആശംസകൾ

    ReplyDelete
  14. അവനവനെ
    അറിയാത്തൊരു
    ജീവിതം
    നരക തുല്യം!..rr

    ReplyDelete
  15. ഒടുവിലത്തെ മൂന്നുകവിതകൾ ഒന്നിച്ചാണു കണ്ടത്, ഏറ്റവും ഇഷ്ടപ്പെട്ടത് തെരുവിനെക്കുറിച്ച് പറഞ്ഞതു തന്നെ, അയത്നസുന്ദരം !!

    ReplyDelete
  16. ആശംസകള്‍....,<3

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...