Skip to main content

നാളെ

എന്നെ കുഴിച്ചിടാൻ പോകുന്ന
ഇടം കാട്ടാൻ
നിന്റെ കൈയ്യും പിടിച്ചു
ഇന്നലെയിൽ നിന്ന്
നാളെയിലേയ്ക്ക്
നടക്കുന്നു നമ്മൾ

നമ്മൾ നടക്കുന്നിടം
എല്ലാം വഴി
അവിടെയെല്ലാം
ഭൂമി നഷ്ടപ്പെട്ട മണ്ണ്
പൊടിപടലങ്ങൾ

ഒഴുക്ക് മറന്ന പുഴകൾ
അവയ്ക്ക് കുറുകെ
പാതി കെട്ടി
പൂർത്തിയാക്കാൻ
മറന്ന
അൽഷിമേർഴ്സ്  എന്ന ഡാം
അതിൽ നീന്തലറിയാത്ത
മത്സ്യകുഞ്ഞുങ്ങൾ

ഒഴുക്ക് പഠിപ്പിച്ച്
മീൻകുഞ്ഞുങ്ങൾക്കു
തിരിച്ചു കൊടുക്കാൻ
അതിലൊരു പുഴയെ
നരയാക്കി
തലയിൽ ചൂടുന്ന നീ  

ചില്ലകൾ
ഉണങ്ങിയ മറ്റൊരു മരം
അതിനിടയിൽ അതിനെ
ഒരിലയിൽ
പൊതിഞ്ഞെടുക്കുന്ന നീ

നമ്മുടെ കാല്പാടുകൾ
കണ്ണീരിൽ കുഴച്ചു
കുളമ്പടി യൊച്ചയാക്കുന്ന
കാലം

നമ്മൾ കുതിര വേഗത്തിൽ
എന്നിട്ടും ഇരുട്ടുന്ന നേരം
അണഞ്ഞ ദീപം കൊണ്ട്
സൂര്യനെ തിരയുന്ന നമ്മൾ

അസ്തമിച്ച സൂര്യന്റെ
ശീതികരിച്ച വെയിൽ
നിലാവിന്റെ നിറം പുരട്ടി
പാതി പകൽ എന്ന്
പറഞ്ഞു വെയ്ക്കുന്ന ഞാൻ
അത് കേട്ട്  മിണ്ടാതിരിക്കുന്ന നീ
അപ്പോൾ ഒച്ച വെയ്ക്കുന്ന
എന്റെ കാതുകൾ

വാക്കുകൾ കൊണ്ട്
മുറിഞ്ഞ  മുറിവുകളെ
 ചോര കൊണ്ട്
പരസ്പരം കെട്ടുന്ന
നമ്മൾ
വേദന പകുക്കുന്ന നമ്മൾ

ഇതിനിടയിൽ കരിഞ്ഞു പോകുന്ന
ഞാൻ
നിന്റെ കൈയ്യിൽ എരിഞ്ഞു
തീരാത്ത എന്റെ ചിത കനൽ

ഇനി
ബാക്കി വന്ന എന്നെ
നിന്റെ  കുഴിയിൽ
കുഴിച്ചിടുക
 ഒരു കനൽ മാത്രം
 നിന്റെ മൂക്കൂത്തിയായി
നീ എടുത്തു വയ്ക്കുക
അതിന്റെ വെളിച്ചത്തിൽ
നാളെയിലെയ്ക്ക് നീ    
 ഇതേ നിമിഷം
നവോഡയെ പോലെ
തിരിച്ചു പോവുക

Comments

  1. നല്ല വരികൾ ....

    ReplyDelete
  2. അല്‍ഷിമേഴ്സ് എന്ന ഡാം.. :)

    ReplyDelete
  3. വായിച്ച് ഞാന്‍ നഷ്ടപ്പെട്ടു. ഇനി എന്നെ തേടി കണ്ടുപിടിക്കണം. ഒരു കവിതയില്‍ മുങ്ങിപ്പോയ ആദ്യത്തെ ആളൊന്നുമല്ല ഞാന്‍

    ReplyDelete
  4. വാക്കുകൾ കൊണ്ട്
    മുറിഞ്ഞ മുറിവുകളെ
    ചോര കൊണ്ട്
    പരസ്പരം കെട്ടുന്ന
    നമ്മൾ
    വേദന പകുക്കുന്ന നമ്മൾ
    തീക്ഷ്ണമായ വരികള്‍
    ആശംസകള്‍

    ReplyDelete
  5. അതിന്റെ വെളിച്ചത്തിൽ
    നാളെയിലെയ്ക്ക് നീ
    ഇതേ നിമിഷം
    നവോഡയെ പോലെ
    തിരിച്ചു പോവുക

    ReplyDelete
  6. ഇതിനിടയിൽ കരിഞ്ഞു പോകുന്ന
    ഞാൻ
    നിന്റെ കൈയ്യിൽ എരിഞ്ഞു
    തീരാത്ത എന്റെ ചിത കനൽ

    തിരിച്ചറിയാന്‍ തുടങ്ങുമ്പോഴേക്കും എല്ലാം കഴിഞ്ഞിരിക്കും.
    എല്ലാം പെട്ടെന്നാണ്.

    ReplyDelete
  7. അതിരുകളില്ലാത്ത ഭാവനയുടെ കൈവഴികൾ

    ReplyDelete
  8. ആ കനലും ഇനി ബാക്കിയാകില്ല.

    ReplyDelete
  9. വാക്കുകൾ കൊണ്ട്
    മുറിഞ്ഞ മുറിവുകളെ
    ചോര കൊണ്ട്
    പരസ്പരം കെട്ടുന്ന
    നമ്മൾ
    വേദന പകുക്കുന്ന നമ്മൾ

    ഇതിനിടയിൽ കരിഞ്ഞു പോകുന്ന
    ഞാൻ
    നിന്റെ കൈയ്യിൽ എരിഞ്ഞു
    തീരാത്ത എന്റെ ചിത കനൽ

    ReplyDelete
  10. നമ്മുടെ കാല്പാടുകൾ
    കണ്ണീരിൽ കുഴച്ചു
    കുളമ്പടി യൊച്ചയാക്കുന്ന
    കാലം

    ReplyDelete
  11. ഈ പറഞ്ഞതിനും ഭീകരമായ പലതുമാണ് കാത്തിരിക്കുന്നത് .

    ReplyDelete
  12. ഒഴുക്ക് പഠിപ്പിച്ച്
    മീൻകുഞ്ഞുങ്ങൾക്കു
    തിരിച്ചു കൊടുക്കാൻ
    അതിലൊരു പുഴയെ
    നരയാക്കി
    തലയിൽ ചൂടുന്ന നീ ...മനോഹരം
    ..ഇതിനിടയിൽ കരിഞ്ഞു പോകുന്ന
    ഞാൻ
    നിന്റെ കൈയ്യിൽ എരിഞ്ഞു
    തീരാത്ത എന്റെ ചിത കനൽ - ഭീകരം .

    .
    ബൈജു ... വല്ലാത്തൊരു മാനസിക അവസ്ഥയിലാക്കി കളഞ്ഞു

    ഭാവനകളുടെ മായലോകവും ഭയപ്പാടിന്റെ നരകത്തീയും ഒരുമിച്ചൊരു കവിതയിൽ....
    നിസ്സഹായത അനുഭവപ്പെടുന്നു, വല്ലാതെ !!!

    ReplyDelete


  13. ഇതിനിടയിൽ കരിഞ്ഞു പോകുന്ന
    ഞാൻ
    നിന്റെ കൈയ്യിൽ എരിഞ്ഞു
    തീരാത്ത എന്റെ ചിത കനൽ.. എത്ര ക്ഷണികമാണ് ഓരോ മനുഷ്യ ജീവനും അല്ലെ? നന്നായി എഴുതി ബൈജു. ആശംസകൾ

    ReplyDelete
  14. അവനവനെ
    അറിയാത്തൊരു
    ജീവിതം
    നരക തുല്യം!..rr

    ReplyDelete
  15. ഒടുവിലത്തെ മൂന്നുകവിതകൾ ഒന്നിച്ചാണു കണ്ടത്, ഏറ്റവും ഇഷ്ടപ്പെട്ടത് തെരുവിനെക്കുറിച്ച് പറഞ്ഞതു തന്നെ, അയത്നസുന്ദരം !!

    ReplyDelete
  16. ആശംസകള്‍....,<3

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പിന്നിലേക്കെടുപ്പ്

തിരകളുടെ തടി കയറ്റിയ  ലോറി കണക്കേ ഒന്ന് മുന്നോട്ടെടുത്തു കടൽ മുറുക്കങ്ങൾക്ക് പിറകിൽ തിരകൾക്ക് മുകളിൽ കയറിനിന്ന് ചിലയ്ക്കും  പക്ഷിയാവും ഭാഷ അതിൻ്റെ ചിറക് വൃത്തിയാക്കും  പക്ഷി കണക്കേ തൻ്റെ ഓരോ തിരകളും  ജലകൊക്ക് കയറ്റി, വൃത്തിയാക്കി കിടക്കും കടൽ   തൻ്റെ ഓരോ ചലനത്തിനും  മുകളിൽ കയറിനിന്ന് കടൽ അതിൻ്റെ ചിനപ്പ് ചികയുന്നു നനപ്പ് കുടയുന്നു അരികിൽ, സുതാര്യത നോക്കി പിന്നിലേക്കെടുക്കും ജലം ലീപ്പ് ഈയറിൻ്റെ ചാലിലൂടെ  ഒഴുകിപ്പോകും ഫെബ്രുവരി നോക്കിനിൽക്കേ കലയായി  ചന്ദ്രനെ കയറ്റിയ ആകാശം, ഒന്ന് പിന്നിലേക്കെടുക്കുന്നു ഒന്ന് പിന്നിലേക്കെടുക്കും, പെരുന്നാളും അവയുടെ  പിന്നിലേക്കെടുക്കുന്നുണ്ടാവുമോ വഴിയരികിൽ വീടുകൾ അതിലെ ഏതെങ്കിലും പ്രിയപ്പെട്ട ജനാലകൾ പിന്നിലെ രാത്രി ധ്യാനത്തിൻ്റെ സൈഡ് വ്യൂ  മിററിൽ നോക്കി  അതിൻ്റെ നിശ്ചലത പിന്നിലേക്കെടുക്കും ഓരോ ബുദ്ധശിൽപ്പവും ഒരു പക്ഷേ നിശ്ചലതയ്ക്കും പിന്നിലേയ്ക്ക് തീർച്ചയായും ഉണ്ട്,  പിന്നിലേക്കെടുക്കാവുന്ന നിശ്ശബ്ദതകൾ കുയിലുകൾ കൃത്യമായി  അവയുടെ പുള്ളികൾക്കരികിൽ, കൂവും മുമ്പ് ചെയ്ത് വെയ്ക്കുന്നത് ഞാൻ എൻ്റെ ഉടൽ പിന്നിലേക്കെടുക്കുന്നു ഒരു പക്ഷേ ചെയ്ത  എല്ലാ ആദിമരതികളും അതിൽ പ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന

റമദാൻ പുണ്യം

ആകാശം വിശ്വാസിക്ക് സ്നേഹത്തിന്റെ സീമയായ് മേഘം പള്ളിയായി വിശ്വാസിക്ക് തണലുമായ് പിറയായ് നോമ്പായ് സഹനം സ്നേഹമായ് റമദാൻ വൃതമായ്‌ പുണ്യ വിശ്വാസ മാസമായി മനസ്സും ശരീരവും അവനിൽ അർപ്പിച്ച് അവനിയിൽ മോക്ഷം അള്ളാഹു മാത്രമായി മക്കത്തു ഹജ്ജ് സുന്നത്തും മാർഗമായ്‌ ഇഹത്തിലും പരത്തിലും അവൻ നാമം മാത്രമായ് റജബിലും ശഅബാനിലും  നേട്ടങ്ങൾ ഏകി നവമാം മാസത്തിൽ പഞ്ചചര്യയിൽ ഒന്നുമായ്‌ റമദാൻ മാസം വിശുദ്ധമായ് പ്രാർത്ഥനയായ്‌ നന്മകൾ എന്നും ചൊരിയുന്ന  നേരമായി