Skip to main content

രാമസൂര്യൻ


ഒരു നാമ്പ് പൊട്ടി പുതു നാമ്പ് പൊട്ടി
വെളുവെളെ ഒരു കൂമ്പ് പൊന്തി
വെളുപ്പിൽ ഹരിതം പിച്ച വച്ചു
പച്ചപ്പ്‌ മേനിയിൽ നൃത്തമാടി

തരളമാം മഞ്ഞു ഒന്ന് പുല്കി
കുളിര് വന്നൊരുമ്മയും നല്കി
വെയില് വന്നു കിന്നാരവും ചൊല്ലി
കിളികൾ വന്നൊരു നൃത്തവുമാടി

ദിവസങ്ങളങ്ങിനെ കൊഴിഞ്ഞു പോയി
നീ അങ്ങിനെ കുണുങ്ങി നിന്നു
സൂര്യനെ നീ പരിണയിച്ചു
സ്ത്രീധനമായോ  പല പീത വർണം

പിന്നെ നീ ഒന്ന് തളർന്നു പോയോ
മറ്റില കളിൽ ചാഞ്ഞു നിന്നോ?
മഞ്ഞിന് കിട്ടിയോ പുതു ഇലകൾ?
സൂര്യന് പിന്നെ വനവാസമോ?

പിന്നെ നീ ഒന്ന് വാടി വീണോ?
അതോ കാറ്റാകും രാവണൻ അപഹരിച്ചോ?
കരിയിലയെന്നു അപമാനിച്ചുവോ?
പിന്നെ അമ്മയാം ഭൂമി അഭയമായോ?

ഭൂമി പിളര്ന്നോ അതോ നീ അലിഞ്ഞോ?
ഇലകൾ സീതയായി പുനര്ജനിച്ചോ?
ഇന്നും അലയുന്നുവോ  രാമനാം സൂര്യൻ?
നീയാം ഇലയെ പ്രണയിക്കുവാൻ!

Comments

  1. ഭൂമി പിളര്ന്നോ അതോ നീ അലിഞ്ഞോ?
    ഇലകൾ സീതയായി പുനര്ജനിച്ചോ?
    ഇന്നും അലയുന്നുവോ രാമനാം സൂര്യൻ?
    നീയാം ഇലയെ പ്രണയിക്കുവാൻ?
    Nalla comparison.
    Best wishes.

    ReplyDelete
  2. thank u doctor a nod some times have more power than a sword

    here i am getting not only a nod but a fine review, thank you so much for the blessings and wishes

    ReplyDelete
  3. വളരെ ഇഷ്ടമായി ഈ രാമസൂര്യന്‍
    ഈ പേരുപോലും പുതുമ ഉള്ളതായി
    ആശംസകള്‍

    ReplyDelete
  4. വളരെ സന്തോഷം ടീച്ചർ, ടീച്ചറുടെ ഒരു അഭിനന്ദനത്തിനു എനിക്ക് ഒരു A + ഗ്രേഡ് കിട്ടിയ സന്തോഷം ഉണ്ട്. സന്തോഷത്തോടെ നന്ദി

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം