Skip to main content

ആസ്വദിക്കുവാൻ ആകും വിധം ദൈവീകത

 വന്ന് വന്ന് ലോകം 

കലാകാരന്മാരുടെ  

കലാകാരികളുടെ

പരാതിപ്പെട്ടിയായി മാറി എന്ന് 

നിരന്തരം സങ്കടപ്പെടുന്ന ദൈവത്തിനെ

പുകവലിക്ക് മുമ്പിലേക്ക് കൊളുത്തി

ഒരു പുകയിലേക്ക് പകർത്തി

കെടുത്തുന്ന വെളിച്ചത്തിൽ കണ്ടെത്തുന്ന മനുഷ്യനുണ്ടായിരുന്നു


ദൈവം ഒരു കലാകാരനാൽ

കൊല്ലപ്പെടും എന്ന് അയാൾ 

ഉറച്ച് വിശ്വസിച്ചു

അതിനാൽ അയാൾ കലാകാരനായില്ല

എന്ന് ഞാനും വിശ്വസിച്ചു


എനിക്ക് അയാളുടെ കെടുത്തുനാടകങ്ങളിൽ

എരിയുന്ന വേഷം


ഇതിനോടകം തന്നെ ദൈവം

കൊല്ലപ്പെട്ടിട്ടുണ്ടാകുമോ

എന്ന സംശയം

എനിക്കോ അയാൾക്കോ ഇടയിൽ കലയാവുന്നില്ല

കാണിയും


വിരിയുവാൻ പോയ ഒരു പൂവിനെ

ചവിട്ടിക്കെടുത്തിയ കാൽ

ദൈവം കൊണ്ട് നടക്കുന്നു എന്ന്

അയാൾ കരുതുന്നു

ഞാനും ദൈവവും 

ആ കരുതലിനൊപ്പം നടക്കുന്നു


നടക്കുവാനും കെടുത്തുവാനും

ഒരേ കാലുകൾ ഉപയോഗിക്കുന്ന

മനുഷ്യരെ ദൈവത്തിൻ്റെ കലകൾ അതിശയത്തോടെ നോക്കിനിൽക്കുന്നു


അതേ കാൽ 

അതേ കെടുത്തുകാലിൻ്റെ പകർപ്പ്

ചെരുപ്പുകൾക്കുള്ളിൽ വെച്ചടച്ച്

നടത്തങ്ങളിൽ അയാൾ കരുതിയിരുന്നു

വെറുതെ


അപ്പോൾ അയാൾ 

ഉടൽ നടത്തങ്ങളിലേക്ക് പടരും വള്ളിച്ചെടി എന്ന് കരുതും ദൈവം

കൂടെ പടരും ദൈവവും


കാലുകൾ പക്ഷികളാകുന്നില്ലെങ്കിൽ

ചെരുപ്പുകൾ പക്ഷിക്കൂടുകൾ

എന്ന് ഞാൻ അപ്പോഴും കാലുകളെ പറഞ്ഞുപഠിപ്പിച്ചു


ഞാൻ പറക്കാത്ത കിളി എന്ന് കാലുകളെ

അഭിസംബോധന ചെയ്യുമ്പോഴെല്ലാം

കാലടികൾ, നൃത്തം എഴുതിപ്പഠിക്കും

സ്ലേറ്റുകളായി


എത്രയോ കിളികൾ  

ഒരുമിച്ച് പറക്കുമ്പോൾ രൂപപ്പെടും ഓളങ്ങളിൽ

നീലനിറം കൂട്ടിവെച്ച ആകാശം

ഇളംനീലനിറങ്ങളിൽ 

ദൈവത്തിൻ്റെ കാലിൽ ചെന്ന് തട്ടുന്നു

ഓളങ്ങൾ പക്ഷിക്കൂടുകൾ എന്ന് 

ഉലയും ദൈവം


ദൈവം സമൂഹങ്ങളിലേക്ക്

കാലിട്ടിരിക്കുന്നു

മീനുകൾ പോലെ മതങ്ങൾ

ദൈവത്തിൻ്റെ കാലുകളിൽ വന്ന് കൊത്തുന്നു


ദൈവം സമൂഹങ്ങളിലേക്ക് വന്ന്  

എത്തിനോക്കുമ്പോഴെല്ലാം

ദൈവം കാലുയർത്തുന്നു

ദൈവം കൈയ്യുകൾ ഉയർത്തുന്നു

ഉടലിൻ്റെ കൈയ്യുറയിട്ട് ദൈവം

മതങ്ങൾക്ക് 

മനുഷ്യർക്ക് തീറ്റയിട്ട് കൊടുക്കുന്നു


മനുഷ്യരുടെ കാലുകൾ നടത്തങ്ങളിൽ

തുടരുമ്പോഴും 

തലകൾ മതങ്ങളിൽ പ്രത്യയശാസ്‌ത്രങ്ങളിൽ അന്ധമായി തുടരുന്നു

ഊർജ്ജശാസ്‌ത്രത്തിലെ ജഡത്വം

എന്ന് യുക്തിവാദിയാകും ദൈവം


കഥയറിയാതെ ആട്ടം കാണുന്ന

ഒരു സഹോദരൻ എല്ലാക്കാലത്തും

എല്ലാ സമൂഹങ്ങളിലും എല്ലാ മതങ്ങളിലും ഉണ്ടായിരുന്നല്ലോ


അയാൾ എന്ത് ചെയ്യുന്നു

എന്ന് ദൈവം ചോദിക്കും

എന്ന് ഞാൻ ഭയക്കുന്നു


കഥയറിയാത്തവരിൽ നിന്നും ദൈവം

ആട്ടം തട്ടിപ്പറിച്ചോടുന്നു


അടക്കങ്ങളിൽ ദൈവം

ഒരു കഥാകാരിയുടെ പരാതിയായി

മാറുന്നു

എന്തൊരു ഭ്രാന്തനാടോ താൻ

എന്നതിശയിക്കുന്ന ദൈവത്തിനേ അവൾ കൂടെ കൊണ്ട് നടക്കുന്നു


കവിതയെഴുതുന്നു എന്ന ഉത്തരം

ഞാൻ രാകിയെടുക്കുമ്പോഴും

ആദ്യകാല റിബലാകും ദൈവം

ദൈവത്തെ മെരുക്കുവാൻ പോകും

ഞാനെന്ന വാക്ക് അവളുടെ മെരുക്കുഉടലിൽ കുരുങ്ങി

മടങ്ങുന്നു


കാലങ്ങളിൽ കലകളിൽ

ദൈവത്തിൻ്റെ മെരുക്കു ഉടലാവും

മനുഷ്യൻ


തൻ്റെ മനുഷ്യത്വം,

തിരിഞ്ഞ് നിൽക്കുന്ന മനുഷ്യൻ്റെ ചുമലിലാണെന്ന്

ദൈവം കരുതുന്നു

മതങ്ങളുടെ ഏലസ്സയിൽ

ദൈവം ഇപ്പോൾ ഏറ്റിവിടുന്ന ഒരു വാക്ക്


കുരുവികളും മനുഷ്യരും 

ഒരേ ദിശയിൽ പറക്കുന്ന ഇടങ്ങളിൽ

നിറങ്ങളിൽ 

മനുഷ്യൻ്റെയും കുരുവികളുടേയും കാലുകൾ തമ്മിൽ

കുരുങ്ങുന്ന ഇടനാഴികളിൽ

ദൈവം കുരുവികളുടെ ഉടക്കറുക്കുന്നു

മനുഷ്യരെ ഇരുത്തങ്ങളിൽ ചീകിക്കെട്ടിവെക്കുന്നു


കുരുവികളേയും ആകാശത്തേയും

ആസ്വദിക്കുവാൻ വരട്ടെ,

നിഷ്‌ക്കളങ്കതയുടെ ഇന്ധനമുള്ള

വാഹനമേ

എന്ന സമൂഹത്തോടുള്ള 

എൻ്റെ പരിഹാസം

ദൈവത്തിനത്ര ഇഷ്ടപ്പെട്ടിട്ടില്ല

എന്ന് തോന്നുന്നു!

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

ക്ലിയറൻസ് കവിതകൾ (വർഷാന്ത്യപ്പതിപ്പ്)

മഴ  സ്കൂൾ, അവധിക്കു അടച്ചിട്ടപ്പോൾ അലഞ്ഞു തിരിഞ്ഞ മേഘങ്ങൾ ഇട്ടു അഴുക്കാക്കിയ വിഴുപ്പ്വസ്ത്രങ്ങളെ നനച്ചു ആകാശത്ത്  അലക്കി വിരിക്കുമ്പോൾ തുറന്ന സ്കൂളിന്റെ മുകളിൽ പെയ്യുന്നു തുരു തുരെ തോരാത്ത കനത്ത മഴ (അത് കൊണ്ടാവുമോ മഴയ്ക്ക് നിറമുള്ള യുണിഫോംഇല്ലാത്തതു സ്കൂളിൽ കയറ്റാത്തതും യുണിഫോം നിര്ബന്ധം ഇല്ലാത്ത ചോരുന്ന സർക്കാർ സ്കൂളിൽ മാത്രം കുഞ്ഞു മഴ പഠിക്കാൻ വരുന്നതും കുട്ടികൾ അവിടുന്ന് കൊഴിഞ്ഞു പോകുന്നതും ?  ഏയ്‌ ആവില്ല അല്ലേ) പുഴ അത് മഴ തന്നെ  സൂര്യൻ  വെയിൽ നീട്ടി  വേനലെറിയുന്നു പക്ഷികൾ തൊണ്ടവരണ്ടു  ദാഹിച്ചു ചിലയ്ക്കുന്നു  മഴ മുഴക്കി വേഴാമ്പൽ  മഴയ്ക്ക് യാചിക്കുന്നു  പക്ഷിയ്ക്ക്  വേണ്ടി  മഴ  ചുരുട്ടി,  അതു  ചുരുക്കി മേഘം മരം  പോലെ പെയ്യുന്നു   മരംകൊത്തി  അത് കൊത്തി  മഴത്തുള്ളികളാക്കുന്നു  അത് കണ്ടു  പുഴ  പിണങ്ങി ച്ചി ണുങ്ങുന്നു  അത് കേട്ട്  സഹികെട്ട് വെള്ളം കൂട്ടി, മഴ നീട്ടി പിന്നെ പുഴ ...