Skip to main content

നമുക്ക് നടത്തം കുരുവികൾ



എനിക്ക് ഹാ എന്ന വാക്ക് തൂക്കി
എനിക്കില്ലാത്ത ജനൽ
തുറന്നിടാൻ തോന്നുന്നു.

എനിക്കില്ലാത്ത എന്ന വാക്കാണ്
ആ ജനൽപ്പാളിയുടെ കണ്ണാടിയായി
എന്നേ കൂടുതൽ സുതാര്യമാക്കുന്നത്

കടന്ന് വരുന്ന വെളിച്ചത്തിൽ 
കാണപ്പെടും കൂടുതൽ കൂടുതൽ വീടുകൾ

അതിലേതാണ് എൻ്റെ വീട്
എന്ന തിരച്ചിൽ എന്നിൽ 
കൂടുതൽ കൂടുതൽ കണ്ണുകളെ നിർമ്മിക്കുന്നു

നമ്മൾ കുരുവികളാവും
സന്ദേഹങ്ങളിൽ ഇരിക്കുന്നു
ഏറ്റവും പുതിയ കുരുവികൾ
എന്ന് പകലുകൾ

2

തുറന്നിട്ട വീടുകൾ പരിസരങ്ങളിൽ, ജനാലകളേക്കാൾ
കൂടുതൽ കൂടുതൽ നമ്മളേ നിർമ്മിക്കുന്നു

ഏറ്റവും പുതിയ പകലുകളിൽ
ഏറ്റവും പഴയ പകലുകൾ വിരുന്നുകാർ
ഏറ്റവും പഴക്കമുള്ള പ്രകാശം
അപ്പോഴും നമ്മൾ ജനാലകളിലൂടെ വിളമ്പുന്നില്ല

നമ്മൾ പഴകിയ പകലുകളാകും
വരും കാലങ്ങളിൽ
തുറന്നിടാൻ 
ഇന്നിലേക്ക് വീണുകിടക്കും 
അന്നിൻ്റെ ഒരു നിഴൽ കരുതുന്നു

ബുദ്ധനിലെ ഏറ്റവും പഴയ
മൃദുവായ പ്രതിമ മാത്രം മുറിയിൽ

ബുദ്ധപ്രതിമകളുടെ നിഴലുകൾ
ധ്യാനിക്കുന്നില്ല
ബുദ്ധനിലേക്ക് അവ തുറക്കപ്പെടുന്നില്ല
ധ്യാനിച്ച് പ്രതിമകൾക്കും ബുദ്ധനും
ഒരേ സമയം മടുത്തിരിക്കുന്നു

ബുദ്ധനിടുന്ന കോട്ടുവായകൾ
പ്രതിമകളിൽ തട്ടി ധ്യാനങ്ങളിൽ
തങ്ങിനിൽക്കുന്നു

കോട്ടുവായിടുന്ന ബുദ്ധൻ
ഒരിടത്തും
ഒരു പ്രതിമയുമാവുന്നില്ല

പ്രതിമയിൽ നിന്ന് പുറത്ത് കടക്കണോ
മടുപ്പിൽ നിന്ന് പുറത്ത് കടക്കണോ
എന്ന് സംശയങ്ങളിൽ ധ്യാനിച്ച് നിർമ്മിച്ച
നമ്മുടെ ബുദ്ധശിൽപ്പങ്ങൾ

ഒരിക്കൽ വെച്ച
ധ്യാനത്തിന്നരികിൽ
ചന്ദ്രക്കല കോട്ടുവായകൾ

എൻ്റെ ആകാംക്ഷകളെ
ഉത്കണ്ഠകളേ
ആരുടേതുമല്ലാത്ത വിഷാദങ്ങളെ
അഭിസംബോധന ചെയ്ത്
ആരോ സംസാരിക്കുന്നുണ്ട്

ശ്ശ് എന്നത് 
ഒച്ച വെക്കരുത് എന്ന വാക്കാവുകയാണ്
പതിയേ

3

ശാസ്ത്ര പ്രദർശനമേളയിലെ
പകലുകൾ പ്രദർശിപ്പിക്കും
വൈകുന്നേരങ്ങളുടെ സ്റ്റാളുകൾ

വൈകുന്നേരങ്ങളുടെ മ്യൂസിയങ്ങളിൽ
അസ്തമയചുവപ്പുള്ള നമ്മൾ
സന്ദർശകർ

സന്ദർശകനാകും സൂര്യൻ
കടന്നുപോകുന്നതിൻ്റെ രശ്മികൾ

അടയുന്ന വാതിലുകൾ കൊണ്ടാണ്
സാധാരണയായി
വീടുകൾ നിർമ്മിച്ചിരിക്കുന്നത്
അറിയില്ല എന്ന വാക്കു തൂക്കുമ്പോൾ
വാതിലുകൾ അടയുന്ന വീടുകൾ

നടത്തം ഒരു ബെഞ്ചാകുമെങ്കിൽ
അത് പിടിച്ചിട്ട് എൻ്റെ മടുപ്പ്
ഇരിക്കുന്നു
അതിൽ പങ്കെടുക്കാത്ത ഉടൽ
കാലുകളിൽ തുടരുന്നു

പാദസരത്തിൻ്റെ 
വാതിൽ കൊതിക്കുന്ന
ഒരു കതക് എന്ന് നീ
നിൻ്റെ കാലിനേ

പകൽ നമ്മൾ അണിഞ്ഞിട്ടില്ല
പറക്കൽ നമ്മൾ തുറക്കുന്നില്ല
തുടരുന്നവരിൽ നമ്മൾ ഇപ്പോഴും
നമുക്ക് നടത്തം കുരുവികൾ !

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...