Skip to main content

നമുക്ക് നടത്തം കുരുവികൾ



എനിക്ക് ഹാ എന്ന വാക്ക് തൂക്കി
എനിക്കില്ലാത്ത ജനൽ
തുറന്നിടാൻ തോന്നുന്നു.

എനിക്കില്ലാത്ത എന്ന വാക്കാണ്
ആ ജനൽപ്പാളിയുടെ കണ്ണാടിയായി
എന്നേ കൂടുതൽ സുതാര്യമാക്കുന്നത്

കടന്ന് വരുന്ന വെളിച്ചത്തിൽ 
കാണപ്പെടും കൂടുതൽ കൂടുതൽ വീടുകൾ

അതിലേതാണ് എൻ്റെ വീട്
എന്ന തിരച്ചിൽ എന്നിൽ 
കൂടുതൽ കൂടുതൽ കണ്ണുകളെ നിർമ്മിക്കുന്നു

നമ്മൾ കുരുവികളാവും
സന്ദേഹങ്ങളിൽ ഇരിക്കുന്നു
ഏറ്റവും പുതിയ കുരുവികൾ
എന്ന് പകലുകൾ

2

തുറന്നിട്ട വീടുകൾ പരിസരങ്ങളിൽ, ജനാലകളേക്കാൾ
കൂടുതൽ കൂടുതൽ നമ്മളേ നിർമ്മിക്കുന്നു

ഏറ്റവും പുതിയ പകലുകളിൽ
ഏറ്റവും പഴയ പകലുകൾ വിരുന്നുകാർ
ഏറ്റവും പഴക്കമുള്ള പ്രകാശം
അപ്പോഴും നമ്മൾ ജനാലകളിലൂടെ വിളമ്പുന്നില്ല

നമ്മൾ പഴകിയ പകലുകളാകും
വരും കാലങ്ങളിൽ
തുറന്നിടാൻ 
ഇന്നിലേക്ക് വീണുകിടക്കും 
അന്നിൻ്റെ ഒരു നിഴൽ കരുതുന്നു

ബുദ്ധനിലെ ഏറ്റവും പഴയ
മൃദുവായ പ്രതിമ മാത്രം മുറിയിൽ

ബുദ്ധപ്രതിമകളുടെ നിഴലുകൾ
ധ്യാനിക്കുന്നില്ല
ബുദ്ധനിലേക്ക് അവ തുറക്കപ്പെടുന്നില്ല
ധ്യാനിച്ച് പ്രതിമകൾക്കും ബുദ്ധനും
ഒരേ സമയം മടുത്തിരിക്കുന്നു

ബുദ്ധനിടുന്ന കോട്ടുവായകൾ
പ്രതിമകളിൽ തട്ടി ധ്യാനങ്ങളിൽ
തങ്ങിനിൽക്കുന്നു

കോട്ടുവായിടുന്ന ബുദ്ധൻ
ഒരിടത്തും
ഒരു പ്രതിമയുമാവുന്നില്ല

പ്രതിമയിൽ നിന്ന് പുറത്ത് കടക്കണോ
മടുപ്പിൽ നിന്ന് പുറത്ത് കടക്കണോ
എന്ന് സംശയങ്ങളിൽ ധ്യാനിച്ച് നിർമ്മിച്ച
നമ്മുടെ ബുദ്ധശിൽപ്പങ്ങൾ

ഒരിക്കൽ വെച്ച
ധ്യാനത്തിന്നരികിൽ
ചന്ദ്രക്കല കോട്ടുവായകൾ

എൻ്റെ ആകാംക്ഷകളെ
ഉത്കണ്ഠകളേ
ആരുടേതുമല്ലാത്ത വിഷാദങ്ങളെ
അഭിസംബോധന ചെയ്ത്
ആരോ സംസാരിക്കുന്നുണ്ട്

ശ്ശ് എന്നത് 
ഒച്ച വെക്കരുത് എന്ന വാക്കാവുകയാണ്
പതിയേ

3

ശാസ്ത്ര പ്രദർശനമേളയിലെ
പകലുകൾ പ്രദർശിപ്പിക്കും
വൈകുന്നേരങ്ങളുടെ സ്റ്റാളുകൾ

വൈകുന്നേരങ്ങളുടെ മ്യൂസിയങ്ങളിൽ
അസ്തമയചുവപ്പുള്ള നമ്മൾ
സന്ദർശകർ

സന്ദർശകനാകും സൂര്യൻ
കടന്നുപോകുന്നതിൻ്റെ രശ്മികൾ

അടയുന്ന വാതിലുകൾ കൊണ്ടാണ്
സാധാരണയായി
വീടുകൾ നിർമ്മിച്ചിരിക്കുന്നത്
അറിയില്ല എന്ന വാക്കു തൂക്കുമ്പോൾ
വാതിലുകൾ അടയുന്ന വീടുകൾ

നടത്തം ഒരു ബെഞ്ചാകുമെങ്കിൽ
അത് പിടിച്ചിട്ട് എൻ്റെ മടുപ്പ്
ഇരിക്കുന്നു
അതിൽ പങ്കെടുക്കാത്ത ഉടൽ
കാലുകളിൽ തുടരുന്നു

പാദസരത്തിൻ്റെ 
വാതിൽ കൊതിക്കുന്ന
ഒരു കതക് എന്ന് നീ
നിൻ്റെ കാലിനേ

പകൽ നമ്മൾ അണിഞ്ഞിട്ടില്ല
പറക്കൽ നമ്മൾ തുറക്കുന്നില്ല
തുടരുന്നവരിൽ നമ്മൾ ഇപ്പോഴും
നമുക്ക് നടത്തം കുരുവികൾ !

Comments

ജനപ്രിയ പോസ്റ്റുകൾ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ