Skip to main content

Posts

Showing posts from January, 2025

വിഷാദിയുടെ കാലടികൾ

കാലടികൾ കൊണ്ട് എന്തൊക്കെ ചെയ്യാം  കാലടികൾ കൊണ്ട് ദൂരമുണ്ടാക്കാം അതിലൂടെ നടക്കാം എന്നൊക്കെയായിരുന്നു ധാരണ എങ്കിലും ഞാൻ കാലടികൾ കൊണ്ട് സ്ലേറ്റുണ്ടാക്കാം അതിൽ നടത്തം എന്നെഴുതാം എന്ന് കരുതി രണ്ട് താളുകളായി കാലടികൾ മഴ പെയ്യുമ്പോൾ മഷിത്തണ്ട് ചെടിയാവും ഉടൽ അരക്കെട്ടിൻ്റെ കുത്തിക്കെട്ടുള്ള നടത്തത്തിൻ്റെ പുസ്തകം എന്ന് മഴ, തുള്ളികളിൽ തിരുത്തി  ഓരോ മഴയത്തും മഴക്കാലത്തും വഴിയിൽ വീണു കിളിർത്തു ഉടലാകെ നടത്തത്തിൻ്റെ തളിര് ഞാൻ നടത്തത്തിൻ്റെ ആൽബം സൂക്ഷിക്കുന്ന ഒരാൾ ഇപ്പോൾ എനിക്ക് കഴിയുന്നു, ആകാശം ഒരു സസ്യമല്ല എന്ന് പക്ഷികൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുവാൻ പക്ഷികൾ മനസ്സ് സൂക്ഷിക്കുവാൻ എന്നെ ഏൽപ്പിക്കുന്നു ചിറക് എൻ്റെ നോവല്ല എന്നായി പക്ഷികൾ ഹൃദയത്തിൻ്റെ വള്ളിച്ചെട്ടിക്ക് പടരുവാൻ മിടിപ്പിൻ്റെ മരം നട്ടതിന്നരികിൽ പക്ഷിക്കൊതി കൊണ്ട് നിർമ്മിച്ച ആകാശം കട്ടെടുക്കുകയായിരുന്നു അതും ഒരു പക്ഷിപ്പൊതി വെയ്ക്കുവാൻ ആകാശത്തിൻ്റെ ദയ എന്ന  പക്ഷിക്കിടാൻ വെച്ചിരുന്ന പേര് കട്ടെടുക്കും പക്ഷിക്കുടുക്കകൾ കട്ടെടുപ്പുകളുടെ കുടുക്ക അരക്കെട്ടുകൾ കൊണ്ട് പൊട്ടിക്കുന്നു ഒരു നടത്തം എടുക്കുന്നു ചുണ്ടിൽ ഒലീവില പോലെ ആകാശത...

മഞ്ഞിനേ നിയമിക്കുന്നു

ഒരു അടർന്ന് വീഴൽ ഇതിലും മനോഹരമായി വലിച്ചിഴക്കുവാനാകില്ലതന്നെ എടുത്തുവെയ്ക്കുവാനാകില്ല പൂവിൽ കൊള്ളില്ല ഒരിലക്കുമ്പിളിൽ ആയതിനാൽ  കുതിർത്ത് മെടയും മുമ്പ്  ഒരു തുമ്പി പൂരിപ്പിച്ച് വിടും അതിൻ്റെ വിട്ടുവിട്ടു പറക്കലിൽ ചെന്ന് മുട്ടുന്നു പിന്നേ തിരികേവരുന്നു ഒരു കൊഴിഞ്ഞുവീഴലിൽ ഋതു എടുത്തുവെച്ചതെല്ലാം പൂക്കളാവുന്ന പോലെ വസന്തത്തിൻ്റെ മേൽവിലാസം അവൾ വസന്തത്തിൻ്റെ മേൽവിലാസമുള്ള കത്തായിരുന്നു എന്നും, എന്നാകിലും ഒരു ഓലേഞ്ഞാലിക്കുരുവി അടക്കിപ്പിടിക്കും അതിൻ്റെ ആത്മരഹസ്യം  അത് കാതിൽ പറഞ്ഞ പോലെ കാറ്റിൻ്റെ ഓരോ അടരിലും  അതിൻ്റെ പാതിയുലച്ചിൽ മഴ മെടയും തുരുമ്പുമണമുള്ള ജലത്തിനോടാണ് വാരിയിൽ നിന്നും ഇറ്റുവീഴും മുമ്പ് തോരുന്നതിൻ്റെ നോവിട്ടു വെച്ച മൺകലത്തിൽ അതിൻ്റെ അവസാനതുള്ളികളോട് മഴയുടേയും ഓലയുടേയും തള്ളവിരൽക്കാലങ്ങൾ കൃത്യമായിപ്പറഞ്ഞാൽ അമ്മജലം കൊഴിഞ്ഞ് വീഴലുകൾ അവിടെ നിർത്തി പൂക്കൾ ഇതളുകൾ  വിരിയലുകൾ ഞൊറിഞ്ഞുടുക്കുന്നു അടർന്ന് വീഴലുകൾ അടക്കിപ്പിടിച്ച് മണം പൊതിഞ്ഞെടുത്ത് വെളുപ്പിൽ ഒരു മുല്ലപ്പൂ എടുക്കും ഭാരം, അതിലും പതിയേ നിലത്തിടുന്നു കുഞ്ഞുമഞ്ഞപ്പൂക്കളിൽ, മഞ്ഞ്, കാലവുമായി വെച്ച ഉടമ്പടിയി...

അതിഥി എന്ന വിധം ദൈവം

ഒരു അതിഥിക്ക് ഒരു മുറി കൊടുക്കുന്നത് പോലെ ദൈവത്തിന് ഒരു ഉറപ്പ് കൊടുക്കുന്നു (അപ്രതീക്ഷിതമായി വന്നത് എന്നത് അതിഥിയിൽ നിന്നും  കവിത ഇവിടെ മറച്ച് വെക്കുന്നുണ്ട്) എന്നിട്ടും ദൈവം അപ്രതീക്ഷിതം എന്ന വാക്ക് മാറ്റി വെച്ച് മുറി ഉപയോഗിക്കുന്നു ഉറപ്പ് എങ്ങിനെ ഒരു മുറിയായെന്ന് കവിതക്ക് ഇപ്പോഴും മനസ്സിലാവുന്നില്ല കവിതക്ക് പുറത്ത് നിൽക്കും വീടിനും പൂജാമുറി എന്ന ഉറപ്പിൽ ഒരതിഥി എങ്ങനെ ദൈവമായി എന്ന് ഞാനും ചോദിക്കുന്നില്ല ചോദ്യങ്ങൾ അതിഥികളല്ല  ഉത്തരങ്ങൾ ആതിഥേയരും എല്ലാ ചോദ്യങ്ങൾക്കും ഉറപ്പുകൾക്കും പുറത്ത് നിൽക്കും ദൈവം എന്നിട്ടും ദൈവം  ചോദ്യം ചെയ്യുവാൻ പാടില്ലാത്ത അടച്ചുറപ്പുള്ള മുറിയിൽ തുടരുന്നു (എല്ലാ ഉറപ്പുകളും മറച്ച് വെക്കേണ്ടതാണെന്ന് എനിക്കിപ്പോൾ മനസ്സിലാവുന്നുണ്ട്) എനിക്കൊപ്പം മുറിയും ഇപ്പോൾ വീടിനുള്ളിൽ പരുങ്ങുന്നു ജനലിലൂടെ നോക്കുമ്പോൾ പിൻവശം മാത്രം കാണാവുന്ന മീൻകാരിയുടെ കൊട്ടയിലെ മീനുകളായിരിയ്ക്കുന്നു ഉറപ്പ് എന്നിട്ടും ജെൻ്റർന്യൂട്രാലിറ്റി എവിടെ എന്ന് ദൈവം ചോദിക്കുന്നില്ല ഉടുക്കാവുന്ന ഒരു സാംസ്കാരിക ദ്രാവകമാവും കൈലി ദൈവം അതിൽ ചിത്രകാരൻ്റെ ബ്രഷിനാൽ കളങ്ങളുടെ സ്ട്രോക്കിടുന്നു മീൻകാരിയ...

കാതുകൾ വിഷാദികൾ

വിഷാദത്തിന് പഠിക്കുന്നു വിഷാദത്തിൻ്റെ ടെക്സ്റ്റ്ബുക്കാവും പാട്ടുകൾ കാതുകൾ വിഷാദികൾ കാതുകൾ നാടകവണ്ടികളിൽ സഞ്ചരിക്കുന്നു ഓരോ കാതിനും ഓരോ ജാലകങ്ങൾ പാട്ടുകൾക്ക് നാടകവണ്ടിയുടെ  ചമയങ്ങൾ ഇട്ടുകൊടുക്കുന്നു വൈകുന്നേരത്തിന് അസ്തമയത്തിൻ്റെ ചമയങ്ങൾ ഒരു പക്ഷേ അനാവശ്യമായത് വിഷാദകാലങ്ങളുടെ ജപമാലയാവും മഞ്ഞ് വണ്ടികൾ നാടകങ്ങളെ കൊണ്ട് പണിയെടുപ്പിക്കുന്നു ഒരു കാതിൻ്റെ പാതിയിൽ ഈണത്തിൻ്റെ നൂലിട്ട് കെട്ടിയ തെറുത്ത പാട്ട് വീണ്ടും തിരുകിവെക്കുന്നു കാതുകളെ മാറ്റിയിരുത്തുന്നു നീലക്കാത് അതിന് നീലനിറമുള്ള തുണികൊണ്ട് ഒരു തൊട്ടിൽ വേണമെന്ന് തോന്നുന്നു നീലപ്പൊന്മാനുകളെ ഉണർത്തി കാതിൻ്റെ കാടുകളിലേക്ക് പറഞ്ഞുവിടുന്നു പൊന്മാനിൻ്റെ ഓർമ്മയിൽ ഉണർന്നിരിക്കുന്നു ദുഃഖം പൊന്നാണെന്ന് അതിൽ കമ്മലുകൾ  എത്രവേണമെങ്കിലും ഡിസൈൻ ചെയ്യാമെന്ന് അപ്പോഴും വിഷാദം കാതുകളുടെയും ഭൂതകാലത്തിൻ്റേയും തട്ടാൻ എന്നാലും  എത്ര കൂട്ടി വെച്ചാലും  ഒരു മൂക്കുത്തിക്കുള്ള പൊന്ന് ദുഃഖത്തിൽ തികയില്ലെന്ന് വിഷാദകാലങ്ങളുടെ തട്ടാൻ ഒരു ജീവിതത്തിനും തികയാത്ത പൊന്നാവണം പ്രണയം  വിഷാദകാലത്തിലെ യുഗ്മഗാനങ്ങൾ അപ്പോഴും വരികൾ ഊതി കത്തിക്കുന്നു കാതുകൾ ഈണ...

വീഴ്ച്ചയുടെ കാലുള്ള പൂച്ച വിപണിയിൽ ഇടപെടും വിധം

ഒരു പായ്ക്കപ്പലാവും മനസ്സ് ഉടൽ അതിൻ്റെ കാറ്റും സൂര്യൻ ഒരു കവർപാലാണെന്ന് എൻ്റെ പകലിനെ ബോധ്യപ്പെടുത്തുവാനുള്ള ശ്രമങ്ങൾക്കിടയിൽ എൻ്റെ ശലഭക്കുഞ്ഞുങ്ങൾ അവയ്ക്ക് ഇളംനീല  ആവോളം ആസ്വദിച്ച്  കോരിയൊഴിച്ച് കളിക്കാവുന്ന വിധം ആകാശം ശൂന്യതയുടെ പിടിയുള്ള മഗ്ഗായി പതിയേ അതിൻ്റെ സാവകാശത്തെ അതിലും പതിയേ ആകാശം മറികടക്കും വിധം രണ്ട് സാവകാശങ്ങളുണ്ടായി ആദ്യത്തെ സാവകാശം ഞാനായി രണ്ടാമത്തേത് അവളും ഞങ്ങൾ സാവകാശങ്ങളുടെ  സാധ്യതകളുള്ള രണ്ട് ബൂത്തുകളായി ഞങ്ങൾക്ക് മുകളിലൂടെ മേഘങ്ങൾ കടന്നുപോയി പുതുക്കത്തിനായി അവയുടെ മത്സരങ്ങൾ നിശ്വാസങ്ങളുണ്ടായി ഒട്ടും ധൃതിയില്ലാത്ത നെടുവീർപ്പുകളുണ്ടായി ഒട്ടും ധൃതിയില്ലാതെ സൂര്യൻ  വെയിലിൻ്റെ പിടിയുള്ള കപ്പായി  പകലിനും താഴെ ഞങ്ങളുടെ മേഘങ്ങൾ ചൂടില്ലാത്ത വെയിൽ കോരിയൊഴിച്ച്  കളിയുമായി ഒരു വൈക്കോൽത്തുറുവാകും ഭാഷ വാക്കുകൾക്കിടയിൽ മേയും മോരിലെ പുളിയുടെ ഉടലുള്ള പശു ശരിക്കും എനിക്ക് പാല് വേണ്ട  പകരം ഒരു കവിളിൽ കൊള്ളുന്ന തണുപ്പ്  അതുമല്ലെങ്കിൽ ഒരു കവറിൽ കൊള്ളുന്ന പ്രഭാതം  അതുമതി കുമ്പിൾ എന്ന വാക്ക് എവിടേയും തിരഞ്ഞില്ല ഞാനും അവളും പാലുപോലെ കവറിൽ വരും പ്...

ഇലയേപ്പോലെ ഉപമയിലേക്കായുന്നു രൂപകത്തിലേക്ക് തിരികേയെത്തുന്നു

കാറ്റിൽ ഇലയേപ്പോലെ  പങ്കെടുക്കുവാൻ ആയുകയും തിരികേ  മനുഷ്യനേപ്പോലെ കാലുകളിലേക്ക്  തന്നെ തിരിച്ചെത്തുകയും ചെയ്യുന്ന അതേ മനുഷ്യനെ പരിചയപ്പെടുന്നു പങ്കെടുക്കുന്നതിൻ്റെ മാത്രമല്ല ആയുന്നതിൻ്റേയും ഉലയുന്നതിൻ്റേയും ആനന്ദം മരം ഇലകളിൽ സൂക്ഷിക്കുന്നു മനുഷ്യൻ കാലുകളിലും പലവട്ടം തിരിച്ചെത്തുന്നതിൻ്റേയും  ഒരിക്കൽ മാത്രം തിരിച്ചെത്താത്തതിൻ്റെ ആനന്ദം അരക്കെട്ടിൽ. നോക്കിനിൽക്കുമ്പോൾ മനുഷ്യനിൽ, മനുഷ്യനെന്ന അതേ വാക്കിൽ  മനുഷ്യൻ വീഴ്ച്ചകളുടെ താക്കോലുള്ള കാലുകളുടെ സൂക്ഷിപ്പുകാരൻ പ്രവാസം പോലെ  ആകാശത്ത്  ഇലകൾ സൂക്ഷിക്കുന്നതെല്ലാം ഒരു പക്ഷേ ഞെട്ടിനും സ്വാഭാവികതയ്ക്കും ഇടയിൽ ഇല അതിൻ്റെ കലഹങ്ങൾ ഇട്ടുവെക്കുമിടം  മരമാകുന്നത് പോലെ  അത്രയും ലളിതം ചെടി കടന്ന് വള്ളികൾ അലങ്കാരങ്ങൾ മണ്ണിന്നടിയിലെ ശിൽപ്പങ്ങൾ, വേരുകൾ മറിച്ചുനോക്കുന്നു ചിത്രങ്ങൾ വകഞ്ഞ് ശലഭങ്ങൾ വകഞ്ഞ് ആകാശവും ഒരു സന്ദർശകൻ്റെ നടത്തം പൂർത്തിയാക്കുന്നു ഇലകൾ സന്ദർശനവും ആകാശം ദൃശ്വവുമാകുന്നിടത്ത് ഇലകൾ നടത്തം മാത്രം വകയുന്നു ഉലച്ചിലുകൾ കരുതുന്നു മണ്ണ് വകഞ്ഞ് മരം ഉടച്ച് ദൂരം ഉലച്ച് ദൃശ്യങ്ങൾ ശിൽപ്പങ്ങൾ പുർത്തിയാക്കുന്നി...

മഴ തിരയും വാക്ക്

അപകർഷതാബോധമുളളവൻ എഴുതും കവിതകളൊന്നും ഒരു കാലത്തും ലളിതമായിരിക്കില്ല നിരൂപകൻ നിരീക്ഷിക്കുന്നു പെയ്യുന്ന മഴ കണ്ണാടിയിൽ കണ്ട് പ്രതിബിംബങ്ങളോടിടഞ്ഞ് അതിൻ്റെ അടരുകളോട് അഭിമുഖം നടത്തുകയായിരുന്നു ഞാൻ തോരുവാൻ പുറത്ത് വട്ടം കൂട്ടും മഴ അഭിമുഖത്തോളം മഴ തുടരുന്നു പ്രതിബിംബങ്ങൾ അതിൽ,  തല തുവർത്തുന്നു  മഴ അഭിമുഖം തുടയ്ക്കുന്നു നനയാതെ ഒരു വാക്കിൽ കയറി  കവിത നിൽക്കുന്നു പുറത്ത് തവണകളായി തോരും മഴ  സാഹിത്യത്തിലെ മഴ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഞാൻ ചോദ്യം നീട്ടുന്നു മഴ ചോദ്യം കേട്ടില്ലെന്ന് നടിക്കുന്നു പൊതുവേ കൊടുങ്കാറ്റുകൾ ശാന്തതയിൽ നിന്നും രൂപം കൊള്ളുന്നു കവിത നിരീക്ഷിക്കുന്നു കൊടുങ്കാറ്റുകൾ കൊണ്ട് മനുഷ്യർക്കുള്ള ഉപയോഗങ്ങൾ? നിരൂപകൻ തുടരുന്നു പതിയേ അധ്യാപകൻ തോൽപ്പിച്ച കുട്ടിയാവും കവിത കൊടുങ്കാറ്റുകളും ശാന്തതയും കൊണ്ട് നിർമ്മിച്ച സീബ്രാ ക്രോസിങ്ങിൽ കവിതയിലെ ഒരു വാക്ക് നിൽക്കുന്നു തോർന്ന മഴ പിന്നെയും പ്രാചീനമായ എന്തിനോ തിരക്ക് കൂട്ടുന്നു ഇരയ്ക്കും വേട്ടയാടലിനും ഇടയിൽ മൃഗത്തിൻ്റെ വായിൽ നിന്നും, നിലത്ത് വീണ ഒരു വാക്കിൽ മുരൾച്ച കലരുന്നു തോരുവാനോളം ഉള്ള തിരക്ക്, പെയ്യുവാനില്ല ഒരു മഴയ്ക്കും ...