Skip to main content

ഏത് പൂക്കൾക്കിടയിൽ

അതിന്റെ ചന്ദ്രനേയും കൂട്ടി
തലേന്നത്തെ
നിലാവ് 
വീടിന് പിറകുവശത്ത്
പവിഴമല്ലിയാകുവാൻ വരുന്നിടത്ത്

നാലിതളുള്ള ജാലകങ്ങൾ
നോട്ടം പുരട്ടി
കൊഴിഞ്ഞ് വീണ് മുല്ലയായി കിടക്കുന്നിടത്ത്

വീട് ഒരു കടവാകുന്ന ഇടത്ത്
ജാലകങ്ങൾ പിറകിൽ പുഴയാവുന്ന
ഇടത്ത്

വസന്തം ഒഴുക്കാവുന്ന പുഴയിൽ
നീലനിറത്തിൽ,
പൂക്കളുടെ കടത്തുകാരനാവുന്നു
എന്നും ഓരോ തോണി അധികം വരുന്നു

എന്റെ ഒന്നാം ഏകാന്തത എന്നും
നീയാകുന്ന ഇടത്ത്
പവിഴമല്ലിയെ രണ്ടാം ഏകാന്തതയാക്കുന്നു

ഇന്നലെയുടെ കടത്തുകാരൻ
എന്നും 
ഇന്നലെയേയും അക്കരെ കടത്തുന്നു

അങ്ങനെയിരിക്കേ
അവിചാരിതമായി ഒരു ദിവസം
അധികം വരുന്ന
രണ്ടാം ഏകാന്തത

ഒന്ന് ചിന്തിച്ചുനോക്കൂ
അങ്ങനേയിരിക്കെ ഒരിക്കൽ
തലേന്ന് ഉണ്ടായില്ല

ഇന്നലെകൾ നഷ്ടപ്പെട്ടുപോയ ഒരാൾ

ഇനി അങ്ങനെയൊരാൾ
ഉണരുന്നത് 
വേണ്ടാന്ന് വെയ്ക്കുകയാണെങ്കിൽ
ഏത് പൂക്കൾക്കിടയിൽ
അയാൾ  കൊഴിഞ്ഞുകിടക്കും?

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!