Skip to main content

പകൽ ഒരു ചിത്രകാരന്റെ ഭാവനയിൽ


ആട്ടിൻകുട്ടികളെപ്പോലെ 
നിന്റെ വളർത്തുനക്ഷത്രങ്ങൾ
കൂടെ വരും രാത്രിയിൽ
നീ നിലാവിന്റെ പാലക

ആട്ടിൻകുട്ടികൾ ഓരോന്നും 
ഓരോ പുൽക്കൂടുകളാവും വണ്ണം തുള്ളിച്ചാട്ടം പുരട്ടി
പാട്ടുമായി കൂടെ വരും ഇരുട്ട്

ചെയ്യുന്നമഴയൊരു പിയാനോ ആവുന്ന
വീട്ടിൽ നീ അത് വായിക്കാനിരിയ്ക്കും
പെൺകുട്ടി
നാളെ തുറക്കുവാനുളള ജാലകങ്ങൾ
നീ രാത്രി മുഴുവൻ തൂക്കിയിടുന്നു
നിനക്ക് എന്റെ ഇന്നലെകളുടെ 
ആശംസാകാർഡുകളുമായി വരും പോസ്റ്റ്മാനാകും പകൽ

2

ഒരു തീവണ്ടിയെ ഓമനിച്ചുവളർത്തുന്നു
നിലാവ് അതിന്റെ പേരല്ല എന്ന് ഉറപ്പുവരുത്തുന്നു
രാത്രി ഒരു നായക്കുട്ടിയാണെങ്കിൽ
ഞാൻ അതിന്റെ യജമാനനല്ലെന്നും
ഇരുട്ട് അതിന്റെ കൺകളിൽ വീണുകിടക്കുന്നില്ലെന്നും 
മഞ്ഞ് അതിന്റെ രോമങ്ങളിൽ
തൊടുന്നില്ലെന്നും
ഉറപ്പ് വരുത്തേണ്ടതുണ്ട്
എനിയ്ക്ക്

കലണ്ടറിലെ തീയതികളിലേയ്ക്ക്
കൺപോളകളിൽ നിന്നും വീണുകിടക്കും
രോമം മാടിയൊതുക്കി
ഒരു സ്ട്രോബറിപ്പഴത്തിന്റെ
ചുവപ്പിലേയ്ക്ക് വീണുകിടക്കുന്ന 
അതിന്റെ നാവ്
ഒരു പക്ഷേ
ഓമനിക്കുന്നതിൽ നിന്നും
നിങ്ങളെ തടയുന്നതെന്തും
യാഥാർത്ഥ്യമാവുന്ന സത്യം

അതിന് ഒഴിച്ചുകൊടുത്തേക്കാവുന്ന
പാലിന്റെ വെളുപ്പ് 
കണ്ണിന്റെ വെള്ളയിൽ സൂക്ഷിക്കുന്ന കാമുകിയുടെ മടി
ഞാൻ കിടക്കാത്തത് കൊണ്ട്
ശൂന്യത സൂക്ഷിക്കുന്ന അവളുടെ മടി
അതിന്റെ മുകളിലേയ്ക്കാളും ചൂട്

തലോടുന്നതിനിടയിൽ
മടങ്ങിക്കിടക്കും ചെവികളിലേയ്ക്ക്
കടത്തിവെച്ച് 
തിരിച്ചെടുക്കുവാൻ മറക്കും
വിരൽ
ഓരോ വാക്കുകളും നായ്ക്കുട്ടികളാവുന്ന
കവിത അരികിൽഎഴുതിവെയ്ക്കുന്നു
അവ വന്ന് ഉരുമി തൊട്ടുതലോടുന്ന
കവിതയിൽ കിടക്കുന്നു നിങ്ങൾ
മറവി എന്ന നായ്ക്കുട്ടി സ്നേഹിക്കുന്ന
ഉടലിന്റെ ഉടമ

നിന്റെ വളർത്തുതീവണ്ടി 
കടന്നുപോകുമ്പോൾ
കാറ്റത്തുലയുന്ന മാവിലകൾക്കിടയിൽ
അടരുവാൻ മറക്കുന്ന മാമ്പഴങ്ങൾ

നായക്കുട്ടിയിൽ നിന്നും ഒരു തൊട്ടുരുമൽ മോഷ്ടിച്ച്
ഞെട്ടിന് നീളമുള്ള ഒരു മാമ്പഴത്തിൽ
ഉയരത്തിൽ
തൂക്കിയിടുക മാത്രം ചെയ്യുന്നു
എന്റെ കവിതയിലെ ഭാവന.





Comments

  1. ഉപമകൾ കവർന്നെടുത്ത് കവിത ചമക്കുന്ന ഭാവനാധിപൻ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംഗീതസംവിധാനം ചെയ്യപ്പെട്ട വിഷാദത്തെക്കുറിച്ച്

ഒരു വൈകുന്നേരത്തേ സംഗീതസംവിധാനം ചെയ്യുകയായിരുന്നു വൈകുന്നേരത്തേക്കാൾ വൈകുന്നതായി മറ്റൊന്നുമില്ല അത് ഒരു വരിയുമായി കേട്ടുകഴിഞ്ഞാൽ അതേ പാട്ടിന് കൊടുക്കേണ്ട ഫീലുമായി ഓർക്കെസ്ട്രയായി വിഷാദമല്ലാതെ മറ്റൊന്നുമില്ല സംഗീതം ചെയ്യപ്പെട്ട വൈകുന്നേരം കുറച്ച് വൈകി ഒരു  ഗസലായേക്കാം അവൾ മാത്രം അതിൻ്റെ ശ്രോതാവും സംഗീതസംവിധാനം ചെയ്യപ്പെട്ട പവിഴമല്ലിപ്പൂവുകൾ  അവൾക്കരികിൽ കൊഴിയുവാനായുന്നു അവൾക്ക്, ഇനിയും കൊഴിഞ്ഞിട്ടില്ലാത്ത പവിഴമല്ലിപൂക്കളുടെ മണം പവിഴമല്ലിപ്പൂക്കളാൽ സംഗീതസംവിധാനം ചെയ്യപ്പെട്ട നെടുവീർപ്പുകളും വിശ്വസിക്കുമോ വൈകുന്നേരത്തിൻ്റെ തിരക്കിനിടയിൽ അവൾ മാത്രം, സംഗീതസംവിധാനം ചെയ്യപ്പെട്ട ഒറ്റപ്പെടൽ അനുഭവിക്കുന്നു അപ്പോഴും വൈകുന്നേരങ്ങൾ, ഒറ്റപ്പെടുന്നവരുടെ കാതുകൾ ആവശ്യപ്പെടും വിധം കേൾക്കുവാനാകുന്നു ഉടൽ  കാതുകൾ കൊഴിയുവാൻ ആവശ്യപ്പെടും പൂക്കളാവുന്നു ഭാഷയുടെ ആനന്ദമാത്രകൾ നുണഞ്ഞ് ശരീരത്തിൽ, കാതുകൾ  കുരുക്കുത്തിമുല്ലകൾ ആകുവാൻ തുനിയുന്നു അവ വൈകുന്നേരത്തിലേക്ക് ആയുവാൻ ആരംഭിക്കുന്നു ഭൂമിയിലെ സകല സംഗീതോപകരണങ്ങളും പുതിയതായി സംഗീതസംവിധാനം ചെയ്യപ്പെടും വണ്ണം ശരീരത്തിലെ  സകലഅവയവങ്ങൾക്കും കാതു...

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ എന്ന് എന്നേ കളിയാക്കും പക്ഷി നീ നിൻ്റെ പറക്കൽ പൂർത്തിയാക്കിയിട്ടുണ്ടോ ഞാൻ പക്ഷിയോട് കയർക്കുന്നു. മാനം എൻ്റെ മരണം ഞാനതിൽ ലയിക്കുന്നു എന്നാകും പക്ഷി നിൻ്റെ പറക്കൽ  എന്റെ ഒരു നേരത്തെ മരണത്തിന് സമാനമാണോ  നിൻ്റെ പറക്കൽ  നിൻ്റെ തൂവലുകൾ നീ വെച്ചുമാറാറുണ്ടോ ഞാൻ ചോദിക്കുന്നു ഉടൽ വെച്ച് മാറും മരണം പോലെ? ഞാൻ പക്ഷിയല്ലാതായിട്ട് അധികമായിട്ടില്ലാത്ത മനുഷ്യൻ എനിക്ക് മാനത്തിൻ്റെ മണം തൂവലുകൾക്ക് മൗനത്തിൻ്റെ ഘടനകൾ തൂവലുകളുടെ തൊഴിൽ ഇപ്പോഴും  എൻ്റെ മരണം ചെയ്യുന്നു മറ്റൊരു പക്ഷിയുടെ പറക്കലിൽ എൻ്റെ ഉടൽ പങ്കെടുക്കുന്നു ഒരു പക്ഷേ ശൂന്യതയുടെ വെച്ചുമാറൽ മാനവുമായുള്ള അഭിമുഖം എൻ്റെ പക്ഷി മതിയാക്കുന്നു അവ ശബ്ദം മടക്കുന്നു നീല നിലനിർത്തുന്നു.