Skip to main content

ചതുരത്തിലാവിഷ്ക്കരിയ്ക്കുന്നു കുട്ടി ഒഴുക്ക്


ജലത്തിൽ ചതുരങ്ങൾ മാത്രം ഒഴുകിപ്പോയ
ഒരു കുട്ടിയുണ്ടായിരുന്നു
ആ കുട്ടിയ്ക്ക് പുഴയിട്ട 
ഒരു നീണ്ടപേരുണ്ടായിരുന്നു

ഞാനാ കുട്ടിയല്ല
ഞാനാ പേരല്ല
ഞാനാചതുരമല്ല
എനിയ്ക്കാ ഒഴുക്കില്ല
ഞാനാ പുഴമാത്രമാകുന്നു

ഒഴുകിപ്പോകും മുമ്പ് ചതുരം 
എത്രയെത്ര വീടുകളിലെ
എത്രയെത്രപേർ നോക്കിനിന്ന ജനൽ
എത്രയെത്ര ഉടഞ്ഞ ചുടുമൺകട്ടകൾ
കെട്ടിപ്പൊക്കിയ എത്രയെത്ര മുറിയാകൃതികൾ
എത്രയെത്ര പൊങ്ങി ഉയർന്നുപോം നിലകൾ
എത്രയെത്രവീടാകൃതികൾ
എത്രയെത്ര നോട്ടത്തിൻ ചുറ്റളവ്

അതേസമയം
കുട്ടിയ്ക്കിട്ട പേര് 
ആകൃതി നഷ്ടപ്പെട്ട്
ഒഴുക്കിൽ തട്ടി
പുഴയിൽ തട്ടി
പാറക്കെട്ടുകളിൽ തട്ടി
ഇരുട്ടിൽ തട്ടി
പകലിൽ തട്ടി
സൂര്യനിൽ തട്ടി 
ആകാശത്തിൽ തട്ടി
ആയുസ്സിൽ തട്ടി
ആത്മാവിൽ തട്ടി
ആവിഷ്കാരങ്ങളിൽ തട്ടി
വിരലുകളിൽ തട്ടി
നിറങ്ങളിൽ തട്ടി
പിയാനോ കട്ടകളിൽ തട്ടി
പാട്ടിൽ തട്ടി
കറുപ്പിൽ തട്ടി 
വെളുപ്പിൽ തട്ടി
മനസ്സിൽ തട്ടി
മഴയിൽ തട്ടി
മേഘകൂട്ടങ്ങളിൽ തട്ടി
തോർന്ന മഴകളിൽ തട്ടി
നിന്നിൽ തട്ടി 
നിൻ്റെ വരികളിൽ തട്ടി
നിൻ്റെ ഘടികാരത്തിൽ തട്ടി
നിൻ്റെ ഭ്രാന്തിൽ തട്ടി
നിൻ്റെ പ്രണയത്തിൽ തട്ടി
വെയിലിലും നിലാവിലും തട്ടി
ഇലയിൽ തട്ടി
മരത്തിൽ തട്ടി
വേരിൽ തട്ടി
ഇനിയെങ്ങും തട്ടാനില്ലാത്ത വിധം
മിന്നാംമിനുങ്ങുകളിലും തട്ടി
ചിന്നിച്ചിതറുന്നു

മീനിൻ്റെ കണ്ണുകൊണ്ട്
എൻ്റെ കണ്ണിൽ
നിൻ്റെ മനസ്സിൽ 
നോക്കിയാൽ കാണാം
പുഴയുടെ അരികുകൾ പോലെ
കര നനയുന്ന പാട്

ഇന്ന് ഒഴുകിവന്ന പുഴയുടെ 
കണക്കു കുറിച്ചിട്ട
കപ്പലുണ്ടാക്കി കഴിഞ്ഞ് 
എന്നും ബാക്കി വരുന്ന 
കടലിൻ്റെ ചതുരത്തിലുള്ള വെള്ളക്കടലാസ്

കളിമണ്ണിൽ തീർത്ത മൊട്ട്
ചെടിച്ചെട്ടിയിൽ വിരിയുന്നത് പോലെ 
അതേ കടലാസിൽ വിരിയുന്ന
ഉപമയുടെ പൂവ് ഒരു കവിത 
രൂപകം ഒരു ചെടി
ചെടിച്ചട്ടി പിന്നെയും ബാക്കിവരുന്ന ചതുരം

അതേ സമയം
പുഴയിലെ ചതുരത്തിൽ
എങ്ങും തട്ടാനില്ലാത്തവിധം
മീനുകളുടെ അക്വേറിയം

ചതുരത്തിനുള്ളിലുള്ള 
ചമയങ്ങളുള്ള മീനുകളെ
ചതുരത്തിന് പുറത്തെ
അലങ്കാരങ്ങളേതുമില്ലാത്ത മീനുകൾ
ചില്ലുചെതുമ്പലുകൾ
അവയുടെ പുഴയിലെ  
ഒഴുകുന്ന ചുവരിലെ
മുറിയുടെ മൂലയിൽ
അലസമായി വല്ലപ്പോഴും ഒരിക്കൽ
പതിവായി കാണുന്നവർ
നോക്കുന്ന ലാഘവത്തോടെ
കണ്ടുനിൽക്കുന്നു

പുഴയുടെ അടിയിലെ സൂര്യൻ
അസ്തമിക്കുവാൻ തിരഞ്ഞുവരും
പുഴയുടെ അടിയിലെ പടിഞ്ഞാറ്

പുഴയിലെ അസ്തമയം ആവിഷ്ക്കരിക്കുവാൻ
ഒഴുക്ക് തിരിഞ്ഞുനോക്കും 
ഇന്നലെയിലെ ആരും നോക്കുവാനില്ലാത്ത
നേരം

പുഴയ്ക്കടിയിലെ ചില്ലകളിൽ
മീനുകൾ ചേക്കേറുവാൻ 
തയ്യാറെടുക്കും വിധം

അപ്പോൾ പുഴയ്ക്കടിയിലെ
ആകാശം അനുഭവിക്കുന്ന
പറഞ്ഞറിയിക്കുവാനാകാത്ത
വികാരത്തിന്നരികിലിരിക്കുന്നു.

Comments

  1. മീനിൻ്റെ കണ്ണുകൊണ്ട് നോക്കിയാൽ
    കാണാവുന്ന കര നനയുന്ന പാടുകൾ 

    ReplyDelete
  2. പുഴയിലെ അസ്തമയം ആവിഷ്ക്കരിക്കുവാൻ
    ഒഴുക്ക് തിരിഞ്ഞുനോക്കും
    ഇന്നലെയിലെ ആരും നോക്കുവാനില്ലാത്ത
    നേരം
    ആശംസകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മരണ നിക്ഷേപം

എല്ലാവരെയും ചതിച്ചു നടന്ന എന്നെ അവസാനം എന്റെ ചുണ്ടും  ചെറുതായി ഒന്ന് ചതിച്ചു ഒരിക്കലും ചിരിക്കാത്ത എന്റെ മുഖത്ത് അത് ഒരു ചിരി മോർഫ് ചെയ്തു വച്ചു ആ ചിരിക്കു പലവിധ വ്യാഖ്യാനങ്ങളും വന്നു ഡാവിഞ്ചിക്ക് പഠിച്ചതാണെന്ന്  ചുണ്ട് കോട്ടി ചിലർ സംതൃപ്ത ജീവിത അന്ത്യം! എന്ന് കൈ മലർത്തി ചിലർ മരിക്കുവാൻ ഇനി പേടി വേണ്ട എന്നുള്ളതാകാം സത്യം എന്ന് എപ്പോഴോ തോന്നിയ ഒരു തോന്നൽ അങ്ങിനെ കഴിഞ്ഞ കാലത്തേ ആസ്തികൾ തിരിഞ്ഞു നോക്കുമ്പോൾ കണ്ടു മരണത്തിനു വേണ്ടി ജീവിതത്തിൽ തന്നെ പലപ്പോഴായി നടത്തിയ ചില പ്രവാസനിക്ഷേപങ്ങൾ വിവിധതരം അസുഖങ്ങളിൽ ബി പി യുടെ ഉയർന്ന ഷെയറുകളിൽ കൊളസ്ട്രോളിന്റെ റിയൽ എസ്റ്റുകളിൽ ഷുഗർ കമ്പനിയുടെ ഉടമസ്താവകാശങ്ങളിൽ സമ്മർദ്ദങ്ങളുടെ കടപ്പത്രങ്ങളിൽ ദാമ്പത്യത്തിന്റെ മ്വ്യുച്ച്വൽ ഫണ്ടുകളിൽ മുഖപുസ്തകത്തിന്റെ മറവിൽ കസേരയോട് സൊള്ളുന്ന പ്രുഷ്ട്ടത്തിന്റെ ഇരട്ടമുഖങ്ങളിൽ അതിനു പാലൂട്ടാൻ ഇരിക്കുന്ന കുടവയറിൽ ഭക്ഷണം കാണുമ്പോഴെല്ലാം വിശക്കുന്ന ലൈംഗികതയിൽ ബോർഡിംഗ് ഹോസ്റ്റലിൽ സ്കൂളിൽ നിർത്തി പഠിപ്പിച്ചതിന്റെ കണക്കു അഭിമാനത്തോടെ പറയുന്ന അച്ഛനമ്മാരെ അതെ നിലവാരമുള്ള വൃദ്ധ സദനങ്ങളിൽ തലകുനിച്ചു നിക

ഡിസ്പോസിബിൾ കവിതകൾ

തല ഒരു തല വച്ചത്  കൊണ്ട് മാത്രം ഉടൽ പറന്നു  പോകില്ലെന്ന് കരുതിയിരുന്നു എന്നിട്ടും കാറ്റ് നിലച്ചപ്പോഴാണ്.. ഉടൽ പറന്നു പോയത് വഴി ഓരോ ഇന്നും ഒരു വഴിയാണ് എന്നും കാണുന്ന "ആ" പരിചയം വെച്ചാണ് (കണക്കിന് "ഇ" ആണ് വേണ്ടത് ഇപ്പോഴെല്ലാം ഇ- പരിചയം ആണല്ലോ അറിയാമോ എന്ന് ചോദിക്കുമ്പോൾ ഒന്നൂടി നീട്ടി ആാ എന്ന് പറയും അപ്പോൾ ശരി "ആ" തന്നെ ) നമുക്ക് എത്ര വഴി തെറ്റിയാലും, തെറ്റുന്നതെല്ലാം വഴിയാക്കി വഴിക്ക് ആളു തെറ്റാതെ അവസാനം മരണവീട്ടിൽ തന്നെ കൊണ്ടെത്തിക്കുന്നത്   കുട വാങ്ങിയപ്പോൾ തന്നെ കീശ നനഞ്ഞു പിന്നെ നടന്നപ്പോൾ ശരീരത്തിൽ കേറാതെ മനസ്സ് നനഞ്ഞു എന്നിട്ടും മൂക്ക് പിഴിയുന്നത് കുട തന്നെ പേന വാങ്ങിയപ്പോഴേ കീശ കീറി എന്നിട്ടും കൂടെ വരാൻ വേണമായിരുന്നു കീശയും അതിനൊരു കനവും കുറച്ചു ആഴവും അതും ഇടനെഞ്ഞിൽ തന്നെ നിബ്ബിനു നിർബന്ധമായിരുന്നു സ്വർണ നിറം എഴുതുവാൻ ഒഴിയാതെ കരിമഷിയും എന്നിട്ടും കയ്യെക്ഷരം ഏതോ പെണ്ണിന്റെ അത് കണ്ടാണ്‌ പേന ആണെന്ന് അറിഞ്ഞിട്ടും വിളിച്ചു പോയത്പെണ്ണെന്നു പിന്നെ തെളിയാതിരുന്നത് കൂർത്ത മുഖമായിരുന്നു ഇപ്പോഴും രക്തം കൊടുത്തു കൊണ്ട് നടക്ക

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറിയില്ല ഞാൻ വെറും അയൽക്കാരൻ