Skip to main content

Posts

Showing posts from August, 2019

ചന്ദനമണമുള്ള ഏകാന്തത

ഏകാന്തത എന്ന ചന്ദനമരം അതിന്റെ തണുപ്പുള്ള തണൽ വേരിന്റെ ഉടലരച്ചിടുന്നു.. ആകാശവും പകുത്തു മണത്തിന്റെ പക്ഷിമടിയിൽ കിടക്കുന്നു. നിന്നിലേയ്ക്കുള്ള നിശ്ശബ്ദതയുടെ കാ...

ഇരുട്ടിൽ സൂര്യന്റെ അനക്കം

വെളുക്കുമ്പോൾ സൂര്യകാന്തിപ്പൂവിലേയ്ക്കുള്ള പാലം കടക്കുന്ന സൂര്യൻ സൂര്യനേയും ഉദയത്തേയും ഒരുമിച്ച് പാലത്തിൽ കയറ്റാൻ കഴിയില്ലെന്ന് അടക്കം പറഞ്ഞൊഴിഞ്ഞു കിഴക്ക് താഴേയ്ക്ക് കാതിന്റെ കൊത്തുപണിചെയ്ത് കാതിലേയ്ക്ക് തിരിഞ്ഞുകഴിഞ്ഞു കിഴക്ക് മെല്ലെ മെല്ലെ ദിക്കിന്റെ കാതാവുന്നു കിഴക്ക് പക്ഷി കൊണ്ടുവന്നു മഷി കഥ പറഞ്ഞ പക്ഷിയ്ക്ക് കൊണ്ടുവരാൻ കഴിയാത്ത മഷിയുണ്ടോ കിഴക്കൊന്നു ചരിഞ്ഞു മഴ ഒഴിഞ്ഞുനിന്നു ആകാശം മഷിക്കുപ്പിയായി തൂവലിൽ മുക്കി പകലെന്നെഴുതി പക്ഷി. സൂര്യനൊരു പക്ഷിയായി മരത്തിൽ ചെന്നിരുന്നു ഇല കൊത്തിയിട്ടു പകലാക്കി പാതിയിലേയ്ക്കിറങ്ങി പകലിലേയ്ക്കിഴഞ്ഞു കയറി തീയതിയിലെ ഉറുമ്പ് മുറ്റത്ത്  ചിക്കിയിട്ട ഭാഷ കൊത്തു കൊണ്ട് കോഴികളും നോക്ക് കൊണ്ട് കാക്കകളും വന്ന് കൊത്തി ചാക്കിൽ വാരിക്കെട്ടി വെച്ചു വാക്കുകൾ ചുവരിൽ അനുസരണ എന്നെഴുതി കറുത്ത ബോർഡുണ്ടായി കവിത പകച്ചു. ഒമ്പതുമണിയുടെ വെയിലെന്തു ചെയ്തു എന്ന് പത്തുമണി മാത്രം ചോദിച്ചു. 2 മണികളിൽ മറുപടി കൊടുത്തു ഘടികാരം. ഉദയം ഇറത്തു പുറത്തുവെച്ചു സൂര്യൻ വെളിച്ചത്തിന്റെ കേസരം പുറത്തേയ്ക്കിട്ടു അകത്തേയ്ക്ക് ഉദിച്ചു സൂര്യൻ വ...

എന്നിട്ടോ?

അയാൾക്കുറങ്ങുവാൻ പതിവായി എന്റെ കണ്ണുകൾ വാങ്ങിക്കൊണ്ട് പോകുന്ന ഒരാൾ ഞാനെഴുതുവാൻ പോകുന്ന കവിതയിലെ ആദ്യവരികൾ അയാൾ ഉറങ്ങുന്നതിന് മുമ്പ് പറയാൻ പോകുന്ന കഥയിൽ ആദ്യ...

നിശ്ശബ്ദതയുടെ പ്രതിഷ്ഠകൾ

ഉണ്ടാകേണ്ടതുണ്ട് നിശ്ശബ്ദതയ്ക്ക് തുടർച്ചകൾ അഥവാ തുടർച്ചയില്ലാത്തത് നിശ്ശബ്ദതയാകുന്നില്ല അഥവാ ആയാൽതന്നെ അത് തുളുമ്പുന്നു പാതിയിലേയ്ക്ക് പൂർണ്ണതയുടെ പരാതി...

തൂക്കണാം കുരുവിശിവൻ

നാരുകളുടെ സൂര്യൻ ശിവനെ ഒരു കിളിയാക്കുന്നു തൂക്കിയിട്ട നൃത്തം ഒരു കുരുവിക്കൂട് തൂക്കണാം കിളിക്കൂട്ടിൽ നിശ്ചലത ഒരു പറന്നുപറ്റുന്ന പക്ഷി കൂട്ടിനുള്ളിലെ ഇരുട്ട...

ചിങ്ങമെന്ന ഒന്ന്

ഇന്നത്തെ രണ്ടാമത്തെ രാവിലെ മാവില പോലെത്തെ ഒന്ന് അഴിച്ചിറക്കുന്നു, സൂര്യനെന്നു പേരുള്ള ആദ്യത്തെ പയ്യിനെ ചുറ്റും തീയതികളുടെ കച്ചി അരികിൽ മാസത്തിന്റെ തുറു. കിഴക്...

ഒഴുക്കിന്റെ തേനീച്ചയോട് അകലത്തിന്റെ തേൻ ആവശ്യപ്പെടുന്നത്

അകലങ്ങളിൽ നിന്നും തേനീച്ച കൊണ്ടുവന്നു തേൻ വരളുന്ന ഒച്ച അതേ ഒച്ചയിൽ തട്ടി താഴേയ്ക്കും വീഴുന്ന വെള്ളച്ചാട്ടങ്ങളുണ്ടായിരുന്നൂ, അകലങ്ങളിൽ. തേനീച്ചയിൽ തട്ടി താഴേയ...

മനുഷ്യനെന്ന പദം

ഇരുട്ടിന്റെ ഒരുണ്ട വീണ് ഉരുണ്ടുരുണ്ട് പോയി. താക്കോൽ പുഴുതിലൂടെ എന്നോ അകത്തേയ്ക്ക് വന്ന വെളിച്ചം പകലിന്റെ മഷിക്കുപ്പിയായി അകം കുഴച്ച് അകത്തിന്റെ തന്നെ ശിൽപ്പമ...

എന്റെ കവിതയെക്കുറിച്ച് രണ്ട് വാക്ക്

എന്റെ കവിത ഒരിക്കലും ഒരു നാടകമല്ല അതിൽ ഒരിക്കലും ഒരു കഥ, ഇല്ലേയില്ല എന്നിട്ടും എന്റെ കവിതയിലെ കഥാപാത്രങ്ങൾ വിചിത്ര സ്വഭാവം കാട്ടുന്നു ഉദാഹരണത്തിന് കവിതയിലെ ശല...