കുടകളുടെ
ചരമകോളമായി മഴ.
ഉള്ളിൽ നിന്ന് എണ്ണി
അതിന്റെ ഏഴാം പേജ്
ചിത്രങ്ങൾ കൊടുക്കാതെ
ഒഴിച്ചിട്ടു മഴ
തോർന്നപ്പോൾ
ഉള്ളിൽ ആരുമില്ലാത്ത കുടകൾ
അതിനകത്ത്
എപ്പോഴോ ഉണ്ടായിരുന്ന
ആൾക്കാരില്ലാതെ
തനിയെ മടങ്ങി.
തനിയെ എന്ന വാക്കില്ലാതെ
മടങ്ങി മഴയും
മടുപ്പിന്റെ ഞൊറികൾ
ഒരിത്തിരി നേരം
കറുത്ത നിറത്തിൽ
പാറി
അതിന്റെ കറുപ്പിൽ നിന്നും
പുറത്തേയ്ക്ക് പറന്നു
കാക്ക
പെയ്ത്തിന്റെ സ്റ്റാമ്പ് ഒട്ടിച്ച
ജീവന്റെ തപാൽ പെട്ടികൾ
ചുവപ്പ് നിറത്തിൽ
നടക്കുന്ന രൂപത്തിൽ
പച്ചനിറത്തിന്റെ കരയ്ക്കടിഞ്ഞു
കടൽ എന്നൊന്നു ഉണ്ടായിരുന്നതായി
നടിച്ചില്ല
എരിയുന്ന നിശ്ചലതയുള്ള തീ
ഞാൻ തീയതി നീക്കിയിടുന്നു
മഴത്തുള്ളി സാക്ഷ.
പെയ്ത്ത്
മടക്കുന്നു
എന്താണ് വ്യത്യാസം
അറിയുന്നതും അറിയാത്തതും
തമ്മിൽ?
ഓ ഒന്നുമില്ല.
നോക്കിനിൽക്കേ
തുള്ളികളിൽ
മനുഷ്യന്റെ
ചരമകോളമാകുന്നു മഴ.
എന്താണ് വ്യത്യാസം അറിയുന്നതും
ReplyDeleteഅറിയാത്തതും തമ്മിൽ ...?
ഓ ഒന്നുമില്ല....
നോക്കിനിൽക്കേ
ReplyDeleteതുള്ളികളിൽ
മനുഷ്യന്റെ
ചരമകോളമാകുന്നു മഴ.