ഞാനക്കരേയ്ക്കാണ്
കടന്നുവന്ന വള്ളക്കാരനോട്
ഉറക്കേപ്പറഞ്ഞു.
അയാൾ തുഴ
കാത്
വള്ളം
അക്കരെ എന്നിവ
പതിയെ
എന്റെ അരികിലേയ്ക്കടുപ്പിച്ചു.
അയാളുടെ കാത്
ശരീരത്തെ കറുപ്പിയ്ക്കുന്ന
ജോലി ചെയ്തുകൊണ്ടിരിയ്ക്കുന്നതായി
എനിയ്ക്ക് അനുഭവപ്പെട്ടു.
അത് എന്റെ രഹസ്യത്തെ
അയാളുടെ കാതുകളിലേയ്ക്ക്
വലിച്ചടുപ്പിയ്ക്കുമോ എന്ന്
ഞാനും പുഴയും ഭയന്നു.
അയാളുടെ ചുണ്ടുകളിൽ
കിളി കൂടുകൂട്ടുന്നുണ്ടായിരുന്നു
അടുപ്പിച്ച വള്ളത്തിൽ നിന്നും
അരക്കെട്ടുകൾ കൊഴിഞ്ഞുപോയ രണ്ട്
പൂക്കൾ വെള്ളത്തിൽ
വീണു.
പുഴ വറ്റുന്ന കാലത്തിലേയ്ക്ക്
നടന്ന് അക്കരെ കടക്കുവാൻ
കാത്തുനിൽക്കുന്ന എന്തിനേയും
ഒഴിവാക്കുവാൻ
ഒന്ന് തിരിഞ്ഞ്
മഴയായി ഞാൻ തിരിച്ചുനടക്കുന്നു.
ഞാനും മഴയും
എന്ന് തിരുത്തി
രാത്രിയാകുവോളം കാത്തിരുന്നു
വിളക്ക് കെടുത്തി
പുഴയും കിടന്നുകാണും.
വളരെ നാന്നായിരിക്കുന്നു കേട്ടോ ഭായ്
ReplyDelete