Skip to main content

റിവേഴ്സ് ബുദ്ധൻ

ശബ്ദത്തിനെ റിവേഴ്സിടുന്ന
കാത്

കവിത ഒരു
ഉണ്ടാക്കിയ വണ്ടിയാകുന്നു
ഞാനൊരു കൊച്ചുകുട്ടിയും

മുഖം
പരിചയത്തിന്റെ
ബസ്റ്റാൻഡാവുന്നിടത്ത് വെച്ചാണ്
പണ്ടെത്തെ രണ്ടുചുണ്ടുകളെ
വണ്ടിയോടിയ്ക്കുന്ന ശബ്ദം,
ചുണ്ടുകൊണ്ടുണ്ടാക്കി
വിളിച്ചുകയറ്റുകയായിരുന്നു
കവിത

പാട്ടുകൾ ഓരോ മനുഷ്യരാവുന്നിടത്താണ്

ഞാൻ
പഴക്കം നഷ്ടപ്പെട്ട വണ്ടി
ഉപ്പ് അതിന്റെ വാക്കും
അതൊരു പഴയകവിതയെ മറികടക്കുന്നു

കൂടെ മീൻ
മീനിന്റെ കൈയ്യിൽ പാവപോലെ
പരലുപ്പിന്റെ ബുദ്ധൻ

ഉപ്പിനുള്ളിൽ
തന്റെ പ്രതിമ,
പതിയേ പിറകിലേയ്ക്കെടുക്കുന്ന
ബുദ്ധൻ

തീരെ അനങ്ങാതെ
നിശ്ചലതയുടെ
പിറകിലേയ്ക്ക് പ്രതിമ

മനസ്സ്
ബുദ്ധന്റെ ഉള്ളിലേയ്ക്ക്
കയറിപ്പോകുന്ന വെള്ളം

മീൻ മടങ്ങിപ്പോകുന്ന ബുദ്ധന്റെ ഇമകളും

ഞാൻ ബുദ്ധന്റെ കാത്

മീൻ മെല്ലെ ബുദ്ധന്റെ
ചുരുണ്ടുകൊണ്ടിരിയ്ക്കുന്ന
മുടിയാകുന്നു

ബുദ്ധന്റെ ഉള്ളിൽ വെള്ളം,
മീനുകളെ
കെട്ടിവെയ്ക്കുന്ന ശബ്ദം

തുള്ളികളിൽ
ഇറ്റുവീഴുന്നവ
കിളികൾ

അവയിൽ നിലത്ത് വീഴുന്നവ മാത്രം
പൊന്മാൻ

പൊടുന്നനെ
ഭ്രമണത്തിന്റെ കൂണ് പോലെ ഭൂമി

ഉപമ  അവിടെ
സമയത്തെ പോലെ
പിശുക്കൻ

നാഗരികതയുടെ നീല
കൃഷ്ണന്റെ നിറമുള്ള തെരുവ്

ഹൃദയത്തിൽ
അകലത്തിന്റേതു മാത്രമായ
രണ്ടുമിടിപ്പുകൾ

അടുപ്പം തരിശ്ശിടുന്നിടത്താണ്

മുന്നിലേയ്ക്ക് ഒന്നാഞ്ഞ്
തന്റെ പ്രതിമയ്ക്ക്
പിന്നിലേയ്ക്ക്
വണ്ടിയോടിയ്ക്കുന്ന ബുദ്ധൻ

പിറകിൽ
ഉണങ്ങാത്ത ഇമകൾക്ക്
വെള്ളമൊഴിയ്ക്കുന്ന മഴ,
ഒരു നനഞ്ഞ ബുദ്ധൻ

കാത് ചുരുളുന്ന
ഒച്ച

നിശ്ശബ്ദതയിൽ ബുദ്ധനെ
കൊത്തിവെയ്ക്കുവാനുള്ള ശ്രമം
പിൻവലിയ്ക്കുന്നൂ
വിരലുകൾ

ശൂന്യതയും ഞാനും.
വെള്ളവും ചുരുളുന്നുണ്ടാവണം

എതായാലും
മഴ ചുരുളുന്നില്ല
ബഹളമുണ്ടാക്കുന്നുമില്ല
തുള്ളികളാവുന്നില്ല
തുള്ളികളല്ല കുട്ടികൾ

നനവിൽ
ഒന്നും എങ്ങും എഴുതിവെച്ചിട്ടില്ല

മഴ പാലിയ്ക്കാത്ത
ഏതോ നിശ്ശബ്ദത തുള്ളികൾ പാലിയ്ക്കുന്നു

അത്രമേൽ കനം  കുറഞ്ഞ്
എവിടേയോ ചുരുളുന്ന
ആരുടേയോ കാത്തുനിൽപ്പ്

ആരുടെ ഒപ്പാണീ നിശ്ശബ്ദത

അറിയുവാനാവുന്നില്ലല്ലോ
ആരുടെ മൃതദേഹമാണീ
ഒപ്പ്

ബുദ്ധന് അനുവദിക്കപ്പെട്ട പരോളിലേയ്ക്ക്
ഞാനും
പുഴയെടുത്ത മീനും
നടന്നുതുടങ്ങുന്നു.

Comments

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കാലം നൃത്തം വെയ്ക്കുന്നു

വെന്ത സൂര്യന്റെ പാതി അടക്കി തുടങ്ങിയ അസ്തമയസന്ധ്യ ഒളിച്ചിരിക്കുന്ന വെളിച്ചത്തിന്റെ കണ്ണ് പൊത്തി   വൈകുവോളം കളിച്ചിട്ടും  കൊതി തീരാത്ത  ഇരുട്ട് ആ ഇരുട്ടത്തും വഴിയിൽ കാണാവുന്ന അന്തിച്ചന്ത.. നല്ല പാകം വന്ന നൃത്തം; മൊത്തവിലയ്ക്കെടുത്തു, ചുവടുകളാക്കി, ആ ചന്തയിൽ ചില്ലറയ്ക്ക്; മുറിച്ചു കൊടുക്കുന്ന മുടന്തൻ മയിൽ.. നീ... ആ മയിൽ എന്ത് വിലകൊടുത്തും എന്നും മോഹവിലയ്ക്കെടുക്കുന്ന മനോഹര നൃത്തം! ഞാനോ ആ   മയിലിന്റെ കാലിലെ ഒടുക്കത്തെ  മാറാത്ത  മുടന്തും ഇന്ന് ആ മുടന്ത് അടക്കിയ കല്ലറയ്ക്ക് മുന്നിൽ.. എന്നോ ഉരുകി  തീർന്ന മെഴുകുതിരിയിൽ ഒരു മഴത്തുള്ളി കൊളുത്തി വെച്ച്;  മയിലിനെ പോലെ നൃത്തവും    വെച്ച്; നീ  കടന്നു പോകുന്നു  .... കാലത്തോടൊപ്പം !

കൗതുകത്തിൻ്റെ കലപ്പകൾ

ജീവിതത്തോടുള്ള കൗതുകം നഷ്ടപ്പെടാതിരിക്കുവാനായി വേണ്ടി മാത്രം കൗതുകം,  ഇനിയും ഒട്ടിക്കാത്ത  ഒരു വശം, ഒരു മൂല ജലമായ സ്റ്റാമ്പായി, സങ്കൽപ്പിച്ചു നോക്കി മേൽവിലാസങ്ങളുമായി,  കലഹിക്കും ഒരു തപാൽ ഉരുപ്പടിയാകും  ദുഃഖം. പതിയേ പ്രണയസുഷിരങ്ങളുള്ള ഒരു സ്റ്റാമ്പായി നനഞ്ഞാൽ ഒട്ടാവുന്ന പശ, ഒരു വശത്ത് ജലത്തിൻ്റെ പതിവുകൾ  മറുഭാഗത്ത് ഒരു മേൽവിലാസമായിരുന്നോ ഭ്രമണം ഒരു തപാൽഉരുപ്പടിയായിരുന്നോ ബുദ്ധൻ എന്നൊക്കെ സംശയിച്ചു നോക്കി പ്രണയത്തിൻ്റെ തീപ്പൊരി ചിതറും ഇടങ്ങളിൽ ചുണ്ടോട് ചേർത്ത്  ഒരു പിൻകഴുത്ത്, വെൽഡ് ചെയ്ത് ചേർക്കാവുന്ന വിധം കൗതുകങ്ങളുടെ വെൽഡറാവുകയായിരുന്നു കുരുവി അതിൻ്റെ ചുണ്ടിനെ പൂക്കളോട് ചേർക്കുമ്പോൾ അരക്കെട്ടിൻ അരികിലേ വിരിഞ്ഞ ചെമ്പരത്തികൾ കൗതുകങ്ങളിലേക്ക് ചിതറും വിധം അവൾ ടാറ്റുവിൻ്റെ ചകിരിയിൽ പിൻ കഴുത്തിൽ ഓർക്കിഡ് പുഷ്പങ്ങൾ നട്ടുവളർത്തുന്നവൾ ചകിരിയും ടാറ്റുവും  ഓർക്കിഡ് പുഷ്പനിറങ്ങളിൽ അവളുടെ പിൻകഴുത്തിൽ വന്ന് വിരിയുന്നു ധ്യാനത്തിൻ്റെ ടാറ്റു ചെയ്ത ബുദ്ധൻ ആകാശത്തിൻ്റെ ടാറ്റു ചെയ്ത അവളുടെ നാഭിക്കരികിലെ കിളി ഇലകൾ വകഞ്ഞ്  അടിവയറിനോട് ചേർന്ന് അതിൻ്റെ ചേക്കേറൽ ചില്ലകൾ ചേക്കേറാൻ നേരം അവൾ പക്ഷിക്ക് മന:പൂർവ്വ

കറങ്ങുന്നതിനിടയിൽ ഭൂമിക്കു പാർക്ക് ചെയ്യാൻ മുട്ടുന്നു!!!

സഞ്ചരിക്കുന്നതിനിടയിൽ, കറങ്ങുന്നതിനിടയിൽ, ഭൂമിക്കു ഒന്ന്; നിർത്തിയിടണം- എന്ന് തോന്നുന്നു.. ഒന്ന് വിശ്രമിക്കണം എന്ന് തോന്നുന്നു. ഇല്ലാത്ത നെല്ലിന്റെ ഓർമ ഉണക്കി മുറ്റം ചിക്കിക്കൊണ്ട് നില്ക്കുന്ന ഞാൻ,  എന്റെ കൊച്ചു വീട്ടു മുറ്റം.. ആ  വീടിന്റെ മുറ്റത്ത്‌, ഒരു യുക്തിക്കും നിരക്കാത്ത വിധത്തിൽ, കുറച്ചു നിരപ്പ് മാത്രം ഉള്ള, മണ്ണിന്റെ അത്തർ പൂശിയ മുറ്റത്തേയ്ക്ക്- കറക്കത്തിന്റെ വേഗത കുറച്ചു, ഒരു കുലുക്കത്തോടെ, എന്നെ ഒന്ന് ഭയപ്പെടുത്തി ഭൂമി കയറ്റി നിർത്തുന്നു ... അതിൽ നിന്ന് ആദ്യം ഞാനിറങ്ങി എന്റെ വീട്ടിലേയ്ക്ക് കയറി പോകുന്നു.. ആ സമയത്ത്, വീടുകളിലെ ഘടികാരങ്ങൾ; പെട്ടെന്ന് നിലക്കുന്നു. സൂചികൾ താഴേക്ക്‌ തൂങ്ങിയാടുന്നു, അതിലൊരു ഘടികാരം താഴെ വീഴുന്നു, ആ ഘടികാരത്തിൽ കൂട്ടി വച്ച നിമിഷങ്ങൾ; ഒരു തിരക്ക് പോലെ; പുറത്തേയ്ക്കിറങ്ങുന്നു. അത് വിവിധ രാജ്യക്കാരാകുന്നു, അവർ പല ഭാഷ പറയുന്നു, അവരവരുടെ മതക്കാരെ കുറിച്ച് മാത്രം; രഹസ്യമായി തിരക്കുന്നു. മാദ്ധ്യമങ്ങളിൽ; കേരളത്തിൽ- ഭൂമി ഇറങ്ങിയ കാര്യം, ദ്രുത വാർത്തയായി; കടന്നു പോകുന്നു.. അത് ഒരു തീവണ്ടി ആണെന്ന്, ആരും തെറ്റിദ്ധരിക്കുന്നില