എന്നോ ഒഴുകിപ്പോയ
വിരലുകൾ കൊണ്ട്
ഒരു ജനൽ കുഴിയ്ക്കുന്നു
ആ ആഴത്തിലേയ്ക്ക്
വേരിന്റെ നീളമുള്ള
വീടിന്റെ ഒരു ഉരുള ഉരുട്ടി
വെച്ചുകൊടുക്കുന്നു
എല്ലാ വാതിലുകളും
അകത്തുനിന്നും പുറത്തുനിന്നും
അടയുന്ന ഒച്ച ചവയ്ക്കുന്നു
നടന്നുപോകുന്ന
കാക്ക എന്നോ വെച്ചേക്കാവുന്ന
വാതിലിന്റെ ഏറ് സാക്ഷ
കാക്ക പറക്കലിന്റെ
ഒരു ഉരുളൻ കല്ല്
കറുപ്പും വെളുപ്പും
അതിന് മുമ്പിലുള്ള ഉരുളയിൽ
ഉരുണ്ട് മാറുന്ന
രണ്ടുനിറങ്ങൾ
നാട് മണക്കുന്ന ഒച്ചയിൽ
അതിനു മുന്നിൽ
എഴുതിവെയ്ക്കപ്പെട്ട
മേൽവിലാസം
ദാഹം
അതിന് കറുപ്പിന്റെ വീജാവരി
അത് തന്നെ
പുറത്ത് വെയ്ക്കാവുന്ന
കുടം
അതിന്റെ നടത്തം
പുന:നിർമ്മിച്ച്
ഞാൻ എന്നിൽ നിന്നും
കുടം നിർമ്മിയ്ക്കുവാനെടുക്കുന്ന
മണ്ണ് പുറത്തെടുക്കുന്നു
നനവ് മണക്കുന്ന
ജനലിനരികിൽ
ഇലകൾക്ക് ആകൃതി ഉരുട്ടികൊടുത്ത്
അവൾ
അവൾക്ക്
മുമ്പിൽ മരങ്ങൾ
മഴ ഒഴിച്ചുവെയ്ക്കുവാനുള്ള
ചില്ലകളുള്ള കുപ്പി
അവൾ ഒറ്റ ഉരുളയിൽ
എല്ലാമരത്തിന്റേയും
നിശ്ശബ്ദതകളുടേയും അമ്മ.
നടത്തം
ReplyDeleteപുന:നിർമ്മിച്ച്
ഞാൻ എന്നിൽ നിന്നും
കുടം നിർമ്മിയ്ക്കുവാനെടുക്കുന്ന
മണ്ണ് പുറത്തെടുക്കുന്നു
നനവ് മണക്കുന്ന
ജനലിനരികിൽ
ഇലകൾക്ക് ആകൃതി ഉരുട്ടികൊടുത്ത്
അവൾ