Skip to main content

നിശ്ശബ്ദതയുടെ അമ്മ

എന്നോ ഒഴുകിപ്പോയ
വിരലുകൾ കൊണ്ട്
ഒരു ജനൽ കുഴിയ്ക്കുന്നു

ആ ആഴത്തിലേയ്ക്ക്
വേരിന്റെ നീളമുള്ള
വീടിന്റെ ഒരു ഉരുള ഉരുട്ടി
വെച്ചുകൊടുക്കുന്നു

എല്ലാ വാതിലുകളും
അകത്തുനിന്നും പുറത്തുനിന്നും
അടയുന്ന ഒച്ച ചവയ്ക്കുന്നു

നടന്നുപോകുന്ന
കാക്ക എന്നോ വെച്ചേക്കാവുന്ന
വാതിലിന്റെ ഏറ് സാക്ഷ

കാക്ക പറക്കലിന്റെ
ഒരു ഉരുളൻ കല്ല്

കറുപ്പും വെളുപ്പും
അതിന് മുമ്പിലുള്ള ഉരുളയിൽ
ഉരുണ്ട് മാറുന്ന
രണ്ടുനിറങ്ങൾ

നാട് മണക്കുന്ന ഒച്ചയിൽ
അതിനു മുന്നിൽ
എഴുതിവെയ്ക്കപ്പെട്ട
മേൽവിലാസം
ദാഹം

അതിന് കറുപ്പിന്റെ വീജാവരി
അത് തന്നെ
പുറത്ത് വെയ്ക്കാവുന്ന
കുടം

അതിന്റെ നടത്തം
പുന:നിർമ്മിച്ച്
ഞാൻ എന്നിൽ നിന്നും
കുടം നിർമ്മിയ്ക്കുവാനെടുക്കുന്ന
മണ്ണ് പുറത്തെടുക്കുന്നു

നനവ് മണക്കുന്ന
ജനലിനരികിൽ
ഇലകൾക്ക് ആകൃതി ഉരുട്ടികൊടുത്ത്
അവൾ

അവൾക്ക്
മുമ്പിൽ മരങ്ങൾ
മഴ ഒഴിച്ചുവെയ്ക്കുവാനുള്ള
ചില്ലകളുള്ള കുപ്പി

അവൾ ഒറ്റ ഉരുളയിൽ
എല്ലാമരത്തിന്റേയും
നിശ്ശബ്ദതകളുടേയും അമ്മ.

Comments

  1. നടത്തം
    പുന:നിർമ്മിച്ച്
    ഞാൻ എന്നിൽ നിന്നും
    കുടം നിർമ്മിയ്ക്കുവാനെടുക്കുന്ന
    മണ്ണ് പുറത്തെടുക്കുന്നു

    നനവ് മണക്കുന്ന
    ജനലിനരികിൽ
    ഇലകൾക്ക് ആകൃതി ഉരുട്ടികൊടുത്ത്
    അവൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...