Skip to main content

അകലത്തിന്റെ ഇലയുള്ള

ഓരോ ഇലയും
പുഴയായി ഒഴുകുന്ന
മരം

അവിടെ കിളികൾ 
തോണികളുടെ പണിയെടുക്കുന്നു

നനഞ്ഞ തൂവലുകൾ
യാത്രക്കാർ

നനവെന്നും
പനിയെന്നും
രണ്ട് കടവുകൾ

നനവിലിറങ്ങി
പനിയിലേയ്ക്ക് നടക്കുന്ന
ഞാനും മീനും

അതിൽ ഞാൻ
കേട്ട പാട്ടുകൾ തിരിച്ചുകൊടുക്കുവാൻ
നടക്കുന്ന
വാക്കുകൾക്ക് പഞ്ഞമുള്ള
പാട്ടിന്റെ അവസാനവരി

മീൻ
ജലത്തിന്
ആകാശത്തെ
തിരിച്ചേൽപ്പിക്കുവാൻ നടക്കുന്ന
പാട്ടിന്റെ കനമുള്ള നനവ്

ജലം പിൻവലിയ്കുവാനുള്ള
കടലിന്റെ
എന്നോ മറന്ന
പാസ്വേഡാവുകയാണ്
കടവിൽ
പനി കാത്തുകിടക്കുന്ന
മീൻ

ഞാൻ നടത്തം
പിൻവലിയ്ക്കുവാൻ മറന്ന
ഒരാളുടെ കാത്തുനിൽപ്പിന്റെ
പാസ്വേർഡ്..

ദൂരെ
ശിശിരത്തിന്റെ
ശിക്ഷ കഴിഞ്ഞിറങ്ങിയ
മരമാവുകയാണ്
എന്നിലേക്കുള്ള
അകലത്തിന്റെ ഇലയുള്ള
മനുഷ്യൻ.

Comments

  1. ഞാൻ നടത്തം
    പിൻവലിയ്ക്കുവാൻ മറന്ന
    ഒരാളുടെ കാത്തുനിൽപ്പിന്റെ
    പാസ്വേർഡ്..

    ReplyDelete
  2. ദൂരെ
    ശിശിരത്തിന്റെ
    ശിക്ഷ കഴിഞ്ഞിറങ്ങിയ
    മരമാവുകയാണ്
    എന്നിലേക്കുള്ള
    അകലത്തിന്റെ ഇലയുള്ള
    മനുഷ്യൻ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി