Skip to main content

ഴജ

പതിനെട്ടാം നൂറ്റാണ്ടിൽ
എന്നോപെയ്ത
രണ്ട് മഴകൾ
അന്നു പങ്കുവെച്ച
നാലു രഹസ്യങ്ങളിൽ
ഒന്നായിരുന്നു ഴജ

അന്ന്
അക്കങ്ങളായിരുന്നു
രഹസ്യങ്ങളുടെ
കൂട്ടിരിപ്പുകാർ

കൂടുതൽ രഹസ്യങ്ങൾ
സൂക്ഷിച്ചിരുന്നതിനാൽ
അന്ന്
നാലിനേക്കാൾ
വല്യസംഖ്യയായിരുന്നു
മൂന്ന്

കാലം കൊണ്ട് പോലും
അത്ര പഴക്കമുള്ളതായിരുന്നില്ല
പതിനെട്ടാം നൂറ്റാണ്ട്

എന്നിട്ടും
സൂക്ഷിച്ചിരുന്ന
രഹസ്യങ്ങളുടെ പഴക്കം കൊണ്ട്
പതിനെട്ടാം നൂറ്റാണ്ട്
അതിന് മുമ്പുള്ള നൂറ്റാണ്ടുകളേക്കാൾ
പഴകികൊണ്ടേയിരുന്നു

അന്നത്തെ
അഞ്ചിതളുള്ള പൂക്കളിൽ
ആറും
രഹസ്യങ്ങളായിരുന്നു

കേസരങ്ങൾ ചാരൻമാരും

അന്ന്
എന്നത്
സാധാരണക്കാർക്ക്
ഒരിക്കലും
ആരും കാണാനാവാത്ത
തീയതികളിൽ പൊതിഞ്ഞ
ഒരക്കവും

ഒന്നാമത്തെ രഹസ്യം
തിരഞ്ഞാണ്
അന്ന് പാതി പെയ്ത മഴ
ഇന്നും
തോരാൻ മറന്ന്
വന്നുപോകുന്നത്...

ഇന്നും
ഒരു പാതി കൊണ്ട് തോരാനും
മറു പാതി കൊണ്ട് പെയ്യാനും
മറന്നു പോകുന്ന
തുള്ളികളിൽ ഓരോന്നിലും
ഏകാന്തതയുടെ
നിറച്ച മഴ
അന്നത്തെ വെറുമൊരു രഹസ്യമാകുന്നു

ഇനിയും കെട്ടിട്ടില്ലാത്ത
മഴയുടെ ചിത

ചുറ്റും കൂടി നിൽക്കുന്ന
അതേ മഴയുടെ തോർച്ചകൾ

2

രണ്ടാമത്തെ രഹസ്യം
തിരഞ്ഞ് പോയത്
മൊട്ടുകളുള്ള കാലം വരെയും
പൂക്കളായത്

വിരിയുന്ന
വിരിയുന്ന
പൂക്കൾ മൊട്ടിലേയ്ക്ക്
അവയുടെ
രഹസ്യങ്ങൾ കൈമാറി വന്നു

കാറ്റ് വന്ന്
വിടർത്തി നോക്കുമ്പോൾ
വിരിയുന്നതായി മാത്രം
അഭിനയിച്ചു പൊലിപ്പിച്ചിരുന്നു
പൂക്കൾ

അന്ന് വസന്തത്തിനിത്രയും
പൂക്കളില്ല
നാൽപ്പത്തിയൊമ്പത് പൂക്കളുള്ള
വസന്തവും
അമ്പത് തുള്ളികൾ മാത്രം
പെയ്യുന്ന മഴയും

അന്നത്തെ ഗ്രാമത്തിലെ
ഇന്ന് ജീവിച്ചിരിയ്ക്കുന്ന
പെൺകുട്ടി

ഇനിയും കണ്ടുപിടിയ്ക്കാത്ത
രഹസ്യങ്ങളെല്ലാം
ഒരു കവിതയിലും
എഴുതാനാവാത്ത വിധം
വെറും രണ്ടക്ഷരങ്ങളിൽ
അവളാകുന്നു...

Comments

  1. ഇനിയും കെട്ടിട്ടില്ലാത്ത
    മഴയുടെ ചിത

    ചുറ്റും കൂടി നിൽക്കുന്ന
    അതേ മഴയുടെ തോർച്ചകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

കണ്ണുനീർ പുരാണം

സ്വയം എരിഞ്ഞ് ഉൽപ്പാദിപ്പിക്കുമ്പോഴും സ്വയം ഉപയോഗിക്കാത്ത ഒന്നത്രേ സ്ത്രീക്കിന്നും കണ്ണുനീർ ഒരിക്കലെങ്കിലും ഏതെങ്കിലും ഒരു സ്ത്രീ എന്നെങ്കിലും അറിയാതെ എങ്കിലും ഒന്ന് ഉപയോഗിച്ചിരുന്നെങ്കിൽ കണ്ണ് നീര് ഗ്രന്ഥിക്ക് ശാപമോക്ഷം ലഭിച്ചേനെ.. സ്ത്രീക്കും അതൊരു ശാപമോക്ഷമായേനെ "ഭൂ"   മുഖത്ത് നിന്നും എന്നെന്നേക്കുമായി അത് അപ്രത്യക്ഷമായേനെ ലോകം കണ്ടു പിടിച്ചതിൽ വച്ച് ഏറ്റവും ശക്തമായ അണു നാശിനിയും കള നാശിനിയും ഇന്നും കണ്ണ് നീർത്തുള്ളി തന്നെ നേർപ്പിക്കാത്തത്  അതിപ്പോ കിട്ടാനുമില്ലല്ലോ ഏതു അസുരനേയും നിർവീര്യമാക്കുന്ന  ഏതു ചാരത്തെയുംഞൊടിയിൽ രുദ്രനായി മാറ്റുന്ന അശ്രുബിന്ദുക്കളെ ആനന്ദമായി മാറ്റുന്ന അശുവിനെ പശുവാക്കി മാറ്റുന്ന ആടിനെ ശ്വാന പ്രദര്ശനം നടത്തുന്ന രണ്ടു കണ്ണിൽ നിന്നിറ്റുന്ന "ഒരിറ്റു" കണ്ണുനീരേ   ഉപ്പുകലര്ന്ന മിട്ടായിയേ ചിലന്തിക്കു-വലയായി സ്വയം ഒട്ടാതിരിക്കുവാനും പല്ലിക്കു വാലുപോൽ പോഴിഞ്ഞങ്ങു വീഴാനും പൂച്ചക്ക് നാലുകാലായി മഴ പൊഴിച്ചൊരു  കണ്ണുനീരും കണ്ണീരില്ലാത്ത സ്ത്രീയെ നീയേ ദേവത കണ്ണീരിൽ കുളിച്ച ചാപല്യമേ നീ യേ പൂരുഷനും കഴിവുള്ളതത്രേ കണ്ണുനീർതുള്ളിയും